11/18/2012

നക്ഷത്രം

              
ആകാശ താരകം മിന്നിത്തിളങ്ങുംപോളെന്‍
ആത്മാവ്  നോവുന്നതെന്തുകൊണ്ടോ
മുത്തശ്ശി ചൊല്ലി പഠിപ്പിച്ചിരുന്നു
മോളെ ആത്മാക്കളാണീ ചിരിക്കുന്നത്.

നമ്മെപ്പിരിയാന്‍ ഇഷ്ടമില്ലാതെ
അവര്‍ നമ്മെ കാണാന്‍ വരുന്നതാണ്
നക്ഷത്രമോരോന്നും വേറിട്ടുടെത്തുഞാന്‍
ഓരോമുഖവും  തിരഞ്ഞു നോക്കും

നീലംബരത്തില്‍  ലയിച്ചവരൊക്കെയും
ശ്യാമാംബരത്തില്‍ ഉദിച്ചുവരും
ഇങ്ങനെ ചിന്തിക്കാന്‍ ഇഷ്ടമാണേറെ
ഇന്നും ഞാന്‍ നോക്കുന്നു പോയവരെ

മുത്തശ്ശന്‍, മുത്തശ്ശി, അമ്മാവന്‍ പിന്നെ
കാലം അകാതെ  വിട്ടുപിരിഞ്ഞോര
കൂട്ടുകാരാ നിന്നെയുമേറെത്തിരയുന്നു ഞാന്‍
പഠിച്ചും പഠിപ്പിച്ചും അടിപിടികൂടീം
കളിച്ചും ചിരിച്ചും കളിയാക്കിയും
എന്തിനും ഒപ്പം നടന്ന നമ്മള്‍

കാലമായില്ലേലും  കാലമായി അല്ലെ
നീ ശ്യാമാംബരത്തില്‍ തിളങ്ങുകയോ 
നക്ഷത്രമോരോന്നും വേറിട്ടുടെത്തുഞാന്‍
ഓരോമുഖവും  തിരഞ്ഞു നോക്കും!!!! 

   

11/10/2012

മോഹം

      
കാലം ഒരു കവിതയായെങ്കില്‍
പൂക്കാലം  അതിന്നലങ്കാരമായേനെ ,
ദുഃഖങ്ങള്‍ മഴയായ്പ്പെയ്യുമ്പോള്‍
കുളിര്‍തെന്നല്‍ ആശ്വാസമായേനെ .

മഴവീണമണ്ണില്‍ പതംവന്നമണ്ണില്‍
സ്നേഹത്തിന്‍ വിത്തുവിതക്കുന്നു ഞാന്‍
വെള്ളംനനച്ചും വളംവിരിച്ചും
എന്നും കൊതിയോടെ കാക്കുന്നു
വിത്തുകള്‍ പൊട്ടിമുളക്കുന്നതും
ഈ മരു ഭൂമി വാടികയാകുന്നതും
ഞാന്‍ സ്വപ്നത്തിലെന്നെന്നും കാണുന്നു.

ബാല്യത്തിന്‍ പൂക്കാലസ്മരണതന്‍ പരിമളം
ഇന്നലത്തെപ്പോലെ നെഞ്ചിലേറ്റുന്നു
വീണപൂവാണേലും   ആ നല്ല ഓര്‍മ്മകള്‍
ഇല്ലമറക്കില്ലോരിക്കലും ഞാന്‍.........

ഇന്നുഞാനീനട്ട സ്നേഹത്തിന്‍ വിത്തുകള്‍
കുഞ്ഞിളം ചെടികളായ് മാറുന്നതും
പൂവനമാകുന്നതും കാണുന്നു
പൂങ്കാവനത്തിലെ പൂക്കളും കായ്കളും
കിളികളെ മാടിവിളിക്കേണം
വണ്ടുകള്‍ തുമ്പികള്‍ ചിത്രശലഭങ്ങള്‍
ആ മലര്‍വാടിക്കലങ്കരമാകേണം
നന്മ നിറഞ്ഞൊരു ലോകത്തിനായ്
വേഴാമ്പലെപ്പോലെ ഞാനിരിപ്പൂ ........





11/06/2012

എനിക്കറിയാം

   

എന്റെ ചുറ്റും കളം വരച്ചു ഒരു
ലക്ഷ്മണ രേഖ തീര്‍ത്തതറിഞ്ഞു
ടെമോക്ലീസിന്‍ വാളായി തലക്കുമീതെ
തൂങ്ങിക്കിടപ്പതും ഞാനറിഞ്ഞു .....

പട്ടിണി കിടക്കുന്ന നായക്കൊരു
എല്ലിന്‍ കഷണം കിട്ടിയപോലെ
കടിച്ചു മുറിക്കുന്നതെന്തിനാണ്
എന്നെനിക്കിന്നും അജ്ഞാതമല്ലോ

തുടുപ്പെടുത്തോളിച്ചാല്‍ കല്യാണം മുടങ്ങില്ല
കടലില്‍, കായം കലക്കീട്ടു  കാര്യമില്ല
അക്ഷരം എന്നില്‍ നശിക്കാത്തിടത്തോളം
ഇല്ല കഴിയില്ല എന്നെ തൊടാന്‍.

എന്റെ ചുടുചോര ഊറ്റിക്കുടിച്ചുകൊള്ളൂ 
പച്ചമാംസം കൊത്തിപ്പറിച്ചു കൊള്ളൂ
പക്ഷെ കഴിയില്ലോരിക്കലും എന്‍
ആത്മാഭിമാനമോ അസ്ഥിത്വമോ തൊടാന്‍.



  

10/11/2012

വേര്‍പാടിന്റെ കടല്‍

    
മനസ്സിലിരംബുന്നായിരം കടലുകള്‍
ആര്‍ത്തലക്കും തിരമാലകള്‍
മനസ്സിന്നുള്ളിലെരിയുന്നു വേര്‍പാടിന്‍
ആയിരം വേദനകള്‍

കരിനാഗമായയെന്നെച്ചുറ്റിപ്പിണയുന്ന
മരണവേദന മരവിച്ച വേദന
കറുത്തിരുണ്ടോരാ കാപാല രൂപം
കാണുന്നു ഞാനിന്നു ചുറ്റും. !

ഇന്നെലെകണ്ട സ്നേഹ മുഖങ്ങളേ
ഇല്ല കാണില്ലിനി വീണ്ടുമോരിക്കലും
ഇല്ല കേള്‍ക്കില്ലയാ ശബ്ദ വീചികള്‍
കെട്ടി പ്പിടിച്ചൊരു മുത്തം തരില്ലിനി
മാഞ്ഞുപോയിയെന്നേക്കുമായി നീ

കാരിരുമ്പുപ്പോലും കറുത്ത ഭീകരന്‍
നിഴലായി കൂടെയുണ്ടെന്നറിവുഞാനും
അതിലെന്റെ മനസ്സില്‍ ഭീതിയുറയുന്നു
അറിയാതെയാ ഉറക്കത്തില്‍ ഞാനുമരുന്നു.

ശാന്തമായി കിടക്കുന്നയാഴിപോലെ
അലയോതുങ്ങി കിടക്കുന്നുവെന്‍ങ്കിലും
അലറിയാകാശം മുട്ടെയുയരാം പിന്നെ
കരയില്‍ തല തല്ലിച്ചിതറാം

9/26/2012

വാസന്ത പൂര്‍ണിമ

   
ദൂരെ ഒരു നക്ഷത്രം കണ്ണ് ചിമ്മി
പാവം ഈ പൂവിനെ  കൊതിപ്പിച്ചുവോ
പൂവതു കണ്ടു തലയാട്ടിനിന്നു
നക്ഷത്രം  പുഞ്ചിരിതൂകിനിന്നു

പൂനിലാവേകിയ പട്ടുപവാടയില്‍
പാരിടം കൂടുതല്‍ സുന്ദരിയായ്
ആകാശ നക്ഷത്രം ഭൂമിയിലെന്നപോല്‍
പിച്ചിയും മുല്ലയും പൂത്തുലഞ്ഞു

ചീവീടുകള്‍ എങ്ങും പൊട്ടിച്ചിരിക്കുന്നു
രാത്രിതന്‍ മൌനത്തെ ഭേദിക്കുന്നു
കാട്ടിലാടുന്നൊരു പൂമരചില്ലയില്‍
ഒരു പാതിര പക്ഷി പറന്നിറങ്ങി

ആലസ്യം പൂണ്ടങ്ങുറങ്ങുന്ന തോഴനെ
തെല്ലൊന്നു നോക്കി ചിരിച്ചിരുന്നു
പാതിര പെണ്ണിന്റെ ലസ്യതാളത്തിനു
പൂമരം നൃത്തനം ചെയ്തുനിന്നു

വാസത്ത ചന്ദ്രിക പൊട്ടിച്ചിരിച്ചു
പാതിരപൂക്കള്‍ മിഴിതുറന്നു
നിശാഗന്ധി, കല്യാണസൗഗന്ധികങ്ങള്‍
വിടര്‍ന്നു  പരിമളം തൂകിനിന്നു

ജീവജാലങ്ങള്‍ ഉറങ്ങുന്ന നേരം
പാരിടം ഗൂഡസ്മിതം പൊഴിച്ച്
കസവുതട്ടത്ത്തില്‍ പൊതിഞ്ഞു നിന്നു

എത്ര മനോഹരം വാസന്ത രാവ്‌
എത്രകണ്ടാലും കൊതിതീരില്ല
എത്രനേരം  ഞാനിരുന്നെന്നറിയില്ല
നേരം പുലര്‍ന്നതറിഞ്ഞതില്ല






9/22/2012

കരിച്ച മൊട്ട്


വിടരാന്‍ കൊതിച്ചോരാ പൂമോട്ടിനെ
വിരലാല്‍ കശക്കി ഞെരിച്ചുവല്ലോ
ആണ്ടു തികഞ്ഞില്ലവര്‍ക്കിത് വേണ്ടാ
ആസ്വദിക്കാന്‍ ബാക്കി ഇനിയുമുണ്ട്

സ്വന്തം ചോരയില്‍ നിന്നും കുരുത്തതാണെങ്കിലും
വേണ്ടാതെ വന്നവന്‍ ഭാരമത്രേ
ഇപ്പോഴീ  കുഞ്ഞെങ്ങാന്‍ വന്നു പോയാല്‍
പിന്നെ സ്വാതന്ത്ര്യമെല്ലാം തകരുകില്ലേ
ആരുനോക്കും, ആരുവളര്‍ത്തും
അമ്മയ്ക്കും അച്ഛനും ജോലിയില്ലേ
അല്ലേലും ഇപ്പോഴേ അമ്മയാകാ ന്‍ വയ്യ
സൗന്ദര്യമെല്ലാം നശിക്കുകില്ലേ
അയ്യേ എനിക്കിത് വേണ്ടെന്നു ചൊല്ലിയാ
മാതാപിതാക്കള്‍(?) തീര്‍പ്പുചൊല്ലി 

ഇന്നുതന്നെപോയി കാണാം ആ ഡോക്ടറെ
അവര്‍ ഈസി യായ് ''കൈകാര്യം'' ചെയ്തിടും പോല്‍
 ഉള്ളില്‍ കുരുത്തൊരാ ജീവനെ കൊല്ലുവാന്‍ 
കുറ്റബോധം ലേശം തോന്നാതെ തന്നെയാ
അമ്മ(?)യും സമ്മതം മൂളിനിന്നു

ഭൂലോകം കാണാന്‍ കൊതിച്ചൊരാ  പൈതലേ
മുളയിലെ തന്നെ നുള്ളിയല്ലോ
ഒരുകഷണം മാംസവും ചോരയുമായവന്‍ ഗര്‍ഭപാത്രത്തില്‍നിന്നൊഴുകിപ്പോയി   
ആ കുഞ്ഞു പൈതലിന്‍ രക്തസാക്ഷിത്വം കൊണ്ട്
അച്ഛനും അമ്മയും(?) സ്വതന്ത്രരായി ??????????


9/13/2012


                  ശാലിനി

ശാലിനിയാണവള്‍ ശാലീനയാണവള്‍
തായത്തണലില്‍ കഴിയുന്നിവള്‍
അച്ചനില്ലോര്‍മ്മയില്‍ ഒരുനാളും കണ്ടില്ല
ഒരുനോക്കുകാണന്‍ വന്നതില്ല ....

എങ്കിലും ശാലിനി സന്തുഷ്ടയാണ്
അമ്മമടിത്തട്ടില്‍ സുരക്ഷിതയും
അന്യന്റെ വീട്ടില്‍ അടിച്ചുതളിച്ചും
അന്നം മുടങ്ങാതെ നോക്കുന്നമ്മ ...

കൂലി പ്പണിയില്‍  അവശയാണെങ്കിലും
പുഞ്ചിരിമെലാപ്പണിഞ്ഞവള്‍ കാക്കുന്നു 
പോന്നുംകുടത്തിനെ പൊന്നുപോലെ ...

തുശ്ചവരുമാനം ഒന്നിനും ഇല്ലല്ലോ
മോളെ പ്പഠിപ്പിക്കാന്‍ കേമിയാക്കാന്‍
ദൂരൊരു വീട്ടില്‍ സ്ഥിരമായി നിന്നാല്‍
രൊക്കം പണമവര്‍ തന്നിടുംപോല്‍

             ********   
ശാലിനി തേങ്ങിക്കരഞ്ഞുപോയി
അമ്മപോയാല്‍ പിന്നെ ആരെനിക്ക്
വേണ്ടമ്മേ പോകേണ്ട പൊട്ടിക്കരഞ്ഞവള്‍
അമ്മയെ കെട്ടിപ്പിടിച്ചു നിന്നു

പോകാതിരുന്നാല്‍ എങ്ങിനെ എന്നമ്മ
ഗദ്ഗതമോടെ  പറയുന്നുണ്ട്
ആരെയേല്‍പ്പിച്ചു  പോകും എനോമനെ
എവിടെ നീ  സുരക്ഷിതയായിനില്‍ക്കും

എന്തുചെയ്യേണം ഒന്നിനും ആകില്ല
ഒന്നുസഹായിക്കാന്‍ ആരുമില്ല
ഒന്നും ചെയ്യാന്‍ കഴിയാതെ ആ പാവം
ഉമ്മറപ്പടിയില്‍ തളര്‍ന്നിരുന്നു
തെങ്ങിക്കരുന്ന ശലിനിക്കുട്ടിയെ
കെട്ടിപ്പിടിച്ചു തളര്‍ന്നിരുന്നു