9/26/2013

അനാര്‍ക്കലി .....




ഞാന്‍
രാജപ്രതാപത്തിന്‍റെ
ഇഷ്ടികച്ചൂളയില്‍ ഹോമിക്കപ്പെട്ട 
നിസ്സഹായതയുടെ പ്രണയം

എനിക്കായ് കരയാന്‍ നിന്നില്‍ 
കണ്ണീര്‍ ബാക്കിയില്ലെന്നറിയാം 
കാരണം 
നീയും എനിക്കൊപ്പം ഹോമിക്കപ്പെട്ടല്ലോ 

പതാപത്തിന്റെ കണ്ണിലൂടെ 
നോക്കിയ പ്രഭുത്വം 
നമ്മുടെ പ്രണയം കണ്ടില്ല 

അല്ലയോ പ്രണയമേ നിന്നെ 
ആഭിജാത്യത്തിലൂടെ നോക്കാന്‍ 
ഞങ്ങള്‍ക്കറിയില്ലയിരുന്നു 

ചവിട്ടി മതിക്കപ്പെട്ട 
ആയിരം പ്രണയങ്ങളില്‍ 
ഒന്നുമാത്രം ഞങ്ങള്‍ 

ഒന്നോര്‍ക്കുക 
പ്രണയത്തിനു വേണം കണ്ണുകള്‍ 



9/08/2013

ഭ്രാന്തൻ

 

ഓർമ്മയുടെ ഇന്നറിയാത്ത ഇന്നലെകൾ -
തേടി അയാൾ  അലയുകയാണ് .-അല്ല
അയാളുടെ മനസ്സ് .

മനുഷ്യൻ ചവിട്ടാത്ത മണ്‍ തരികൾ
കിളികൾ പറന്നിരിക്കാത്ത ചില്ലകൾ
കാറ്റിനു എത്തപ്പെടാൻ കഴിയാത്ത
നക്ഷത്ര ലോകങ്ങൾ ....

അയാള് തിരയുകയാണ് ......

നീണ്ട ഇടനാഴികളിൽ അയാളേക്കാൾ
വലിയ നിഴലുകൾ അയാൾക്കൊപ്പം
നടന്നു

സൂര്യ രശ്മികൾ അയാൾക്ക്‌ നേരെ
ചാട്ടവാർ  വീശി
കഴുകൻ കണ്ണുകളുമായി അവർ പുറകെ ഉണ്ട്
ഭീതിപ്പെടുത്തുന്ന ഇന്നലെകൾ

ഇരുളിൽ ചിരിക്കാൻ മടിക്കുന്ന
പ്രത്യാശയുടെ കിരണങ്ങൾ ഉണ്ട്
എന്നയാൾ വിശ്വസിപ്പിച്ചുകൊണ്ടിരുന്നു-
 വെറുതെ
മരുഭൂവിൽ മരീചിക എന്നപോലെ

വിശ്വാസങ്ങൾ ചങ്ങലയിട്ട കാലുമായി
മനുഷ്യന് ചങ്ങലയിടാൻ കഴിയാത്ത
മനസ്സുമായി .........

9/03/2013

ഇന്നറിയാതെ ഇന്നലെയില്‍



കാലചക്രം ഉരുളുന്നു
മാറാലകെട്ടിയ ഓര്‍മ്മകളുമായ് അയാള്‍ ......
ഗതകാല സ്മരണകള്‍ കത്തിനില്‍ക്കുംപോള്‍
ഇന്നുകള്‍ എങ്ങോ മറഞ്ഞിടുന്നു

മാമ്പഴം തേടുന്ന കുട്ടിക്കുറുമ്പനായ്
തുള്ളിക്കളിക്കുന്ന ബാല്യവിചാരങ്ങള്‍
പുള്ളുവപ്പാട്ടും പുലികളിയും
ഇപോഴും മുറ്റത്തു നില്‍ക്കുന്നപോല്‍

ഒരു മുടിപ്പൂവും പൂപ്പുഞ്ചിരിയും
മാടിവിളിക്കുന്ന കണ്ണുകളും
അകലുന്നു  ഓര്‍മ്മകള്‍ എങ്കിലും
കാണുന്നു ഇന്നും ആ കണ്ണിലെ നക്ഷത്രങ്ങള്‍

അച്ഛാ ഇതുഞാനല്ലേ അച്ഛന്റെ പുന്നാരമോനല്ലെഞാന്‍
എന്തെ എന്നെ മറന്നതെന്തേ എന്ന്  കരളലിവോടെ  കേഴുന്നു
ഒന്നും മനസ്സിലാകാതെ മിഴിക്കുന്ന കണ്ണുമായ്
അമ്പരന്നൊന്നയാള്‍ നോക്കുന്നു

നാട്ടുമാവില്‍നിന്നു മാങ്ങവീണല്ലോ
ഓപ്പോളേ ,ശങ്കരാ ഓടിവായോ
പന്തുകളിക്കാന്‍ ഞാനിന്നു കൂട്ടില്ല
പിന്നെപ്പരിഭവം കാട്ടുന്നു

ഞാനും വരുന്നുണ്ട് ആറ്റില്‍ കുളിക്കുവാന്‍ 
ശങ്കരാ .... മാധവാ പോകല്ലേ
ഇങ്ങനെ ഓരോന്ന് ചൊല്ലിപ്പുലമ്പി
കണ്ണും മിഴിച്ചു കിടക്കുന്നയാള്‍

മാറാല കെട്ടിയ ഓര്‍മ്മകള്‍ പേറി
ഓര്‍മ്മയില്ലാതെ കിടക്കുന്നായാള്‍