5/14/2012

കുപ്പയില്‍ നിന്നൊരു മാണിക്യം

                                                                           
    ആദ്യ  ശമ്പളം കൈനീട്ടി വാങ്ങുമ്പോള്‍ എനിക്ക് ഒരാളോട് മാത്രമേ കടപ്പാട്  തോന്നിയുള്ളൂ. ശ്യമേച്ചിയോട് .. അവരെ കാണാന്‍,  കണ്ടു ഈ പണം മുഴുവന്‍ അവരെ ഏല്‍പ്പിച്ചു ആ കാലില്‍ വീഴാന്‍ മനസ്സ് വെമ്പല്‍ കൊള്ളുകയായിരുന്നു. ആരാണ് തനിക്കു ശ്യമേച്ചി ഞാന്‍ ഒറ്റ ശ്വാസത്തില്‍ പറയും എല്ലാം .. ഈ ലോകത്തില്‍ എന്നെ സ്നേഹിച്ചത് സത്യത്തില്‍ ശ്യമേച്ചി മാത്രമായിരുന്നില്ലേ .... അവര്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ആരാകുമായിരുന്നു ഓര്‍ക്കാന്‍ തന്നെ വയ്യ .

    മേലേത്തെ അപ്പേട്ടന്‍ കല്യാണം കഴിച്ചു കൊണ്ട് വന്നതാ ശ്യാമേച്ചിയെ ആദ്യം കണ്ടപ്പോള്‍ വലിയ പത്രാസ്സുകാരി എന്നാ ഞങ്ങള്‍ എല്ലാം കരുതിയത്‌ .. കാരണം ഞങ്ങളുടേത് ഒരു ചെറു ഗ്രാമം ആണ്.  എവിടെ എങ്കിലും ഒരില അനങ്ങിയാല്‍ ഗ്രാമം മുഴുവന്‍ അറിയും . അവിടെക്കാണ് പട്ടണത്തില്‍ നിന്നും ശ്യാമേച്ചിയെ അപ്പേട്ടന്‍ കൊണ്ട് വന്നത്.അവര്‍ സാരിക്ക് പകരം വീട്ടില്‍ ചുരിദാര്‍ ഇട്ടു... മറ്റുള്ളവരെ പോലെ അടുത്ത വീടുകളിലും മറ്റും പോകില്ല ആരോടും അധികം ഇടപഴകില്ല .. മിക്കപ്പോഴും കൈയില്‍ ഒരു പുസ്തകവുമായി തൊടിയിലെവിടെ എങ്കിലും മരത്തണലില്‍ ഇരുപ്പുണ്ടാകും. എനിക്ക് അന്ന് പത്തോ പതിനൊന്നോ വയസ്സ് കാണും . ഞാന്‍  സ്കൂളില്‍  പോകും എന്നെ ഉള്ളു.അവിടെ പഠിക്കാന്‍ ആണ് പോകുന്നത് എന്ന ചിന്തയില്ലായിരുന്നു ആരും ഒട്ടു നിര്‍ബന്ധിക്കാറും ഇല്ല. തോല്‍ക്കുന്നതുവരെ പോകുക എന്ന നിയമമായിരുന്നു ഞങ്ങളുടെ ഗ്രാമത്തില്‍. ഞങ്ങള്‍ കുട്ടികള്‍ക്ക് ശ്യമേച്ചി ഒരത്ഭുതവസ്തുപോലെയായിരുന്നു. അവരുടെ പത്രാസും എപ്പോഴും ചെരിപ്പിട്ടുള്ള നടപ്പും വായനയും ഒക്കെ ഞങ്ങള്‍ക്ക് പുതിയ കാഴ്ചകളായിരുന്നു.  ദൂരെ മാറി ഒളിച്ചിരുന്ന് അവരെ നോക്കുക ഞങ്ങളുടെ വിനോദം ആയിരുന്നു. എന്റെ അച്ഛന്‍ മേലെത്തെ  പശുക്കളെ നോക്കാനും കറക്കാനും ഒക്കെ പോകാറുണ്ട് പാല് സൊസൈടിയില്‍ കൊണ്ട് കൊടുക്കുന്നതും  അച്ഛനാണ്. അമ്മയും അവിടെ ചില പണികള്‍ക്കൊക്കെ പോകാറുണ്ട് .

    ആ കൊല്ലപരീക്ഷയില്‍ ഞാന്‍ എട്ടുനിലയില്‍ പൊട്ടി. എനിക്ക് സന്തോഷമായി ഇനി കളിക്കാമല്ലോ സ്കൂളിലെ സാറിന്റെ അടിപെടിക്കേണ്ട. വീട്ടിലും സന്തോഷം അച്ഛനെ സഹായിക്കാന്‍ ഒരാളായി. അങ്ങിനെ മേലെത്തെ പാല്‍ സൊസൈറ്റിയില്‍  കൊണ്ട് കൊടുക്കുന്ന ചുമതല എനിക്കായി. ഞാന്‍ രാവിലെഎന്നും അവിടെ പോകയി തുടങ്ങി
ഒരു ദിവസം പൊയ് തിരിച്ചുവന്ന എന്നെ ശ്യമേച്ചി വിളിച്ചു ....എന്താ സ്കൂളില്‍ പോകാത്തെ ഏന് ചോദിച്ചു ഞാന്‍ പരുങ്ങി  വീണ്ടും ചോദിച്ചു  ഞാന്‍ തോറ്റതും പഠിത്തം
നിര്‍ത്തിയതും എന്റെ പുതിയ ജോലിയും ഒക്കെ ചേച്ചിയോട് പറഞ്ഞു .. ചേച്ചി പറഞ്ഞു ''പാടില്ല നീ സ്കൂളില്‍ പോകണം ... പഠിക്കണം എന്നിട്ട് വലിയ ആളാകണം'' എന്നൊക്കെ. എനിക്ക് അതിനോട് യോചിക്കാന്‍ കഴിഞ്ഞില്ലെലും മറുത്തു പറയാന്‍ എന്തോ ഒരു പേടിതോന്നി ''ഞാന്‍ പറഞ്ഞു ശരിയാക്കാം  നാളെമുതല്‍ സ്കൂളില്‍ പോകണം.''  അതോരാജ്ഞാപോലെയായിരുന്നു .
  
     എന്ത് പറഞ്ഞെന്നറിയില്ല  അച്ഛനും അമ്മയും രാവിലെ എന്നെ വിളിച്ചുണര്‍ത്തി പാല്‍പാത്രം തരുന്നതിനു പകരം  സ്കൂളിലേക്ക് പോകാന്‍ പറഞ്ഞു. മടിച്ചു മടിച്ചു ഞാന്‍ പോയി. എങ്ങിനെ ആ ക്ലാസ്സില്‍ തന്നെ വീണ്ടും ചെന്നിരിക്കും ... ടീച്ചേര്‍സ് കളിയാക്കില്ലെ ... കുട്ടികള്‍ എന്തുപറയും എന്നൊക്കെ കരുതി ചമ്മലോടെ ക്ലാസ്സില്‍ കയറി ഇരുന്നു.
കുട്ടികളും അധ്യാപകരും ഒരുപോലെ കളിയാക്കി ചിരിച്ചു.. ഇനി ഞാന്‍ സ്കൂളിലേക്കില്ല എന്ന് പ്രതിജ്ഞ എടുത്തു എങ്ങിനെയും വൈകുന്നേരം ആക്കി വീട്ടില്‍ പോയി. പക്ഷെ അമ്മയും അച്ഛനും സമ്മതിച്ചില്ല . ഞാന്‍ പിറ്റേദിവസം സ്കൂളില്‍  എന്ന് പറഞ്ഞു  വഴിയില്‍പ്പലസ്ഥലത്ത് അലഞ്ഞുതിരിഞ്ഞു വീട്ടില്‍ എത്തി. അങ്ങിനെ കുറെ ദിവസം പക്ഷെ ഒരുദിവസം എന്നെ ശ്യമേച്ചി കൈയോടെ വേണ്ടും പിടിച്ചു സ്കൂളില്‍ ആക്കി. ഞാന്‍ ഏറെ കരഞ്ഞു നോക്കി. എനിക്ക് ദേഷ്യം തോന്നി ഇവര്‍ക്കെന്താ എന്നെ പഠിപ്പിച്ചിട്ടു. എന്നൊക്കെ തോന്നി എങ്കിലും എന്തുകൊണ്ടോ അനുസരണക്കേട്‌ കാട്ടാന്‍ തോന്നിയില്ല. ഞാന്‍ വീണ്ടും പുസ്തകങ്ങളുമായി പോയ്തുടങ്ങി.
 
   ഒരു ദിവസം അമ്മ പറഞ്ഞു നാളെ മേലേത്ത് പോകാന്‍.എനിക്ക് പേടിയായി ഇനി എന്താണാവോ ശ്യമേച്ചി എന്നെ ....അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഞാന്‍ മേലേ ത്ത് ചെന്ന്. ഞാന്‍ അത്ഭുതപ്പെട്ടുപോയി. അവിടെ എന്നെ കൂടാതെ ആ വര്‍ഷം തോറ്റ ഏതാണ്ട്  എല്ലാ  കുട്ടികളും ഉണ്ടായിരുന്നു. ശ്യമേച്ചി ഞങ്ങള്‍ക്ക് പാഠങ്ങള്‍പറഞ്ഞുതന്നു.
ചിത്രം വര പറഞ്ഞുതന്നു കളിക്കാനും പഠിക്കാനും ഞങ്ങള്‍ പഠിച്ചു. അങ്ങിനെ ഞങ്ങള്‍ പഠിക്കാനായ് സ്കൂളില്‍ പോയ്തുടങ്ങി. ആ പരീക്ഷയില്‍ ഞങ്ങള്‍ എല്ലെപെരും ജയിച്ചു. ഞങ്ങള്‍ക്കും ഉത്സാഹമായി. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒക്കെ സന്തോഷം. കാലം കടന്നു പോയി. ഞങ്ങടെ നാട്ടില്‍ കളിച്ചുനടക്കുന്നകുട്ടികള്‍ കുറഞ്ഞു. ആര്‍ക്കും എപ്പൊഴും പഠനത്തില്‍ എന്ത് സഹായത്തിനും ശ്യമെച്ചിയുണ്ട്. ഒഴിവു സമയങ്ങളില്‍ ഞങ്ങള്‍ ശ്യമെചിയുടെ അടുത്ത്തുപോകും. ചിലപ്പോള്‍ പഠനം അല്ലെങ്കില്‍ എന്തെകിലും വരച്ചോ ഉണ്ടാക്കിയോ ഒരുമിച്ചിരിക്കും . ഒരു ദിവസം ശ്യമേച്ചി  ഞങ്ങള്‍ക്കെല്ലാപേര്‍ക്കും കുറെ പൈസ തന്നു. ഇതെന്തിനാ എന്ന് ചോദിച്ചപ്പോള്‍ ചേച്ചി ഞങ്ങളെ കാണിച്ചു തന്നു ഞങ്ങള്‍ വരച്ച പടങ്ങളും, ഉണ്ടാക്കിയ സാധനങ്ങളും  അടുക്കി വച്ചിരിക്കുന്നു. അതില്‍ നിന്നും കൊണ്ടുനുപോയി എവിടെയോ  കൊടുത്തു കാശ് വാങ്ങിയതാ..ഞങ്ങള്‍ക്ക് വീണ്ടും അത്ഭുതമായി. ഇതൊക്കെ എങ്ങിനെ. പക്ഷെ ഞങ്ങടെ കുഞ്ഞു മനസ്സുകള്‍ക്ക് അത് ചോദിക്കാന്‍ അറിയില്ലായിരുന്നു . എങ്കിലും ഞങ്ങള്‍ കൂടുതല്‍ ഉത്സാഹത്തോടെ  അവരവര്‍ക്കറിയാവുന്ന  രീതിയില്‍ ശ്യമേച്ചി പറഞ്ഞുതരുന്ന രീതിയില്‍ കൌതുക വസ്തുക്കള്‍ ഉണ്ടാക്കാനും ഒപ്പം പഠിക്കാനും തുടങ്ങി. വീട്ടില്‍ കൊടുക്കാന്‍ ചെറിയതെങ്കിലും ഒരു തുക കിട്ടുന്നതുകൊണ്ട് വീട്ടുകാര്‍ക്കും സന്തോഷമായി.

  അങ്ങിനെ നാട്ടില്‍ പുതിയ വെളിച്ചം.... അകൊല്ലം മിക്ക കുട്ടികളും ജയിച്ചു. ജയിക്കാത്തവര്‍ പഠിപ്പു നിര്‍ത്താതെ വീണ്ടും സ്കൂളില്‍ പോയി. അങ്ങിനെ ഞാനും പത്താം ക്ലാസ്സ്‌ ജയിച്ചു. ഇനി എങ്ങിനെ പഠിക്കും. അതും ശ്യമേച്ചിയുടെ ഉത്സാഹത്തില്‍ ഞങ്ങള്‍ക്കായി. ഇതിനിടയില്‍ ജോലിയും ഒപ്പം പഠിത്തവും എങ്ങിനെ കൊണ്ടുപോകാം എന്ന് ഞങ്ങള്‍ പഠിച്ചു കഴിഞ്ഞിരുന്നു . അങ്ങിനെ എല്ലാ  വിഷമങ്ങളെയും അതിജീവിച്ചു ഞാന്‍ ഡിഗ്രീ ജയിച്ചു ഇന്ന് ഞാന്‍ ഒരു ഉദ്യോഗസ്ഥന്‍ ആയി . ഒക്കെയും എന്റെ അല്ല ഞങ്ങടെ ശ്യമേച്ചി ഒരാളിന്റെ പ്ര്യയത്നം മാത്രം.  ആ ചേച്ചി ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഇന്നും ഇരുണ്ട വെളിച്ചമില്ലാത്ത ആ ഗ്രാമത്തില്‍ വീണ്ടും വീണ്ടും ഇരുളിലേക്ക് പോയേനെ. ഞങ്ങളുടെ സന്തോഷത്തിലും ദുഖത്തിലും ശ്യമേച്ചിയുടെ സഹായം ഞങ്ങള്‍ക്ക് താങ്ങായി തണലായി. 

   ഇനി നിങ്ങള്‍ തന്നെ പറയു ഈ ശമ്പളം ആര്‍ക്കാണ് അവകാശപ്പെട്ടത് ... ആ കാല്‍ക്കല്‍ അല്ലെ ഞാന്‍ ഇത് സമര്‍പ്പിക്കേണ്ടത്‌ ... ഞാന്‍ ഉലസാഹത്ത്തോടെ നാട്ടില്‍ എത്തി. വീട്ടില്‍ അമ്മക്കും അച്ഛനും വളരെ സന്തോഷം അവരുടെ സന്തോഷത്തിനു അതിരില്ലായിരുന്നു, എന്നെ കെട്ടിപ്പിടിച്ചു  അമ്മ പൊട്ടിക്കരഞ്ഞു... സന്തോഷത്തിന്റെ ആ കണ്ണുനീര്‍ .കൂടുതല്‍ സമയം അവിടെ നിലക്കാന്‍ എനിക്കായില്ല മനസ്സു ശ്യമേച്ചിയുടെ കാണാന്‍ വെമ്പുകയായിരുന്നു . പെട്ടെന്ന് ആ ശമ്പളത്തിന്റെ കേട്ട് അതുപോലെ എടുത്തു പോക്കറ്റില്‍  വച്ചു. മേലെത്തീക്ക് .....അവിടെ  പഴയപോലെ  കുട്ടികളുമായി കളിച്ചു ചിരിച്ചിരിക്കുന്ന ശ്യമേച്ചി ... കുട്ടികള്‍ ഓടിവന്നു ഞാന്‍ ശ്യമേച്ചിയുടെ കയില്‍ എന്റെ ആദ്യ ശമ്പളം അഭിമാനത്തോടെ വച്ചു കൊടുത്തു. അത് കൈയില്‍ വാങ്ങി തിരികെ എന്റെ പോകറ്റില്‍ തന്നെ തിരുകിത്തരുമ്പോള്‍ ശ്യമെചിയും കരയുകയായിരുന്നു ... അതെ സന്തോഷത്തിന്റെ കണ്ണുനീര്‍. അവര്‍ എന്റെ മൂര്‍ധാവില്‍ ചുംബിച്ചു എന്നിട്ട് എല്ലപെരോടുമായിപ്പറഞ്ഞു ഇതാ നിങ്ങളുടെ അഭിമാനം .... ഇങ്ങളും ഇതുപോലാകണം ....

   കുട്ടികള്‍ ആര്‍ത്തു ചിരിച്ചു .. അവര്‍ക്കുവേണ്ടി കരുതിഇരുന്ന മധുരം വിതരണം ചെയ്യുമ്പോള്‍ എന്നില്‍ അഭിമാനം നിറഞ്ഞിരുന്നു ഒപ്പം ശ്യാമേചിയോടുള്ള ആരാധനയും.









 


     

3 അഭിപ്രായങ്ങൾ:

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

aashamsakal...... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM....... vaayikkane..........

Unknown പറഞ്ഞു...

അവതരണം നന്നായിട്ടുണ്ടു.ഏതൊരാളിന്റെയും പിന്നില്‍ സഹായ ഹസ്തവുമായി ഒരു നല്ല മനസ്സിന്റെ ഉടമയുണ്ടങ്കില്‍ മടിച്ചു നില്‍ക്കുന്നവര്‍ക്കൊരു അനുഗ്രഹമായിരിക്കും.ഇതു പോലെയുള്ള ശ്യാമേച്ചിമാര്‍ സമൂഹത്തില്‍ ആവശ്യമാണു

ആശംസകള്‍...

grkaviyoor പറഞ്ഞു...

നല്ല അവതരണം
അല്ലേലും കുപ്പയില്‍ കിടക്കുന്നത് ശ്രദ്ധിക്കാതെ പോകുന്നു സത്യം തന്നെ