5/23/2012

മരണം

      
അയാള്‍ മരിച്ചു ഇന്നെലെ ഉറക്കത്തില്‍
ഉറക്കത്തില്‍ അയാള്‍ സ്വപ്നം കണ്ടിരിക്കുമോ
ഉറങ്ങും മുന്നേ നാട്ടില്‍  വിളിച്ചു ...
ഭാര്യക്കും  കുട്ടിക്കും  ചുംബനം  കൊടുത്തിരുന്നോ
അത് അന്ത്യചുംബനം എന്നവര്‍ അറിഞ്ഞിരുന്നോ

അയാള്‍ മരിച്ചു ഇന്നെലെ ഉറക്കത്തില്‍
മരിക്കുമ്പോള്‍ അയാള്‍ നാട് സ്വപനം കണ്ടിരുന്നോ
ഒന്ന് പിടയാന്‍ പോലും അയാള്‍ എന്തെ മറന്നുപോയി
എന്തൊക്കെയോ ചെയ്തു ജീവിക്കാന്‍
പട്ടിണികിടന്നു.... ജോലി ചെയ്തു പണമുണ്ടാക്കി
നാട്ടില്‍ പോയി സുഖിക്കാന്‍  മോഹിച്ചു ...

അയാള്‍ മരിച്ചു ഇന്നെലെ ഉറക്കത്തില്‍
ഉള്ളം മരവിച്ചു ദേഹം മരവിച്ചു ജോലി ചെയ്തു
നാട്ടില്‍ പോയി സുഖിക്കാന്‍
കുഞ്ഞിന്റെ കൊഞ്ചല്‍ സ്വപ്നത്തില്‍ കണ്ടു
ഭാര്യയുടെ  പുഞ്ചിരി മോഹമായി നിന്ന്
അമ്മതന്‍ സ്നേഹം കടലായി നിറച്ചു
അച്ഛന്റെ സ്വപ്നം സാക്ഷാത്കരിച്ചു
അയാള്‍ ഈ മര്ഭൂമിയില്‍ എരിഞ്ഞുതീര്‍ന്നു
നാളെ നാട്ടില്‍ പോയി സുഖിക്കാന്‍ വേണ്ടി

അയാള്‍ മരിച്ചു ഇന്നെലെ ഉറക്കത്തില്‍
ഒന്നുറക്കെ കരയാന്‍ പോലും അടുത്താരും ഇല്ലാതെ
ഇനി ഈ ജീവനില്ലാത്ത മേനി എത്രനാള്‍ അനാഥ മായ്
മരവിച്ചു ഐസില്‍ കിടക്കണം മോചനത്തിനായ്‌
ഇല്ല ഒന്നുറക്കെ കരയാന്‍ പോലും ആരും ഇല്ലടുത്തായ്
അയാള്‍ മരിച്ചു ഇന്നെലെ ഉറക്കത്തില്‍
ആരും അറിയാതെ ഒന്ന് ഞരങ്ങപോലും ചെയ്യാതെ


5/20/2012

ഒരു നിയോഗം പോലെ

                                                            
                                   

      കഴിഞ്ഞ ഒരു പകല്‍ മുഴുവന്‍ എന്നോട് വാതോരാതെ സംസാരിച്ചിരുന്ന അവള്‍ ഒരു പരിചിത  ഭാവം പോലും കാണിക്കാതെ ഒരു ഗുഡ് ബൈ പോലും പറയാതെ പോയപ്പോള്‍ അമ്പരപ്പും ഒപ്പം സങ്കടവും തോന്നി .....

     ഒരേകാന്ത ട്രെയിന്‍ യാത്രയുടെ ഇടയിലാണ് ഞാന്‍ അവളെ കാണുന്നത്....ഇങ്ങനെ പറയാന്‍ കാരണം അവള്‍ എവിടെ നിന്ന് കയറിയതാണ് എന്നെനിക്കറിയില്ല .ട്രെയിന്‍ യാത്രകള്‍ ഞാന്‍ പുസ്തകങ്ങള്‍ വായിക്കാനാണ് ഉപയോഗിക്കാറ് സഹയാത്രികര ശ്രദ്ധിക്കാറില്ല. അന്നും പതിവുപോലെ പുസ്തകപാരായണത്തില്‍ മുഴുകി ഇരിക്കയായി  രുന്നു  ഞാന്‍.പെട്ടെന്ന് ചേച്ചി ... ചേച്ചീ എന്ന മധുരവും പതിഞ്ഞതുമായ  ശബ്ദം കേട്ട് ഞാന്‍ വായന നിര്‍ത്തി മുഖമുയര്‍ത്തി ആകാംഷയോടെ ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി
അപ്പോള്‍ പുഞ്ചിരി തൂകി എന്നെത്തന്നെ നോക്കിയിരിക്കുന്ന സുന്ദരിയായ ആ പെണ്‍കുട്ടിയെ ഞാന്‍ കണ്ടു. ...

    ഒട്ടും എണ്ണമയം ഇല്ലാതെ പാറിപ്പറന്ന മുടിക്ക് തീരെ യോചിക്കാത്ത വിധം ഒരു പനിനീര്‍ പൂവ് ചെവിയുടെ മുകളിലായി മുടിയില്‍ ചൂടിയിട്ടുണ്ട്. അവളുടെ കണ്ണുകളില്‍ മയക്കം മുറ്റി നിന്നിരുന്നു... കഴിഞ്ഞ രാത്രി അവള്‍ തീരെ ഉറങ്ങിയിട്ടില്ല എന്ന് തോന്നുന്നു  ...എന്തോ ഒരു നിഗൂഡത ആ കണ്ണുകളില്‍  ഞാന്‍ കണ്ടു.ഇത്രയും നേരമായി നേരെ   എതിര്‍വശത്തിരുന്ന ഈ കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചില്ലല്ലോ. എവിടെ നിന്നാവും ഇവള്‍ കയറിയിരിക്കുക? ഇങ്ങനെ ഒത്തിരി ചോദ്യങ്ങള്‍ കണ്ണില്‍ പ്രതിഭലിപ്പിച്ചുകൊണ്ട്  ഞാന്‍ അവളെ നോക്കി ഒരപരിചിതത്വം നിറഞ്ഞ ചിരി അവള്‍ക്കു സമ്മാനിച്ചു. എന്നാല്‍ അവള്‍ എനിക്ക് തികച്ചും ആത്മാര്‍ഥമായ സ്നേഹം നിറഞ്ഞ ഒരു ചിരിയാണ് തിരിച്ചു തന്നത്. ഞാന്‍ എന്തോ ചോദിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അവള്‍ സംസാരിക്കാന്‍ തുടങ്ങി.

   ''ഞാന്‍ നീലാംബരി ....'' ഹേ ആ പേരിലും ഉണ്ടല്ലോ ഒരു പ്രത്യേകത നീലാംബരി എന്നാണ് പേരെങ്കിലും അവളുടെ വസ്ത്രങ്ങള്‍ക്ക്  അവള്‍ ചൂടിയിരുന്ന പൂവിന്റെ നിറമായിരുന്നു . അവള്‍ വീണ്ടും സംസാരിക്കയാണ്  ..''ചേച്ചി മരണത്തെ കണ്ടിട്ടുണ്ടോ ?''അവളുടെ  ചോദ്യം എന്നെ ഞെട്ടിച്ചു. എന്താ ഈ കുട്ടി ഇങ്ങനെ ഒന്നും പറയാതെ ഞാന്‍ മറുപടി ഒരു പുഞ്ചിരിയില്‍ ഒതുക്കി. അവള്‍ തുടര്‍ന്നു...''എനിക്ക് മരിക്കാനോ  മരണത്തെക്കുറിച്ച് ചിന്തിക്കാനോ ഇഷ്ടമില്ല പക്ഷെ എനിക്കിതരോടെങ്കിലും പറയണം ഞാന്‍ പറയുന്നത് ചേച്ചി കേള്‍ക്കുമല്ലോ'' ഞാന്‍ മറുപടി പറയും മുന്‍പേ അവള്‍ പറഞ്ഞു തുടങ്ങി ...

    ''ചേച്ചീ, ഞാനൊരു മരണം കാണാന്‍ പോവുകയാണ്...... ഇഷ്ടമില്ലെങ്കിലും .....എനിക്ക് പോയെ കഴിയൂ.... ഇതെന്റെ ഒരു നിയോഗം ആയിരിക്കാം.... അല്ലെങ്കില്‍ എന്തിനാ മരണത്തിനു തൊട്ടുമുന്പ് അയാള്‍ എന്നെ പരിചയപ്പെടാന്‍ വന്നത്????.....ഇന്നെലെ അയാള്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്നെനിക്കു ഈ യാത്രതന്നെ വേണ്ടി വരുമായിരുന്നില്ല...
ഇന്നെലെ അയാള്‍ എന്റെ വീട്ടിലേക്കു ഓടിക്കയറി വരുകയായിരുന്നു ... അപ്പോള്‍ കറണ്ട് പോയ  സമയം ആയിരുന്നു .... മെഴുകുതിരി വെട്ടത്തില്‍ ഒരു പുസ്തകത്തിന്റെ വരികളില്‍ ഊളിയിട്ടിരിക്കയായിരുന്ന ഞാന്‍ ശരിക്കും ഭയന്നു...... അയാള്‍ നന്നേ നനഞ്ഞിരുന്നു ... പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു......

   '' ആരാത്'' തെല്ലമ്പരപ്പോടെ ഞാന്‍ ചോദിച്ചു. എന്നെ ആക്രമിക്കാനല്ല എന്നെനിക്കു മനസ്സിലായി, കാരണം മെഴുകുതിരി വെട്ടത്തില്‍ എങ്കിലും എനിക്കയാളുടെ മുഖം നന്നായി കാണാമായിരുന്നു. എന്നാല്‍ പെട്ടെന്ന് അയാള്‍ എന്റെ കൈയ്യില്‍ കടന്നു പിടിച്ചു ... ഞാന്‍ ഒന്നുകൂടി ഞെട്ടി... പക്ഷെ എന്നെ അത്ഭുതപ്പെടുത്തുമാറ് അയാള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ വാവിട്ടു കരയാന്‍ തുടങ്ങി .... എന്നിട്ട് ഇങ്ങനെ പറഞ്ഞു ..
   
   .''നിങ്ങളെ എനിക്കറിയില്ല എങ്കിലും നിങ്ങള്‍ എന്നെ സഹായിക്കും എന്ന്  ഞാന്‍ കരുതുന്നു. എന്റെ മരണം അടുത്തിരിക്കുന്നു... എനിക്കിനി മണിക്കൂറുകള്‍ മാത്രമേ ജീവിതം ഉള്ളു. എന്നാല്‍ എന്റെ മരണത്തിനു മുന്‍പ് എനിക്കൊരു വാക്ക്പാലിക്കണം..... എന്റെ മകള്‍ക്ക് കൊടുത്ത വാക്ക് ....എന്റെ ഭാര്യ മരിച്ചു... അവള്‍ എനിക്ക് ഒരു മകളെ തന്നിട്ടാണ് പോയത് ...അവള്‍ ഇല്ലെങ്കിലും ഞാന്‍ എന്റെ മകള്‍ക്ക് വേണ്ടി ജീവിക്കയായിരുന്നു ......പക്ഷെ ..........''  അയാള്‍ ഒന്ന് നിര്‍ത്തി ഒരു ചെറിയ ഇടവേളയ്ക്കു ശേഷം തുടര്‍ന്നു '' എന്റെ മകള്‍ക്ക് ഓര്‍മ്മ വക്കും മുന്നേയ അവളുടെ അമ്മ മരിച്ചത് അതുകൊണ്ട് തന്നെ അമ്മ മരിച്ചതാണ്  എന്നവള്‍ക്കറിയില്ല... അവളിപ്പോള്‍ ഡല്‍ഹിയിലുള്ള എന്റെ മുറിയില്‍ കിടക്കുകയാണ്.... അടുത്തയാഴ്ച അവളുടെ ജന്മദിനം ...മുന്‍പ് ഞാന്‍ വെറുതെ അവളോട്‌ ഒരു ജന്മദിനത്തില്‍ മോളുടെ അമ്മവരും എന്ന് പറഞ്ഞിരുന്നു ....നിങ്ങള്‍ക്കറിയുമോ അവള്‍ക്കിനി ഒരു ജന്മദിനം കൂടി ഉണ്ടാവില്ല ... അവള്‍ മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്.... ''  അയാള്‍ വീണ്ടും നിര്‍ത്തി ... ചെറിയ നിശബ്ദതക്കു ശേഷം .......''ദയവായി നിങ്ങള്‍ അവളുടെ അന്ത്യാഭിലാഷം സാധിച്ചു കൊടുക്കണം '' എന്റെ മറുപടിക്ക് കാത്തുനില്‍ക്കാതെ പെട്ടെന്ന് ഒരു മേല്‍വിലാസം എന്നെ ഏല്‍പ്പിച്ചു അയാള്‍ ഇരുളില്‍ മറഞ്ഞു കഴിഞ്ഞിരുന്നു ....

     ഉടന്‍ പുറത്തു വാഹനങ്ങള്‍  പെട്ടെന്ന് നിര്‍ത്തുന്നതും ആളുകളുടെ ബഹളവും എല്ലാം കേള്‍ക്കുന്നു... ഞാനാകെ പേടിച്ചു വിറച്ചുപോയി ...പെട്ടെന്ന് കറണ്ട് വന്നു എല്ലാ  ഇടത്തും വെളിച്ചം നിറഞ്ഞു. വായിച്ചിരുന്നു ഉറങ്ങിയതവും ... അപ്പോള്‍ കണ്ട ഭയപ്പെടുത്തുന്ന ഒരു സ്വപ്നമാകും  ഇത് എന്ന് ഞാന്‍ ഒരു വേള കരുതി എങ്കിലും അയാള്‍ എന്നെ ഏല്‍പ്പിച്ച മേല്‍വിലാസം നടന്നതെല്ലാം സത്യം എന്നെന്നെ ഓര്‍മ്മിപ്പിച്ചു ......

    പുറത്ത് ബഹളം കൂടിക്കൂടി വന്നു .... പോലീസ് വാഹനത്തിന്റെ .... ആംബുലന്‍സിന്റെ .... ആകെ ബഹളം ഞാന്‍ പുറത്തേക്കിറങ്ങി ...അതാ ചോരയില്‍ കുളിച്ചു കിടക്കുന്നു ഒരു മനുഷ്യന്‍ .... അതെ അതയാള്‍ തന്നെയായിരുന്നു ... കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പ് എന്റെ സമീപത്തുണ്ടായിരുന്നയാള്‍...എനിക്കറിയാം അയാള്‍ മരണത്തിലേക്ക് മനപൂര്‍വം ചാടിയതായിരിക്കണം...അങ്ങിനെ തന്നെ ഞാന്‍ വിശ്വസിക്കുന്നു ....

     എനിക്ക് വേണമെങ്കില്‍ ആ വിലാസം അപ്പോള്‍ത്തന്നെ ചുരുട്ടി ചവറ്റുകൊട്ടയില്‍ കളഞ്ഞു ഒന്നും അറിയാത്ത ഭാവത്തില്‍  ഇരിക്കാംയിരുന്നു പക്ഷെ എന്ത് കൊണ്ടോ എനിക്കാവുന്നില്ല ... ആ  കുഞ്ഞ് ഇപ്പോള്‍ ...എനിക്ക് ആ കുഞ്ഞിനെ പറ്റി ചിന്തിക്കാതെ  വയ്യ ... അതിനാല്‍ ഞാന്‍ ഇതാ ആ അജ്ഞാത മേല്‍വിലാസം തേടി ഇന്ന് ഇവിടെ ....'' അവള്‍ പറഞ്ഞു നിര്‍ത്തി .......ഞാന്‍ അത്ഭുത സ്ഥബ്ദയായി ഇരുന്നുപോയി... ഒരു ഫാന്റസി കഥ കേട്ടപോലെ ....പക്ഷെ ഇത് കഥയല്ലല്ലോ ...ദാ..സത്യമായി ഇവള്‍ എന്റെ മുന്നില്‍ ...ഏതോ ഒരജ്ഞാതബാലികക്ക് അമ്മയാകാന്‍ പനിനീര്‍പ്പൂവും ചൂടി പ്പോകുന്നു...

     ട്രെയിന്‍ ഏതോ സ്റെഷനില്‍ നിര്‍ത്തി ... അവള്‍ ഒന്നും മിണ്ടാതെ ബാഗും എടുത്തു ആ സ്റെഷനില്‍ ഇറങ്ങി .... എന്നെ തിരിഞ്ഞൊന്നു നോക്കും എന്ന് ഞാന്‍ കരുതി . പക്ഷെ അതും ഉണ്ടായില്ല....ട്രനിനിന്റെ ചൂളം വിളിയും ....പാളങ്ങളുടെ ഞരക്കവും കൂടാതെ ഇതുവരെ കേട്ടിട്ടില്ലാത്തത്ര അലിവോടെ അമ്മെ ....അമ്മേ എന്നാ ഒരാര്‍ദ്രസ്വരം എന്റെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു.......

5/17/2012

വസന്തം



മധുമാസം വന്നു മനസ്സു കുളിര്‍ത്തു
ചുറ്റിലും പൂക്കള്‍ നിറഞ്ഞു
തെങ്ങോല തുമ്പിലെ ഊഞ്ഞാലയില്‍...തത്തകള്‍ ആടിക്കളിതുടങ്ങി 

എങ്ങോ ഇരുന്നൊരു പൂങ്കുയില്‍ പെണ്ണ്
ഈണത്തില്‍ പാട്ടൊന്നു മൂളുന്നുണ്ടേ
അതുകേട്ടു മറ്റൊരു ദിക്കില്‍നിന്നും
മറുപടി പാട്ടും തുടങ്ങിയല്ലോ 

ഗന്ധര്‍വ ഗാനമൊന്നെന്നിലിന്നു
മധുമാരിയായി പൊഴിയുകയായ്‌
കാണാതെ കേള്‍ക്കാതെ അറിയാതെ
എല്ലാം അറിയുന്നു സ്നേഹിതാ ഞാന്‍ 

ഒരു ജീവരേണുപോല്‍ നിന്നരികില്‍
ഒരു ജീവരാഗമായ് താളമായി
നീ തന്ന സ്വപ്ന നീലാകാശ മേടയില്‍
ചിറകു വിടര്‍ത്തിപ്പറന്നിടട്ടെ
നമ്മുടെ മോഹക്കടലിന്റെ നീലയില്‍
നീന്തിത്തുടിച്ചു രസിച്ചിടട്ടെ

5/14/2012

കുപ്പയില്‍ നിന്നൊരു മാണിക്യം

                                                                           
    ആദ്യ  ശമ്പളം കൈനീട്ടി വാങ്ങുമ്പോള്‍ എനിക്ക് ഒരാളോട് മാത്രമേ കടപ്പാട്  തോന്നിയുള്ളൂ. ശ്യമേച്ചിയോട് .. അവരെ കാണാന്‍,  കണ്ടു ഈ പണം മുഴുവന്‍ അവരെ ഏല്‍പ്പിച്ചു ആ കാലില്‍ വീഴാന്‍ മനസ്സ് വെമ്പല്‍ കൊള്ളുകയായിരുന്നു. ആരാണ് തനിക്കു ശ്യമേച്ചി ഞാന്‍ ഒറ്റ ശ്വാസത്തില്‍ പറയും എല്ലാം .. ഈ ലോകത്തില്‍ എന്നെ സ്നേഹിച്ചത് സത്യത്തില്‍ ശ്യമേച്ചി മാത്രമായിരുന്നില്ലേ .... അവര്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ആരാകുമായിരുന്നു ഓര്‍ക്കാന്‍ തന്നെ വയ്യ .

    മേലേത്തെ അപ്പേട്ടന്‍ കല്യാണം കഴിച്ചു കൊണ്ട് വന്നതാ ശ്യാമേച്ചിയെ ആദ്യം കണ്ടപ്പോള്‍ വലിയ പത്രാസ്സുകാരി എന്നാ ഞങ്ങള്‍ എല്ലാം കരുതിയത്‌ .. കാരണം ഞങ്ങളുടേത് ഒരു ചെറു ഗ്രാമം ആണ്.  എവിടെ എങ്കിലും ഒരില അനങ്ങിയാല്‍ ഗ്രാമം മുഴുവന്‍ അറിയും . അവിടെക്കാണ് പട്ടണത്തില്‍ നിന്നും ശ്യാമേച്ചിയെ അപ്പേട്ടന്‍ കൊണ്ട് വന്നത്.അവര്‍ സാരിക്ക് പകരം വീട്ടില്‍ ചുരിദാര്‍ ഇട്ടു... മറ്റുള്ളവരെ പോലെ അടുത്ത വീടുകളിലും മറ്റും പോകില്ല ആരോടും അധികം ഇടപഴകില്ല .. മിക്കപ്പോഴും കൈയില്‍ ഒരു പുസ്തകവുമായി തൊടിയിലെവിടെ എങ്കിലും മരത്തണലില്‍ ഇരുപ്പുണ്ടാകും. എനിക്ക് അന്ന് പത്തോ പതിനൊന്നോ വയസ്സ് കാണും . ഞാന്‍  സ്കൂളില്‍  പോകും എന്നെ ഉള്ളു.അവിടെ പഠിക്കാന്‍ ആണ് പോകുന്നത് എന്ന ചിന്തയില്ലായിരുന്നു ആരും ഒട്ടു നിര്‍ബന്ധിക്കാറും ഇല്ല. തോല്‍ക്കുന്നതുവരെ പോകുക എന്ന നിയമമായിരുന്നു ഞങ്ങളുടെ ഗ്രാമത്തില്‍. ഞങ്ങള്‍ കുട്ടികള്‍ക്ക് ശ്യമേച്ചി ഒരത്ഭുതവസ്തുപോലെയായിരുന്നു. അവരുടെ പത്രാസും എപ്പോഴും ചെരിപ്പിട്ടുള്ള നടപ്പും വായനയും ഒക്കെ ഞങ്ങള്‍ക്ക് പുതിയ കാഴ്ചകളായിരുന്നു.  ദൂരെ മാറി ഒളിച്ചിരുന്ന് അവരെ നോക്കുക ഞങ്ങളുടെ വിനോദം ആയിരുന്നു. എന്റെ അച്ഛന്‍ മേലെത്തെ  പശുക്കളെ നോക്കാനും കറക്കാനും ഒക്കെ പോകാറുണ്ട് പാല് സൊസൈടിയില്‍ കൊണ്ട് കൊടുക്കുന്നതും  അച്ഛനാണ്. അമ്മയും അവിടെ ചില പണികള്‍ക്കൊക്കെ പോകാറുണ്ട് .

    ആ കൊല്ലപരീക്ഷയില്‍ ഞാന്‍ എട്ടുനിലയില്‍ പൊട്ടി. എനിക്ക് സന്തോഷമായി ഇനി കളിക്കാമല്ലോ സ്കൂളിലെ സാറിന്റെ അടിപെടിക്കേണ്ട. വീട്ടിലും സന്തോഷം അച്ഛനെ സഹായിക്കാന്‍ ഒരാളായി. അങ്ങിനെ മേലെത്തെ പാല്‍ സൊസൈറ്റിയില്‍  കൊണ്ട് കൊടുക്കുന്ന ചുമതല എനിക്കായി. ഞാന്‍ രാവിലെഎന്നും അവിടെ പോകയി തുടങ്ങി
ഒരു ദിവസം പൊയ് തിരിച്ചുവന്ന എന്നെ ശ്യമേച്ചി വിളിച്ചു ....എന്താ സ്കൂളില്‍ പോകാത്തെ ഏന് ചോദിച്ചു ഞാന്‍ പരുങ്ങി  വീണ്ടും ചോദിച്ചു  ഞാന്‍ തോറ്റതും പഠിത്തം
നിര്‍ത്തിയതും എന്റെ പുതിയ ജോലിയും ഒക്കെ ചേച്ചിയോട് പറഞ്ഞു .. ചേച്ചി പറഞ്ഞു ''പാടില്ല നീ സ്കൂളില്‍ പോകണം ... പഠിക്കണം എന്നിട്ട് വലിയ ആളാകണം'' എന്നൊക്കെ. എനിക്ക് അതിനോട് യോചിക്കാന്‍ കഴിഞ്ഞില്ലെലും മറുത്തു പറയാന്‍ എന്തോ ഒരു പേടിതോന്നി ''ഞാന്‍ പറഞ്ഞു ശരിയാക്കാം  നാളെമുതല്‍ സ്കൂളില്‍ പോകണം.''  അതോരാജ്ഞാപോലെയായിരുന്നു .
  
     എന്ത് പറഞ്ഞെന്നറിയില്ല  അച്ഛനും അമ്മയും രാവിലെ എന്നെ വിളിച്ചുണര്‍ത്തി പാല്‍പാത്രം തരുന്നതിനു പകരം  സ്കൂളിലേക്ക് പോകാന്‍ പറഞ്ഞു. മടിച്ചു മടിച്ചു ഞാന്‍ പോയി. എങ്ങിനെ ആ ക്ലാസ്സില്‍ തന്നെ വീണ്ടും ചെന്നിരിക്കും ... ടീച്ചേര്‍സ് കളിയാക്കില്ലെ ... കുട്ടികള്‍ എന്തുപറയും എന്നൊക്കെ കരുതി ചമ്മലോടെ ക്ലാസ്സില്‍ കയറി ഇരുന്നു.
കുട്ടികളും അധ്യാപകരും ഒരുപോലെ കളിയാക്കി ചിരിച്ചു.. ഇനി ഞാന്‍ സ്കൂളിലേക്കില്ല എന്ന് പ്രതിജ്ഞ എടുത്തു എങ്ങിനെയും വൈകുന്നേരം ആക്കി വീട്ടില്‍ പോയി. പക്ഷെ അമ്മയും അച്ഛനും സമ്മതിച്ചില്ല . ഞാന്‍ പിറ്റേദിവസം സ്കൂളില്‍  എന്ന് പറഞ്ഞു  വഴിയില്‍പ്പലസ്ഥലത്ത് അലഞ്ഞുതിരിഞ്ഞു വീട്ടില്‍ എത്തി. അങ്ങിനെ കുറെ ദിവസം പക്ഷെ ഒരുദിവസം എന്നെ ശ്യമേച്ചി കൈയോടെ വേണ്ടും പിടിച്ചു സ്കൂളില്‍ ആക്കി. ഞാന്‍ ഏറെ കരഞ്ഞു നോക്കി. എനിക്ക് ദേഷ്യം തോന്നി ഇവര്‍ക്കെന്താ എന്നെ പഠിപ്പിച്ചിട്ടു. എന്നൊക്കെ തോന്നി എങ്കിലും എന്തുകൊണ്ടോ അനുസരണക്കേട്‌ കാട്ടാന്‍ തോന്നിയില്ല. ഞാന്‍ വീണ്ടും പുസ്തകങ്ങളുമായി പോയ്തുടങ്ങി.
 
   ഒരു ദിവസം അമ്മ പറഞ്ഞു നാളെ മേലേത്ത് പോകാന്‍.എനിക്ക് പേടിയായി ഇനി എന്താണാവോ ശ്യമേച്ചി എന്നെ ....അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഞാന്‍ മേലേ ത്ത് ചെന്ന്. ഞാന്‍ അത്ഭുതപ്പെട്ടുപോയി. അവിടെ എന്നെ കൂടാതെ ആ വര്‍ഷം തോറ്റ ഏതാണ്ട്  എല്ലാ  കുട്ടികളും ഉണ്ടായിരുന്നു. ശ്യമേച്ചി ഞങ്ങള്‍ക്ക് പാഠങ്ങള്‍പറഞ്ഞുതന്നു.
ചിത്രം വര പറഞ്ഞുതന്നു കളിക്കാനും പഠിക്കാനും ഞങ്ങള്‍ പഠിച്ചു. അങ്ങിനെ ഞങ്ങള്‍ പഠിക്കാനായ് സ്കൂളില്‍ പോയ്തുടങ്ങി. ആ പരീക്ഷയില്‍ ഞങ്ങള്‍ എല്ലെപെരും ജയിച്ചു. ഞങ്ങള്‍ക്കും ഉത്സാഹമായി. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒക്കെ സന്തോഷം. കാലം കടന്നു പോയി. ഞങ്ങടെ നാട്ടില്‍ കളിച്ചുനടക്കുന്നകുട്ടികള്‍ കുറഞ്ഞു. ആര്‍ക്കും എപ്പൊഴും പഠനത്തില്‍ എന്ത് സഹായത്തിനും ശ്യമെച്ചിയുണ്ട്. ഒഴിവു സമയങ്ങളില്‍ ഞങ്ങള്‍ ശ്യമെചിയുടെ അടുത്ത്തുപോകും. ചിലപ്പോള്‍ പഠനം അല്ലെങ്കില്‍ എന്തെകിലും വരച്ചോ ഉണ്ടാക്കിയോ ഒരുമിച്ചിരിക്കും . ഒരു ദിവസം ശ്യമേച്ചി  ഞങ്ങള്‍ക്കെല്ലാപേര്‍ക്കും കുറെ പൈസ തന്നു. ഇതെന്തിനാ എന്ന് ചോദിച്ചപ്പോള്‍ ചേച്ചി ഞങ്ങളെ കാണിച്ചു തന്നു ഞങ്ങള്‍ വരച്ച പടങ്ങളും, ഉണ്ടാക്കിയ സാധനങ്ങളും  അടുക്കി വച്ചിരിക്കുന്നു. അതില്‍ നിന്നും കൊണ്ടുനുപോയി എവിടെയോ  കൊടുത്തു കാശ് വാങ്ങിയതാ..ഞങ്ങള്‍ക്ക് വീണ്ടും അത്ഭുതമായി. ഇതൊക്കെ എങ്ങിനെ. പക്ഷെ ഞങ്ങടെ കുഞ്ഞു മനസ്സുകള്‍ക്ക് അത് ചോദിക്കാന്‍ അറിയില്ലായിരുന്നു . എങ്കിലും ഞങ്ങള്‍ കൂടുതല്‍ ഉത്സാഹത്തോടെ  അവരവര്‍ക്കറിയാവുന്ന  രീതിയില്‍ ശ്യമേച്ചി പറഞ്ഞുതരുന്ന രീതിയില്‍ കൌതുക വസ്തുക്കള്‍ ഉണ്ടാക്കാനും ഒപ്പം പഠിക്കാനും തുടങ്ങി. വീട്ടില്‍ കൊടുക്കാന്‍ ചെറിയതെങ്കിലും ഒരു തുക കിട്ടുന്നതുകൊണ്ട് വീട്ടുകാര്‍ക്കും സന്തോഷമായി.

  അങ്ങിനെ നാട്ടില്‍ പുതിയ വെളിച്ചം.... അകൊല്ലം മിക്ക കുട്ടികളും ജയിച്ചു. ജയിക്കാത്തവര്‍ പഠിപ്പു നിര്‍ത്താതെ വീണ്ടും സ്കൂളില്‍ പോയി. അങ്ങിനെ ഞാനും പത്താം ക്ലാസ്സ്‌ ജയിച്ചു. ഇനി എങ്ങിനെ പഠിക്കും. അതും ശ്യമേച്ചിയുടെ ഉത്സാഹത്തില്‍ ഞങ്ങള്‍ക്കായി. ഇതിനിടയില്‍ ജോലിയും ഒപ്പം പഠിത്തവും എങ്ങിനെ കൊണ്ടുപോകാം എന്ന് ഞങ്ങള്‍ പഠിച്ചു കഴിഞ്ഞിരുന്നു . അങ്ങിനെ എല്ലാ  വിഷമങ്ങളെയും അതിജീവിച്ചു ഞാന്‍ ഡിഗ്രീ ജയിച്ചു ഇന്ന് ഞാന്‍ ഒരു ഉദ്യോഗസ്ഥന്‍ ആയി . ഒക്കെയും എന്റെ അല്ല ഞങ്ങടെ ശ്യമേച്ചി ഒരാളിന്റെ പ്ര്യയത്നം മാത്രം.  ആ ചേച്ചി ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഇന്നും ഇരുണ്ട വെളിച്ചമില്ലാത്ത ആ ഗ്രാമത്തില്‍ വീണ്ടും വീണ്ടും ഇരുളിലേക്ക് പോയേനെ. ഞങ്ങളുടെ സന്തോഷത്തിലും ദുഖത്തിലും ശ്യമേച്ചിയുടെ സഹായം ഞങ്ങള്‍ക്ക് താങ്ങായി തണലായി. 

   ഇനി നിങ്ങള്‍ തന്നെ പറയു ഈ ശമ്പളം ആര്‍ക്കാണ് അവകാശപ്പെട്ടത് ... ആ കാല്‍ക്കല്‍ അല്ലെ ഞാന്‍ ഇത് സമര്‍പ്പിക്കേണ്ടത്‌ ... ഞാന്‍ ഉലസാഹത്ത്തോടെ നാട്ടില്‍ എത്തി. വീട്ടില്‍ അമ്മക്കും അച്ഛനും വളരെ സന്തോഷം അവരുടെ സന്തോഷത്തിനു അതിരില്ലായിരുന്നു, എന്നെ കെട്ടിപ്പിടിച്ചു  അമ്മ പൊട്ടിക്കരഞ്ഞു... സന്തോഷത്തിന്റെ ആ കണ്ണുനീര്‍ .കൂടുതല്‍ സമയം അവിടെ നിലക്കാന്‍ എനിക്കായില്ല മനസ്സു ശ്യമേച്ചിയുടെ കാണാന്‍ വെമ്പുകയായിരുന്നു . പെട്ടെന്ന് ആ ശമ്പളത്തിന്റെ കേട്ട് അതുപോലെ എടുത്തു പോക്കറ്റില്‍  വച്ചു. മേലെത്തീക്ക് .....അവിടെ  പഴയപോലെ  കുട്ടികളുമായി കളിച്ചു ചിരിച്ചിരിക്കുന്ന ശ്യമേച്ചി ... കുട്ടികള്‍ ഓടിവന്നു ഞാന്‍ ശ്യമേച്ചിയുടെ കയില്‍ എന്റെ ആദ്യ ശമ്പളം അഭിമാനത്തോടെ വച്ചു കൊടുത്തു. അത് കൈയില്‍ വാങ്ങി തിരികെ എന്റെ പോകറ്റില്‍ തന്നെ തിരുകിത്തരുമ്പോള്‍ ശ്യമെചിയും കരയുകയായിരുന്നു ... അതെ സന്തോഷത്തിന്റെ കണ്ണുനീര്‍. അവര്‍ എന്റെ മൂര്‍ധാവില്‍ ചുംബിച്ചു എന്നിട്ട് എല്ലപെരോടുമായിപ്പറഞ്ഞു ഇതാ നിങ്ങളുടെ അഭിമാനം .... ഇങ്ങളും ഇതുപോലാകണം ....

   കുട്ടികള്‍ ആര്‍ത്തു ചിരിച്ചു .. അവര്‍ക്കുവേണ്ടി കരുതിഇരുന്ന മധുരം വിതരണം ചെയ്യുമ്പോള്‍ എന്നില്‍ അഭിമാനം നിറഞ്ഞിരുന്നു ഒപ്പം ശ്യാമേചിയോടുള്ള ആരാധനയും.









 


     

5/12/2012

യാത്ര



നീ ഒരു പ്രണയമായ് എന്നിലലിയുംപോള്‍
ഞാനൊരു വീണയായ് നിന്നോട് ചേരുന്നു
നിന്റെ വിരലുകള്‍ കൊണ്ടെന്റെ വീണയില്‍
നല്ലൊരു ഗാനം നീ മീട്ടുകില്ലേ ....

ഒരു കൊച്ചു സ്വപ്നത്തിന്‍ നീലവിഹായസ്സില്‍
വെള്ളരിപ്രാവുപോല്‍ ‍ പാറിക്കളിക്കാം
നമ്മുടെ മോഹമാം ഈ കൊച്ചരുവിയില്‍
ഒരു  കളിയോടം പോല്‍  നീന്തിത്തുടിക്കാം..

ഈ സാഗരത്തിന്റെ തീരത്തിരുന്നൊരു
പ്രണയ ഗാനത്തിന്റെ ഈരടി  പാടാം
ഈ പൂഴിമണ്ണില്‍ തീര്‍ക്കാം നമുക്കൊരു
മണ്ണു കൊണ്ടുള്ളോരു  കൊട്ടാരം
‍ നമ്മുടെ സ്വപ്നങ്ങളും  മോഹങ്ങളും കൊണ്ടാ
കൊട്ടരമുറ്റം അലങ്കരിക്കാം .......

പ്രാണനും മോഹവും ഒന്നിച്ചു ചെര്ത്തീ
ജീവിത തോണി തുഴഞ്ഞിടാം
നമുക്കൊന്നിച്ചീ തോണി തുഴഞ്ഞിടാം
തോഴാ ഒത്തു തുഴഞ്ഞു കരയിലെത്താം /...

5/10/2012

പ്രണയം



കടല്‍ക്കരയില്‍ കണങ്കാല്‍ നനയാതെ
കൈകോര്‍ത്തു നടന്നൊരാ പ്രണയം
തരളമാ തിരകള്‍ പൊട്ടിച്ചിരിച്ചു
കരയെ പുണരാന്‍ ശ്രമിച്ചു
ആകെ നനഞ്ഞ മണല്‍ത്തരികള്‍-
ഈറന്‍ മുടിയ്മായ് നില്‍ക്കും
നവോഡയായ് നാണിച്ചു നിന്നു
ചക്രവാളത്തെ ആകെ ചുവപ്പിച്ചൊര
കുങ്കുമപ്പൊട്ടു ചിരിച്ചു


കറുത്തൊരു രാക്ഷസന്‍ അട്ടഹസിച്ചു
ഭൂമിയാകെ കറുത്തു വിറച്ചു
തരളമായ് കണ്ടതിരകള്‍ പെട്ടെന്ന്
രാക്ഷസാകാരം പൂണ്ടു- അലറി
ആകാശത്തോളം ഉയര്‍ന്നു
പേടിച്ചരണ്ട കരയെ കാര്‍ന്നാ-
രാക്ഷസത്തിരകള്‍ തിമര്‍ത്തു.....
ഘിന്ന മനസ്സും വ്രണിത ശരീരവും


പൊള്ളുന്ന രോദനം ആര്‍ത്തനാദം
നെഞ്ചകം പൊട്ടി കരഞ്ഞുമറഞ്ഞു
ആ മഹാസാഗര ഗര്‍ത്തങ്ങളില്‍
ഇന്നും ഇടയ്ക്കിടെ കേള്‍ക്കാം എനിക്കാ
ഇടനെഞ്ചു പൊട്ടിയോരാര്‍ത്ത നാദം

5/01/2012

രക്തസാക്ഷിയുടെ അമ്മ

ഇന്ന് രക്തസാക്ഷി ദിനം
രക്തസാക്ഷിക്കൊരു രക്തമാല!!!!!

വീട്ടില്‍ രാവിലെ എത്തി
ചുവന്ന വേഷത്തില്‍ സഖാക്കള്‍
അവര്‍ അഭിവാദ്യം ചെയ്തു
ഓര്‍മ്മപ്പെടുത്തി , ആവേശംകൊണ്ടു
രണ്ടുതുള്ളി കണ്ണുനീര്‍ സമര്‍പ്പിക്കയും ചെയ്തു ...
കവലയില്‍ രക്തസാക്ഷി മണ്ഡപത്തില്‍
മാലയും വച്ച് യോഗവും കൂടി .
ഇന്ന് രക്തസാക്ഷി ദിനം
രക്തസാക്ഷിക്കൊരു രക്തമാല .......

അകാല നരയും ജരയുംബാധിച്ചു
എല്ലാം കണ്ടു കണ്ണീരൊഴുക്കി
ഒരു ഗദ്ഗതം തൊണ്ടയിലുടക്കി
ഒന്നും  മിണ്ടുവാനാകാതെ
തളത്തില്‍ തളര്‍ന്നിരുന്നു .....
ഇവള്‍ സഖാവോ സഖാവിന്‍ അമ്മയോ
അതോ ജീവിക്കും രക്തസാക്ഷിയോ ??

കുഞ്ഞായ നിന്നെ കൈയിലെല്‍പ്പിച്
മുന്‍പേ നടന്നു അച്ഛന്‍ -  എന്നിട്ടും
കൃഷ്ണമണിയായി കാത്തു
മുണ്ടുമുറുക്കി വളര്‍ത്തി
മുന്‍പനായ് തന്നെ പഠിച്ചു അവന്‍
എന്തിനും മുന്‍പില്‍ നടന്നു
എവിടെയും കേമനായ് നിന്നു
നെഞ്ച് വിരിച്ചവന്‍ നിന്നു
അവന്‍ ജീവനും ചോരയും നല്‍കി
ധീരനായ്‌ തന്നെ മടങ്ങി

അഭിമാന ഏറെയുണ്ടെങ്കിലും മോനെ
ഈ അമ്മക്ക് നീമാത്രമല്ലേ
എന്ത് പറഞ്ഞു സഹിക്കും ഞാന്‍
ഇനി എന്തിനായ് എന്റെ ഈ ജീവന്‍
എന്റെ കണ്ണുനീര്‍ കൊണ്ട് ഹനിക്കില്ല
ഞാന്‍ നിന്റെ ധീരത ഒരു മാത്രപോലും   
എങ്കിലും .......
ഈ അമ്മക്ക് കൂട്ടിനി ആര്????

ഇന്ന് രക്തസാക്ഷി ദിനം
രക്തസാക്ഷിക്കൊരു രക്തമാല
കണ്ണിലെ ചോരയാല്‍
കോര്‍ത്തൊരു രക്തമാല !!!!!