3/27/2012

വെള്ളിനക്ഷത്രം

                                                          
                                            ശ്യാമാംബരം ദൂരെ കതിരണിയും നേരം 
                                            തിങ്കള്‍ക്കലമാനോടുമ്പോള്‍......
      
കാറിന്റെ സ്ടീരിയോയില്‍ നിന്നും യേശുദാസിന്റെ ഘനഗംഭീരശബ്ദം ഒഴുകിവരുന്നു. ആരും ഒന്ന് ശ്രദ്ധിച്ചു പോകുന്ന അതിമനോഹര ഗാനം....പക്ഷെ എനിക്ക് ഈ ഗാനം ഒരു വേദനയാണ്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു എന്നാല്‍ ഇന്നും മനസ്സിന്റെ നെരിപ്പോടില്‍ ഒരു കടും കനലായി അത് ഹൃദയത്തെ നോവിച്ചുകൊണ്ടേ ഇരിക്കുന്നു. ഞാനറിയാതെ മനസ്സ് വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ ചിറകടിച്ചു പറക്കുന്നു .......

      കോളേജു യുണിയന്‍ ഇനാഗുരേഷന്‍....ഞങ്ങള്‍ സീനിയേര്‍സ് ഞങ്ങളുടേതായ അധികാരങ്ങള്‍ ഉപയോഗിച്ച് കുറച്ചു ഷൈന്‍ ചെയ്യുന്ന ദിവസം . ചെറിയവരെ ഒന്ന് വിരട്ടിയും തമാശകള്‍ പൊട്ടിച്ചും കുസൃതികള്‍ കാട്ടി വാകമരച്ചുവട്ടില്‍ ഞങ്ങളുടെ 'നാല്‍വര്‍സംഘം'. പരിപാടികള്‍ കാണുക എന്നാ ബോറന്‍ 'പരിപാടിയോട് ' ഞങ്ങള്‍ക്ക് താത്പര്യം തീരെയില്ല.അങ്ങിനെ അതിനെ കലക്കാം അല്ലെങ്കില്‍ അലങ്കോലപ്പെടുത്താം എന്നുമാത്രം ചിന്തിച്ചിരുന്ന കാലം. അല്ലെങ്കില്‍ തന്നെ യുണിയന്‍ ഇനാഗുരേഷന്‍ എന്നാല്‍ അടിപിടി ഈനൊരു അര്‍ത്ഥവും ഉണ്ടെന്നെല്ലാപേര്‍ക്കും അറിയാം അതുകൊണ്ടുതന്നെ കഴിവതും ആരും അന്നത്തെ ദിവസം സ്റ്റേജില്‍ കയറാന്‍ ധൈര്യപ്പെടില്ല. കാരണം അടിപിടി എവിടുന്നാ എപ്പോഴാ എന്നറിയില്ലല്ലോ. പിന്നെ തോറ്റ എതിര്‍കക്ഷികള്‍ അവരുടെ കഴിവ് തെളിയിക്കുന്നതും അന്നാണല്ലോ.അവര്‍ അവരുടെ നിരാശയും ദേഷ്യവും ഒക്കെ തീര്‍ക്കുന്നത് അവിടെയല്ലേ ....

     പെട്ടെന്ന് ഉച്ചഭാഷിണിയില്‍ നിന്നും ഞങ്ങളെ എല്ലാം വിസ്മയിപ്പിച്ചുകൊണ്ട്‌ ഒരു മനോഹര ഗംഭീര ഗാനം ഒഴുകിവരുന്നു. ബഹളത്തിനിടയില്‍ ആദ്യം വ്യക്തമായില്ല പതുക്കെ കോളേജു ആകെ നിശബ്ദമായി എല്ലാപേരും ആ ശബ്ദത്തിനായി  കാതോര്‍ത്തു. ഞങ്ങളും വാകചോട്ടില്‍നിന്നും ആടിട്ടോറിയത്തിലേക്ക് പാഞ്ഞു . ആരാ ഈ മധുര ഗായകന്‍ എന്നറിയാനുള്ള ആവേശമായിരുന്നു ... കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല ഡിഗ്രിക്ക് പുതുതായി വന്ന , കഴിഞ്ഞദിവസം ഞങ്ങള്‍ ചെറുതായി ഒന്ന് വിരട്ടിയ , ഞങ്ങളുടെ വരവ് കണ്ടപ്പോള്‍ തന്നെ കരയാന്‍ തുടങ്ങിയ കുട്ടി . കണ്ണ് നിറഞ്ഞത്‌ ആരും കാണാതെ തുടച്ചു. 

    അത് ഒരു വഴിത്തിരിവായിരുന്നു ...ഞങ്ങള്‍ ചങ്ങാതിമാരായി ... ഞങ്ങളുടെ കൊച്ചനുജന്‍ .തരാം കിട്ടിയാല്‍ അവന്‍ ഞങ്ങളോടൊപ്പമാണ്.അങ്ങിനെ ഞങ്ങള്‍ 'അയിവര്‍സംഘം' എന്നറിയപ്പെടാന്‍ തുടങ്ങി .ഞങ്ങള്‍ ബസ്സിറങ്ങുമ്പോള്‍ അവന്‍ സ്റൊപ്പിലെ ആല്‍ച്ചുവട്ടില്‍ ഞങ്ങളെ കാത്ത് നില്‍പ്പുണ്ടാകും.ഒരുമിച്ചു തമാശകള്‍ പറഞ്ഞു, കുറുംപുകാട്ടി, പാട്ടുപാടി ....രണ്ടു വര്‍ഷത്തെ നിറഞ്ഞ സൗഹൃദം ....

    ഞങ്ങള്‍ മനസ്സിന്റെ വിചാരങ്ങള്‍ പരസ്പരം ആത്മാര്‍ഥതയോടെ കൈമാറി.
എന്റെ ചെറിയ സാഹിത്യം അവനു വലിയ ഇഷ്ടമായിരുന്നു. എത്ര പൊട്ടക്കഥ യായാലും വളരെ താത്പര്യത്തോടെ കേള്‍ക്കും എന്നിട്ട് ഒരു വലിയ നിരൂപകനെപ്പോലെ വിമര്‍ശിക്കും .അഭിപ്രായം പറയും. എന്റെ കവിതകള്‍ക്ക് ഈണം കൊടുത്തു മനോഹരമായി പാടും അങ്ങിനെ ഞങ്ങളുടെ ഒഴിവു സമയങ്ങള്‍ പാട്ടും കഥയും കവിതകളും കൊണ്ടുനിറഞ്ഞ വര്‍ണ്ണ ശബളമായ ചിത്രശലഭത്തെ പോലെയായിരുന്നു. ദിവസങ്ങള്‍ പറന്നു പൊയ്ക്കൊണ്ടിരുന്നു. ക്ലാസുകള്‍ കഴിയാനുള്ള ദിനങ്ങള്‍ അടുത്തുകൊണ്ടിരുന്നു.ഇനി എങ്ങിനെ കാണാതെ ...കഥ പറയാതെ... പാടാതെ .. മനസ്സിന് ഭാരം കൂടി .. വിഷാദം ഞങ്ങളില്‍ നിറഞ്ഞു ...

    അങ്ങിനെ പതിവുപോലെ സ്റ്റോപ്പില്‍ ഇറങ്ങിയ ഞങ്ങള്‍ സ്വാഭാവികമായി ആല്‍ ചുവട്ടിലേക്ക്‌ ചെന്നു. ഞങ്ങളെ നിരാശപ്പെടുത്തി അവന്‍ അവിടെ ഇല്ലായിരുന്നു . ഞങ്ങള്‍ കാത്തിരുന്നു.എന്നും ഞങ്ങളെ കാക്കും അന്ന് ഞങ്ങള്‍ അവനെ കാത്തു.എന്തെ അവന്‍ വരാത്തെ ഞങ്ങള്‍ അവിടെ തന്നെ ഇരുന്നു. അവന്‍ ഇല്ലാതെ കോളെജിലേക്ക് പോകാന്‍ തോന്നിയില്ല.സമയം ഉച്ചയായി .എന്നിട്ടും ഞങ്ങള്‍ പ്രതീക്ഷ കൈവിട്ടില്ല കാരണം തമ്മില്‍ കാണാനുള്ള ഒരു സമയവും അവന്‍ പാഴാക്കില്ല .ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ.





     
    പെട്ടന്നു കോളേജില്‍നിന്നും പ്രിന്‍സിപ്പാളിന്റെ അനവ്ന്‍സ്മെന്റ്റ്'a sad news for you all...'പിന്നൊന്നും  കേട്ടില്ല...തല കറങ്ങുന്നു ...പൊട്ടിക്കരഞ്ഞു കോളേജു മുഴുവന്‍...മരണമണി മുഴക്കി ഒരാംബുലന്‍സ് ഗ്രവുണ്ടിലേക്ക് ചീറിപ്പഞ്ഞു പൊയ്.ഞങ്ങളെ കണ്ടിട്ടും നിറഞ്ഞ ചിരിയുമായി ഇറങ്ങിവരാതെ ഞങ്ങളുടെ കൊച്ചനുജന്‍ അതിനകത്ത് ഒരു വെള്ളത്തുണി പുതച്ചു സുഖമായി ഉറങ്ങുക യായിരുന്നു...
     
     ഞങ്ങളോട് യാത്രപോലും പറയാതെ ...ഓര്‍മ്മപുസ്തകത്ത്തില്‍ ഒരു വരിപോലും എഴുതാതെ...ജിവിത വഴിയില്‍ എവിടെ എങ്കിലും വച്ചുകാണാം എന്ന പ്രതീക്ഷപോലും തരാതെ ....
    
      എന്റെ ശ്യാം നീ നീലാംബരത്തില്‍ തിങ്കള്‍ കാലമാനോടൊപ്പം ഓടിക്കളിക്ക യാണോ... നിനെക്ക് എന്നെ കാണാന്‍ കഴിയുമോ ....ആകാശത്ത് ചന്ദ്രനുദിക്കു മ്പോള്‍...താരങ്ങള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍...ഞാന്‍ നിന്നെ നോക്കും അതിലെ ങ്ങാനും നിന്റെ മുഖം തളിയുന്നുണ്ടോ എന്ന് ...ഇന്നും കാത്തിരിക്കുന്നു നിന്നെ ആ ആല്‍ച്ചുവട്ടില്‍ അല്ല .....മനസ്സില്‍ .....നീ ഒരു വെള്ളിനക്ഷത്രമായി ഉദിക്കുന്നതും കാത്ത്‌........
 

3/22/2012

നിനക്കായ്‌

                   
നിനക്കായ് ഞാനൊരു കവിത കുറിക്കട്ടെ
എന്‍ ഹൃദയമായ് തന്നെ എടുക്കുമോ നീ
എന്റെ മനസ്സില്‍ മരുഭൂവിലെന്നോ
 ഒരു പനിനീര്‍ ചെടി ഞാന്‍ നട്ടിരുന്നു
ഞാനുമാതെന്നോ മറന്നിരുന്നു ....

നിനെയത്ത നേരത്ത് നീവന്ന നേരത്ത്
നീയറിയാതെ ഞാനറിയാതെ
നിന്‍ സ്നേഹമതിന്നു   തീര്‍ത്ഥം മായി
നാമറിയാതതില്‍ തളിരുവന്നു

തളിരിന്നു ഇലയായി മൊട്ടും വന്നു
നാളെ അത് വിരിഞ്ഞുവരും
ഇത്‌ പ്രണയമോ മോഹമോ അറിയില്ല എങ്കിലും
ഞാന്‍ പ്രണയം എന്ന് വിളിചിടട്ടെ
ഇത്‌ ഹൃദയമായ് തന്നെ എടുക്കുമോ നീ


3/17/2012

അവള്‍


അസ്തിത്വമില്ല ജീവനില്ല
അഭിപ്രായമൊന്നിനും തീരെയില്ല
ചിന്തകളെല്ലാം മനസ്സിന്റെയുള്ളില്‍
ചങ്ങലക്കിട്ടു പൂട്ടിയിട്ടു !!

മോഹങ്ങളെല്ലാം മനോഹരമായൊരു
സമ്മാനപ്പെട്ടിയില്‍ പോതിഞ്ഞുവച്ചു
അത്  പട്ടുതുണിയാല്‍ മോടികൂട്ടി
അവള്‍ ചില്ലലമാരയില്‍ പൂട്ടിവച്ചു!!

വേദനയെല്ലാം കടഞ്ഞെടുത്തു
ഒരു മന്‍ഭരണിയില്‍ ഉപ്പിലിട്ടു
എന്നും ഊണിനു കറിയായി
വിളംബിവച്ചു - അവര്‍  സ്വാദോടെ
കഴിക്കുന്ന കണ്ടിരുന്നു

വെളിച്ചം കണ്ടിട്ടും കാണാത്തപോലെ
കണ്ണുകള്‍ പൂട്ടി ഇരുട്ടാക്കി
വിശാല ലോകം അരികിലെന്നാകിലും
സ്വാതന്ത്ര്യം ചങ്ങല ഇട്ടുപൂട്ടി അവള്‍
സ്വന്തം തടവറ ഏറ്റെടുത്തു

കൊട്ടും കുരവയും ആളും മേളവും
അത് ആത്മഹത്യക്കുള്ള മേളമായി
അവള്‍ എല്ലാം അറിഞ്ഞു
അറിയാത്തപോലെ
പുഞ്ചിരി മേല്ലാപ്പണിഞ്ഞു നിന്നു അവള്‍
ഇന്നും അണിഞ്ഞു ചിരിച്ചിടുന്നു






3/11/2012

നീര്‍പ്പോള

             
ചോര ചാറിച്ചൊരു ജീവിതം, അതില്‍
സ്വപ്നങ്ങള്‍  കൊണ്ടൊരു കൊട്ടാരം
 കത്തിനില്‍ക്കുന്നോര യെവ്വന കാലത്തില്‍
എല്ലാം ത്യജിച്ചവാന്‍ യാത്രയായി
ഒരുപാടു മോഹത്തിന്‍ മാറാപ്പു മായവാന്‍
സ്വപ്ന വിമാനത്തില്‍ യാത്രയായി

ഉള്ളില്‍ പിടയുന്ന  നോവുമറന്നു
സ്വന്തം വിയര്‍പ്പവന്‍ മുത്താക്കി 
കത്തുന്ന യെവ്വനം ഉരുക്കി എടുത്തു
മോഹക്കൊട്ടാരത്തിന്‍  ചുവരുകെട്ടി

ഒരു കൊച്ചു പനിയായി വന്നു വില്ലന്‍
പ്രജ്ഞയും  കൊണ്ടു കടന്നു പോയി
ചലനം നശിച്ചു ഓര്‍മ്മനശിച്ചു
കണ്ണുകള്‍ മാത്രം ചലിച്ചു നിന്നു
അതില്‍ കത്തുന്ന മോഹങ്ങള്‍ ബാക്കിയായി

ചീട്ടുകൊട്ടാരം തകര്‍ന്നടിഞ്ഞു
സ്വപ്നങ്ങളില്ലാ  വിമാനത്തില്‍ കേറ്റിയാ
പട്ടമോഹത്തിനെ കൊണ്ടു വന്നു
അവള്‍ പോട്ടിക്കരയാതെ നോക്കിനിന്നു
ഒരു ശിലാ പ്രതിമയായ് ഉറഞ്ഞു നിന്നു









3/05/2012

കൃഷ്ണലഹരി



വിണ്ണിന്റെ നീലിമയില്‍ കണ്ണനെ കണ്ടു ഞാന്‍ 

മേഘത്തിന്‍ തുണ്ടില്‍ പൈക്കളെയും .
കളകൂജനമായ് മുരളിക കേട്ടുഞാന്‍ 
കണിക്കൊന്ന മലരില്‍ നിന്‍ ചേല കണ്ടു. 

കള കൂജനത്ത്തിലും ദല മര്‍മ്മരത്തിലും 
മയങ്ങുന്നു കണ്ണന്റെ മധുര ഗീതം 
ആ ഗാന ലഹരിയില്‍  ഞാനലിഞ്ഞപ്പോള്‍
ദ്വാപരയുഗത്തിലെ രാധികയായ് 
കണ്ണന്റെ പ്രിയസഖി രാധികയായ് 

എന്മനോ വൃന്ദാവനത്തിലെങ്ങും
പാരിജാതങ്ങള്‍ പൂത്തുലഞ്ഞു 
മയിലുകള്‍ പീലിവിടര്‍ത്തി 
നിന്സ്വരമെന്നിലലിഞ്ഞു ഞാനൊരു 
മായലോകത്തിലായ്

മുരളീരവമെന്‍ ഹൃദയതാളം 
നൂപുര ധ്വനിയെന്‍  ശ്വാസതാളം 
കോമളമേനിയെന്‍ ദൃശ്യ ലോകം 
ഹരിനാമകീര്‍ത്തനമെന്‍  ശ്രവ്യലോകം ....
ഹരിനാമ കീര്‍ത്തനമെന്‍  ശ്രവ്യലോകം