7/29/2012

ഞാനും നീയും

സ്വപ്‌നങ്ങള്‍ ഉറങ്ങാത്ത വീട്ടില്‍
ഒരു സ്വപ്നാടകയായ് അലയുമ്പോള്‍
എന്റെ സ്വപ്നത്തിന്‍  നായകനായവനെ
എന്റെ ജീവന്റെ നായകനെ

മോഹങ്ങള്‍ ഉറങ്ങാത്ത വീട്ടില്‍
ഒരു മോഹിനിയായ് ഞാന്‍ നില്‍ക്കുന്നു
നിന്നെ മോഹിപ്പിച്ച പൂവല്ലേ
നീ ഞാന്‍ കണികണ്ട കണ്ണനല്ലേ 

വിഹ്വലമായൊരു സ്വപ്നത്തില്‍
മോഹനമായൊരു മോഹത്തില്‍
അലയുന്ന ഞാനൊരു സ്വപ്നാടക

നിന്റെ മനസ്സിന്റെ നൊമ്പരവും 
നിന്റെ മനസ്സിന്റെ  സ്നേഹിയും
നിന്നെ അറിയുന്ന കാമുകിയും
നിന്നെ  സ്നേഹിക്കുന്ന  പൌര്‍ണമി യും ഞാന്‍ 


 

7/25/2012

അന്ധകാരം

      
ആരോടും മിണ്ടാതെ ഒരു വാക്കും ചൊല്ലാതെ
എങ്ങോ പകല്‍ക്കിളി പാറിപ്പോയി
പകലോന്റെ സവിധത്തില്‍ പോയതാണോ
നമ്മുടെ ചെയ്തികള്‍ കണ്ടു മടുത്തിട്ടാണോ

താതന്‍ കംസനായ്‌ പിഞ്ചുമകളെ
കാലില്‍ പിടിച്ചു തറക്കടിച്ചു
അമ്മ മകന് ഐസ്ക്രീം കൊടുത്തു
അല്പം വിഷം കൂടി ചേര്‍ത്തിരുന്നു

കൂട്ടുകാര്‍ക്കൊപ്പം വന്ന മകന്നു
സദ്യ ഒരുക്കി  കൊടുത്തോരമ്മ
പിന്നെ പാതി വൃത്യം  കൂടി കൊടുക്കണം പോല്‍
മകനെ അടിച്ചു ബോധം കെടുത്തി
അമ്മയെ  പിച്ചി ചീന്തിപോലും

ഒന്നും അറിയാത്ത കാലത്ത് നമ്മെ
അല്ലലറിയാതെ പോറ്റി പക്ഷെ
അല്ലലവര്‍ക്ക് പിണഞ്ഞ നേരം
നമ്മള്‍ വൃദ്ധ സദനം പകുത്തു നല്‍കി

ഒക്കെയും കണ്ടു ഹൃദയം പൊട്ടി
പുതുമാരി പോലും പെയ്യാതായി
സൂര്യന്ടെ കണ്ണില്‍ അഗ്നി ജ്വലിക്കുന്നു
ഭൂമി തപിച്ചു വെടിച്ചു കീറുന്നു 
പകലുകള്‍ പൊട്ടിക്കരഞ്ഞുകൊണ്ട്
എങ്ങോ ഓടി ഒളിച്ചിടുന്നു


 

7/18/2012

ഒരു കൊച്ചുപാട്ട്

ഒരു നേരമെങ്കിലും രാധികയാകാത്ത
നാരിയുണ്ടോ  കണ്ണാ മന്സുണ്ടോ 
ഒരു  നേരമെങ്കിലും നിന്‍നാമം ചൊല്ലാതെ 
 ഉണരാന്‍ കഴിയുമോ ഈ എനിക്ക് കണ്ണാ
ഉറങ്ങാന്‍  കഴിയുമോ  ഇന്നെനിക്ക് 

യമുനാ  നദിയിലെ ഓളങ്ങള്‍ ചൊല്ലുന്നു 
ആമ്പാടിക്കണ്ണന്‍റെ ബാലലീല 
ശ്യാമാംബരത്തിലെ കാര്‍മേഘത്തുണ്ടിലും
ശ്യാമവര്‍ണ്ണാ നിന്നെക്കാണുന്നു ഞാന്‍
                                                                  
മീരയോ രാധയോ അല്ലെന്നിരിക്കിലും 
കാര്‍മുകില്‍ വര്‍ണ്ണായെന്നെ ഇഷ്ടമാണോ 
അറിയില്ല എങ്കിലും പാടട്ടെ ഞാന്‍ കണ്ണാ 
യദുകുല കാംബോജി നിനെക്കുവേണ്ടി 
ഗോകുല ശീലുകള്‍ നിനെക്കുവേണ്ടി


നിന്പാട്ടുകെട്ടു മയങ്ങുന്ന ഗോവ് 
ലതപോലെ ചാരത്തു രാധികയും 
കളകളം പാടുന്ന കാളിന്ദിയാറിനു 
പട്ടുചേല ഞൊറിയുന്ന നീലക്കടമ്പ് 
എന്ത് ചേല് കാണാന്‍ എന്തുചെല് 
ഈ കാഴ്ച കാണാന്‍ എന്തുചെല് 


മനതാരില്‍ നീയിന്നു കേളികളാടുന്നു 
മാനത്ത് താരങ്ങള്‍ പുഞ്ചിരിക്കുന്നു 
മനമൊരു കാളിന്ദിയാകുന്നു 
മാനസ തോഴാ പോരുകനീ 
മാനസ തീരത്തണയുകനീ

7/10/2012

പ്രവാസം

             
ഒരു  സുപ്രഭാതത്തില്‍ അമ്മയും അച്ഛനും
നെറുകയില്‍ തൊട്ടങ്ങനുഗ്രഹിച്ചു
പിന്നെ  ആലിംഗനം  ചെയ്തു  മെല്ലെപ്പറഞ്ഞു
ദീര്‍ഘ സുമംഗലീ ഭവ :

വീണ്ടും  ചേര്‍ത്ത് പിടിച്ചു  ഗദ്ഗദ മോടെപറഞ്ഞു
മോളെ ഇനി നീ ഭര്‍തൃഗൃഹത്തിന്‍ അലങ്കാരം
അത് നിന്റെ ഗേഹമെന്നോര്‍ക്കണം നീ  
അന്ന് ഞാന്‍ ആദ്യ പ്രവാസിയായി
ജന്മഗേഹം  ബന്ധു ഗേഹമായി ......

ജനിച്ചോരാ  നാടും വീടും പറമ്പും
പിച്ചനടന്ന വഴിയും ഊഞ്ഞാലയാടിയ പുളിമരവും
ഓടിക്കളിച്ച തൊടിയും നീരാടി നീന്തിയ പുഴയും
എന്നില്‍നിന്നോടി ഒളിച്ചപോലെ
എന്നിട്ടും ഞാനന്നലങ്കരിച്ചു
എന്റെ ഭര്‍തൃഗേഹത്തെ സ്വീകരിച്ചു

ഒരുനാള്‍ അദേഹം  എന്നോട് ചൊല്ലി നാം പോകുന്നു
വേറൊരു നാട്ടിലേക്ക്
 വീടും നാടും ഉപ്ക്ഷിച്ചു പോന്നു
എഴുകടലും കടന്നുപോന്നു
ഞാന്‍ വീണ്ടും പ്രവാസിയായ് ഇവിടെ എത്തി

നാട്ടിലെ പച്ചപ്പും മഴയും പുഴയും
ഓര്‍മയില്‍ മാത്രം ഒതുക്കിവച്ച്
അമ്മയും അച്ഛനും ചേട്ടനും പെങ്ങളും
ഓര്‍മ്മതന്‍ മുറ്റത്തു തത്തിനിന്നു
കാക്കക്കറുംബിയും കാക്കകുയിലും
വെള്ളരിപ്രാവും ഓര്‍മ്മയില്‍ പാറി കളിച്ചുനിന്നു

ആണ്ടേക്കൊരിക്കല്‍ ഓടിഎത്തുന്നു
എല്ലാരേം കണ്ടു എല്ലാം കണ്ടു കൊതി തീര്‍ക്കുന്നു
തുച്ചദിനംകൊണ്ട് ആര്‍ത്തി തീര്‍ത്ത്
വീണ്ടും പ്രവാസം തുടരുന്നു

 



7/02/2012

അക്ഷരം

   
ഞാനാം ഊഷര ഭൂവില്‍ നീ ഒരു
ചെറുമാഴയായി പൊഴിയൂ കവിതേ
ആ മഴ ഒരു പുഴയാകെട്ടെ
പാരിടമെന്നും നനയട്ടെ......

അക്ഷര മലരുകള്‍ പൂക്കും വനിയില്‍
കവിതത്തേനുകള്‍ ഊറട്ടെ
ആസ്വാദകരാം തേന്‍ വരിവണ്ടുകള്‍
തേന്‍ നുകരാനായ്‌ പോരെട്ടെ

അക്ഷരമഗ്നികള്‍ ആകട്ടെ
ആശയം പടവാളാകട്ടെ
എന്റെ വികാരവിചാരങ്ങളുടെ
പടനിലമായിത്തീരട്ടെ

നീതി ജയിക്കാ നുതാകട്ടെ
അനീതി ഹനിക്കാന്‍ കഴിയട്ടെ
പാവങ്ങളുടെ കണ്ണീര്‍ ചാലുകള്‍
തുടച്ചു മാറ്റാന്‍ കഴിയട്ടെ

മായാജാലക്കഥകള്‍ പറയാന്‍
അക്ഷരജാലം തീര്‍ത്തീടാന്‍
എന്നുമെനിക്ക് കഴിയട്ടെ
അക്ഷരദേവീ കനിയേണെ