10/11/2012

വേര്‍പാടിന്റെ കടല്‍

    
മനസ്സിലിരംബുന്നായിരം കടലുകള്‍
ആര്‍ത്തലക്കും തിരമാലകള്‍
മനസ്സിന്നുള്ളിലെരിയുന്നു വേര്‍പാടിന്‍
ആയിരം വേദനകള്‍

കരിനാഗമായയെന്നെച്ചുറ്റിപ്പിണയുന്ന
മരണവേദന മരവിച്ച വേദന
കറുത്തിരുണ്ടോരാ കാപാല രൂപം
കാണുന്നു ഞാനിന്നു ചുറ്റും. !

ഇന്നെലെകണ്ട സ്നേഹ മുഖങ്ങളേ
ഇല്ല കാണില്ലിനി വീണ്ടുമോരിക്കലും
ഇല്ല കേള്‍ക്കില്ലയാ ശബ്ദ വീചികള്‍
കെട്ടി പ്പിടിച്ചൊരു മുത്തം തരില്ലിനി
മാഞ്ഞുപോയിയെന്നേക്കുമായി നീ

കാരിരുമ്പുപ്പോലും കറുത്ത ഭീകരന്‍
നിഴലായി കൂടെയുണ്ടെന്നറിവുഞാനും
അതിലെന്റെ മനസ്സില്‍ ഭീതിയുറയുന്നു
അറിയാതെയാ ഉറക്കത്തില്‍ ഞാനുമരുന്നു.

ശാന്തമായി കിടക്കുന്നയാഴിപോലെ
അലയോതുങ്ങി കിടക്കുന്നുവെന്‍ങ്കിലും
അലറിയാകാശം മുട്ടെയുയരാം പിന്നെ
കരയില്‍ തല തല്ലിച്ചിതറാം

9/26/2012

വാസന്ത പൂര്‍ണിമ

   
ദൂരെ ഒരു നക്ഷത്രം കണ്ണ് ചിമ്മി
പാവം ഈ പൂവിനെ  കൊതിപ്പിച്ചുവോ
പൂവതു കണ്ടു തലയാട്ടിനിന്നു
നക്ഷത്രം  പുഞ്ചിരിതൂകിനിന്നു

പൂനിലാവേകിയ പട്ടുപവാടയില്‍
പാരിടം കൂടുതല്‍ സുന്ദരിയായ്
ആകാശ നക്ഷത്രം ഭൂമിയിലെന്നപോല്‍
പിച്ചിയും മുല്ലയും പൂത്തുലഞ്ഞു

ചീവീടുകള്‍ എങ്ങും പൊട്ടിച്ചിരിക്കുന്നു
രാത്രിതന്‍ മൌനത്തെ ഭേദിക്കുന്നു
കാട്ടിലാടുന്നൊരു പൂമരചില്ലയില്‍
ഒരു പാതിര പക്ഷി പറന്നിറങ്ങി

ആലസ്യം പൂണ്ടങ്ങുറങ്ങുന്ന തോഴനെ
തെല്ലൊന്നു നോക്കി ചിരിച്ചിരുന്നു
പാതിര പെണ്ണിന്റെ ലസ്യതാളത്തിനു
പൂമരം നൃത്തനം ചെയ്തുനിന്നു

വാസത്ത ചന്ദ്രിക പൊട്ടിച്ചിരിച്ചു
പാതിരപൂക്കള്‍ മിഴിതുറന്നു
നിശാഗന്ധി, കല്യാണസൗഗന്ധികങ്ങള്‍
വിടര്‍ന്നു  പരിമളം തൂകിനിന്നു

ജീവജാലങ്ങള്‍ ഉറങ്ങുന്ന നേരം
പാരിടം ഗൂഡസ്മിതം പൊഴിച്ച്
കസവുതട്ടത്ത്തില്‍ പൊതിഞ്ഞു നിന്നു

എത്ര മനോഹരം വാസന്ത രാവ്‌
എത്രകണ്ടാലും കൊതിതീരില്ല
എത്രനേരം  ഞാനിരുന്നെന്നറിയില്ല
നേരം പുലര്‍ന്നതറിഞ്ഞതില്ല






9/22/2012

കരിച്ച മൊട്ട്


വിടരാന്‍ കൊതിച്ചോരാ പൂമോട്ടിനെ
വിരലാല്‍ കശക്കി ഞെരിച്ചുവല്ലോ
ആണ്ടു തികഞ്ഞില്ലവര്‍ക്കിത് വേണ്ടാ
ആസ്വദിക്കാന്‍ ബാക്കി ഇനിയുമുണ്ട്

സ്വന്തം ചോരയില്‍ നിന്നും കുരുത്തതാണെങ്കിലും
വേണ്ടാതെ വന്നവന്‍ ഭാരമത്രേ
ഇപ്പോഴീ  കുഞ്ഞെങ്ങാന്‍ വന്നു പോയാല്‍
പിന്നെ സ്വാതന്ത്ര്യമെല്ലാം തകരുകില്ലേ
ആരുനോക്കും, ആരുവളര്‍ത്തും
അമ്മയ്ക്കും അച്ഛനും ജോലിയില്ലേ
അല്ലേലും ഇപ്പോഴേ അമ്മയാകാ ന്‍ വയ്യ
സൗന്ദര്യമെല്ലാം നശിക്കുകില്ലേ
അയ്യേ എനിക്കിത് വേണ്ടെന്നു ചൊല്ലിയാ
മാതാപിതാക്കള്‍(?) തീര്‍പ്പുചൊല്ലി 

ഇന്നുതന്നെപോയി കാണാം ആ ഡോക്ടറെ
അവര്‍ ഈസി യായ് ''കൈകാര്യം'' ചെയ്തിടും പോല്‍
 ഉള്ളില്‍ കുരുത്തൊരാ ജീവനെ കൊല്ലുവാന്‍ 
കുറ്റബോധം ലേശം തോന്നാതെ തന്നെയാ
അമ്മ(?)യും സമ്മതം മൂളിനിന്നു

ഭൂലോകം കാണാന്‍ കൊതിച്ചൊരാ  പൈതലേ
മുളയിലെ തന്നെ നുള്ളിയല്ലോ
ഒരുകഷണം മാംസവും ചോരയുമായവന്‍ ഗര്‍ഭപാത്രത്തില്‍നിന്നൊഴുകിപ്പോയി   
ആ കുഞ്ഞു പൈതലിന്‍ രക്തസാക്ഷിത്വം കൊണ്ട്
അച്ഛനും അമ്മയും(?) സ്വതന്ത്രരായി ??????????


9/13/2012


                  ശാലിനി

ശാലിനിയാണവള്‍ ശാലീനയാണവള്‍
തായത്തണലില്‍ കഴിയുന്നിവള്‍
അച്ചനില്ലോര്‍മ്മയില്‍ ഒരുനാളും കണ്ടില്ല
ഒരുനോക്കുകാണന്‍ വന്നതില്ല ....

എങ്കിലും ശാലിനി സന്തുഷ്ടയാണ്
അമ്മമടിത്തട്ടില്‍ സുരക്ഷിതയും
അന്യന്റെ വീട്ടില്‍ അടിച്ചുതളിച്ചും
അന്നം മുടങ്ങാതെ നോക്കുന്നമ്മ ...

കൂലി പ്പണിയില്‍  അവശയാണെങ്കിലും
പുഞ്ചിരിമെലാപ്പണിഞ്ഞവള്‍ കാക്കുന്നു 
പോന്നുംകുടത്തിനെ പൊന്നുപോലെ ...

തുശ്ചവരുമാനം ഒന്നിനും ഇല്ലല്ലോ
മോളെ പ്പഠിപ്പിക്കാന്‍ കേമിയാക്കാന്‍
ദൂരൊരു വീട്ടില്‍ സ്ഥിരമായി നിന്നാല്‍
രൊക്കം പണമവര്‍ തന്നിടുംപോല്‍

             ********   
ശാലിനി തേങ്ങിക്കരഞ്ഞുപോയി
അമ്മപോയാല്‍ പിന്നെ ആരെനിക്ക്
വേണ്ടമ്മേ പോകേണ്ട പൊട്ടിക്കരഞ്ഞവള്‍
അമ്മയെ കെട്ടിപ്പിടിച്ചു നിന്നു

പോകാതിരുന്നാല്‍ എങ്ങിനെ എന്നമ്മ
ഗദ്ഗതമോടെ  പറയുന്നുണ്ട്
ആരെയേല്‍പ്പിച്ചു  പോകും എനോമനെ
എവിടെ നീ  സുരക്ഷിതയായിനില്‍ക്കും

എന്തുചെയ്യേണം ഒന്നിനും ആകില്ല
ഒന്നുസഹായിക്കാന്‍ ആരുമില്ല
ഒന്നും ചെയ്യാന്‍ കഴിയാതെ ആ പാവം
ഉമ്മറപ്പടിയില്‍ തളര്‍ന്നിരുന്നു
തെങ്ങിക്കരുന്ന ശലിനിക്കുട്ടിയെ
കെട്ടിപ്പിടിച്ചു തളര്‍ന്നിരുന്നു




 
  

7/29/2012

ഞാനും നീയും

സ്വപ്‌നങ്ങള്‍ ഉറങ്ങാത്ത വീട്ടില്‍
ഒരു സ്വപ്നാടകയായ് അലയുമ്പോള്‍
എന്റെ സ്വപ്നത്തിന്‍  നായകനായവനെ
എന്റെ ജീവന്റെ നായകനെ

മോഹങ്ങള്‍ ഉറങ്ങാത്ത വീട്ടില്‍
ഒരു മോഹിനിയായ് ഞാന്‍ നില്‍ക്കുന്നു
നിന്നെ മോഹിപ്പിച്ച പൂവല്ലേ
നീ ഞാന്‍ കണികണ്ട കണ്ണനല്ലേ 

വിഹ്വലമായൊരു സ്വപ്നത്തില്‍
മോഹനമായൊരു മോഹത്തില്‍
അലയുന്ന ഞാനൊരു സ്വപ്നാടക

നിന്റെ മനസ്സിന്റെ നൊമ്പരവും 
നിന്റെ മനസ്സിന്റെ  സ്നേഹിയും
നിന്നെ അറിയുന്ന കാമുകിയും
നിന്നെ  സ്നേഹിക്കുന്ന  പൌര്‍ണമി യും ഞാന്‍ 


 

7/25/2012

അന്ധകാരം

      
ആരോടും മിണ്ടാതെ ഒരു വാക്കും ചൊല്ലാതെ
എങ്ങോ പകല്‍ക്കിളി പാറിപ്പോയി
പകലോന്റെ സവിധത്തില്‍ പോയതാണോ
നമ്മുടെ ചെയ്തികള്‍ കണ്ടു മടുത്തിട്ടാണോ

താതന്‍ കംസനായ്‌ പിഞ്ചുമകളെ
കാലില്‍ പിടിച്ചു തറക്കടിച്ചു
അമ്മ മകന് ഐസ്ക്രീം കൊടുത്തു
അല്പം വിഷം കൂടി ചേര്‍ത്തിരുന്നു

കൂട്ടുകാര്‍ക്കൊപ്പം വന്ന മകന്നു
സദ്യ ഒരുക്കി  കൊടുത്തോരമ്മ
പിന്നെ പാതി വൃത്യം  കൂടി കൊടുക്കണം പോല്‍
മകനെ അടിച്ചു ബോധം കെടുത്തി
അമ്മയെ  പിച്ചി ചീന്തിപോലും

ഒന്നും അറിയാത്ത കാലത്ത് നമ്മെ
അല്ലലറിയാതെ പോറ്റി പക്ഷെ
അല്ലലവര്‍ക്ക് പിണഞ്ഞ നേരം
നമ്മള്‍ വൃദ്ധ സദനം പകുത്തു നല്‍കി

ഒക്കെയും കണ്ടു ഹൃദയം പൊട്ടി
പുതുമാരി പോലും പെയ്യാതായി
സൂര്യന്ടെ കണ്ണില്‍ അഗ്നി ജ്വലിക്കുന്നു
ഭൂമി തപിച്ചു വെടിച്ചു കീറുന്നു 
പകലുകള്‍ പൊട്ടിക്കരഞ്ഞുകൊണ്ട്
എങ്ങോ ഓടി ഒളിച്ചിടുന്നു


 

7/18/2012

ഒരു കൊച്ചുപാട്ട്

ഒരു നേരമെങ്കിലും രാധികയാകാത്ത
നാരിയുണ്ടോ  കണ്ണാ മന്സുണ്ടോ 
ഒരു  നേരമെങ്കിലും നിന്‍നാമം ചൊല്ലാതെ 
 ഉണരാന്‍ കഴിയുമോ ഈ എനിക്ക് കണ്ണാ
ഉറങ്ങാന്‍  കഴിയുമോ  ഇന്നെനിക്ക് 

യമുനാ  നദിയിലെ ഓളങ്ങള്‍ ചൊല്ലുന്നു 
ആമ്പാടിക്കണ്ണന്‍റെ ബാലലീല 
ശ്യാമാംബരത്തിലെ കാര്‍മേഘത്തുണ്ടിലും
ശ്യാമവര്‍ണ്ണാ നിന്നെക്കാണുന്നു ഞാന്‍
                                                                  
മീരയോ രാധയോ അല്ലെന്നിരിക്കിലും 
കാര്‍മുകില്‍ വര്‍ണ്ണായെന്നെ ഇഷ്ടമാണോ 
അറിയില്ല എങ്കിലും പാടട്ടെ ഞാന്‍ കണ്ണാ 
യദുകുല കാംബോജി നിനെക്കുവേണ്ടി 
ഗോകുല ശീലുകള്‍ നിനെക്കുവേണ്ടി


നിന്പാട്ടുകെട്ടു മയങ്ങുന്ന ഗോവ് 
ലതപോലെ ചാരത്തു രാധികയും 
കളകളം പാടുന്ന കാളിന്ദിയാറിനു 
പട്ടുചേല ഞൊറിയുന്ന നീലക്കടമ്പ് 
എന്ത് ചേല് കാണാന്‍ എന്തുചെല് 
ഈ കാഴ്ച കാണാന്‍ എന്തുചെല് 


മനതാരില്‍ നീയിന്നു കേളികളാടുന്നു 
മാനത്ത് താരങ്ങള്‍ പുഞ്ചിരിക്കുന്നു 
മനമൊരു കാളിന്ദിയാകുന്നു 
മാനസ തോഴാ പോരുകനീ 
മാനസ തീരത്തണയുകനീ