5/20/2012

ഒരു നിയോഗം പോലെ

                                                            
                                   

      കഴിഞ്ഞ ഒരു പകല്‍ മുഴുവന്‍ എന്നോട് വാതോരാതെ സംസാരിച്ചിരുന്ന അവള്‍ ഒരു പരിചിത  ഭാവം പോലും കാണിക്കാതെ ഒരു ഗുഡ് ബൈ പോലും പറയാതെ പോയപ്പോള്‍ അമ്പരപ്പും ഒപ്പം സങ്കടവും തോന്നി .....

     ഒരേകാന്ത ട്രെയിന്‍ യാത്രയുടെ ഇടയിലാണ് ഞാന്‍ അവളെ കാണുന്നത്....ഇങ്ങനെ പറയാന്‍ കാരണം അവള്‍ എവിടെ നിന്ന് കയറിയതാണ് എന്നെനിക്കറിയില്ല .ട്രെയിന്‍ യാത്രകള്‍ ഞാന്‍ പുസ്തകങ്ങള്‍ വായിക്കാനാണ് ഉപയോഗിക്കാറ് സഹയാത്രികര ശ്രദ്ധിക്കാറില്ല. അന്നും പതിവുപോലെ പുസ്തകപാരായണത്തില്‍ മുഴുകി ഇരിക്കയായി  രുന്നു  ഞാന്‍.പെട്ടെന്ന് ചേച്ചി ... ചേച്ചീ എന്ന മധുരവും പതിഞ്ഞതുമായ  ശബ്ദം കേട്ട് ഞാന്‍ വായന നിര്‍ത്തി മുഖമുയര്‍ത്തി ആകാംഷയോടെ ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി
അപ്പോള്‍ പുഞ്ചിരി തൂകി എന്നെത്തന്നെ നോക്കിയിരിക്കുന്ന സുന്ദരിയായ ആ പെണ്‍കുട്ടിയെ ഞാന്‍ കണ്ടു. ...

    ഒട്ടും എണ്ണമയം ഇല്ലാതെ പാറിപ്പറന്ന മുടിക്ക് തീരെ യോചിക്കാത്ത വിധം ഒരു പനിനീര്‍ പൂവ് ചെവിയുടെ മുകളിലായി മുടിയില്‍ ചൂടിയിട്ടുണ്ട്. അവളുടെ കണ്ണുകളില്‍ മയക്കം മുറ്റി നിന്നിരുന്നു... കഴിഞ്ഞ രാത്രി അവള്‍ തീരെ ഉറങ്ങിയിട്ടില്ല എന്ന് തോന്നുന്നു  ...എന്തോ ഒരു നിഗൂഡത ആ കണ്ണുകളില്‍  ഞാന്‍ കണ്ടു.ഇത്രയും നേരമായി നേരെ   എതിര്‍വശത്തിരുന്ന ഈ കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചില്ലല്ലോ. എവിടെ നിന്നാവും ഇവള്‍ കയറിയിരിക്കുക? ഇങ്ങനെ ഒത്തിരി ചോദ്യങ്ങള്‍ കണ്ണില്‍ പ്രതിഭലിപ്പിച്ചുകൊണ്ട്  ഞാന്‍ അവളെ നോക്കി ഒരപരിചിതത്വം നിറഞ്ഞ ചിരി അവള്‍ക്കു സമ്മാനിച്ചു. എന്നാല്‍ അവള്‍ എനിക്ക് തികച്ചും ആത്മാര്‍ഥമായ സ്നേഹം നിറഞ്ഞ ഒരു ചിരിയാണ് തിരിച്ചു തന്നത്. ഞാന്‍ എന്തോ ചോദിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അവള്‍ സംസാരിക്കാന്‍ തുടങ്ങി.

   ''ഞാന്‍ നീലാംബരി ....'' ഹേ ആ പേരിലും ഉണ്ടല്ലോ ഒരു പ്രത്യേകത നീലാംബരി എന്നാണ് പേരെങ്കിലും അവളുടെ വസ്ത്രങ്ങള്‍ക്ക്  അവള്‍ ചൂടിയിരുന്ന പൂവിന്റെ നിറമായിരുന്നു . അവള്‍ വീണ്ടും സംസാരിക്കയാണ്  ..''ചേച്ചി മരണത്തെ കണ്ടിട്ടുണ്ടോ ?''അവളുടെ  ചോദ്യം എന്നെ ഞെട്ടിച്ചു. എന്താ ഈ കുട്ടി ഇങ്ങനെ ഒന്നും പറയാതെ ഞാന്‍ മറുപടി ഒരു പുഞ്ചിരിയില്‍ ഒതുക്കി. അവള്‍ തുടര്‍ന്നു...''എനിക്ക് മരിക്കാനോ  മരണത്തെക്കുറിച്ച് ചിന്തിക്കാനോ ഇഷ്ടമില്ല പക്ഷെ എനിക്കിതരോടെങ്കിലും പറയണം ഞാന്‍ പറയുന്നത് ചേച്ചി കേള്‍ക്കുമല്ലോ'' ഞാന്‍ മറുപടി പറയും മുന്‍പേ അവള്‍ പറഞ്ഞു തുടങ്ങി ...

    ''ചേച്ചീ, ഞാനൊരു മരണം കാണാന്‍ പോവുകയാണ്...... ഇഷ്ടമില്ലെങ്കിലും .....എനിക്ക് പോയെ കഴിയൂ.... ഇതെന്റെ ഒരു നിയോഗം ആയിരിക്കാം.... അല്ലെങ്കില്‍ എന്തിനാ മരണത്തിനു തൊട്ടുമുന്പ് അയാള്‍ എന്നെ പരിചയപ്പെടാന്‍ വന്നത്????.....ഇന്നെലെ അയാള്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്നെനിക്കു ഈ യാത്രതന്നെ വേണ്ടി വരുമായിരുന്നില്ല...
ഇന്നെലെ അയാള്‍ എന്റെ വീട്ടിലേക്കു ഓടിക്കയറി വരുകയായിരുന്നു ... അപ്പോള്‍ കറണ്ട് പോയ  സമയം ആയിരുന്നു .... മെഴുകുതിരി വെട്ടത്തില്‍ ഒരു പുസ്തകത്തിന്റെ വരികളില്‍ ഊളിയിട്ടിരിക്കയായിരുന്ന ഞാന്‍ ശരിക്കും ഭയന്നു...... അയാള്‍ നന്നേ നനഞ്ഞിരുന്നു ... പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു......

   '' ആരാത്'' തെല്ലമ്പരപ്പോടെ ഞാന്‍ ചോദിച്ചു. എന്നെ ആക്രമിക്കാനല്ല എന്നെനിക്കു മനസ്സിലായി, കാരണം മെഴുകുതിരി വെട്ടത്തില്‍ എങ്കിലും എനിക്കയാളുടെ മുഖം നന്നായി കാണാമായിരുന്നു. എന്നാല്‍ പെട്ടെന്ന് അയാള്‍ എന്റെ കൈയ്യില്‍ കടന്നു പിടിച്ചു ... ഞാന്‍ ഒന്നുകൂടി ഞെട്ടി... പക്ഷെ എന്നെ അത്ഭുതപ്പെടുത്തുമാറ് അയാള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ വാവിട്ടു കരയാന്‍ തുടങ്ങി .... എന്നിട്ട് ഇങ്ങനെ പറഞ്ഞു ..
   
   .''നിങ്ങളെ എനിക്കറിയില്ല എങ്കിലും നിങ്ങള്‍ എന്നെ സഹായിക്കും എന്ന്  ഞാന്‍ കരുതുന്നു. എന്റെ മരണം അടുത്തിരിക്കുന്നു... എനിക്കിനി മണിക്കൂറുകള്‍ മാത്രമേ ജീവിതം ഉള്ളു. എന്നാല്‍ എന്റെ മരണത്തിനു മുന്‍പ് എനിക്കൊരു വാക്ക്പാലിക്കണം..... എന്റെ മകള്‍ക്ക് കൊടുത്ത വാക്ക് ....എന്റെ ഭാര്യ മരിച്ചു... അവള്‍ എനിക്ക് ഒരു മകളെ തന്നിട്ടാണ് പോയത് ...അവള്‍ ഇല്ലെങ്കിലും ഞാന്‍ എന്റെ മകള്‍ക്ക് വേണ്ടി ജീവിക്കയായിരുന്നു ......പക്ഷെ ..........''  അയാള്‍ ഒന്ന് നിര്‍ത്തി ഒരു ചെറിയ ഇടവേളയ്ക്കു ശേഷം തുടര്‍ന്നു '' എന്റെ മകള്‍ക്ക് ഓര്‍മ്മ വക്കും മുന്നേയ അവളുടെ അമ്മ മരിച്ചത് അതുകൊണ്ട് തന്നെ അമ്മ മരിച്ചതാണ്  എന്നവള്‍ക്കറിയില്ല... അവളിപ്പോള്‍ ഡല്‍ഹിയിലുള്ള എന്റെ മുറിയില്‍ കിടക്കുകയാണ്.... അടുത്തയാഴ്ച അവളുടെ ജന്മദിനം ...മുന്‍പ് ഞാന്‍ വെറുതെ അവളോട്‌ ഒരു ജന്മദിനത്തില്‍ മോളുടെ അമ്മവരും എന്ന് പറഞ്ഞിരുന്നു ....നിങ്ങള്‍ക്കറിയുമോ അവള്‍ക്കിനി ഒരു ജന്മദിനം കൂടി ഉണ്ടാവില്ല ... അവള്‍ മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്.... ''  അയാള്‍ വീണ്ടും നിര്‍ത്തി ... ചെറിയ നിശബ്ദതക്കു ശേഷം .......''ദയവായി നിങ്ങള്‍ അവളുടെ അന്ത്യാഭിലാഷം സാധിച്ചു കൊടുക്കണം '' എന്റെ മറുപടിക്ക് കാത്തുനില്‍ക്കാതെ പെട്ടെന്ന് ഒരു മേല്‍വിലാസം എന്നെ ഏല്‍പ്പിച്ചു അയാള്‍ ഇരുളില്‍ മറഞ്ഞു കഴിഞ്ഞിരുന്നു ....

     ഉടന്‍ പുറത്തു വാഹനങ്ങള്‍  പെട്ടെന്ന് നിര്‍ത്തുന്നതും ആളുകളുടെ ബഹളവും എല്ലാം കേള്‍ക്കുന്നു... ഞാനാകെ പേടിച്ചു വിറച്ചുപോയി ...പെട്ടെന്ന് കറണ്ട് വന്നു എല്ലാ  ഇടത്തും വെളിച്ചം നിറഞ്ഞു. വായിച്ചിരുന്നു ഉറങ്ങിയതവും ... അപ്പോള്‍ കണ്ട ഭയപ്പെടുത്തുന്ന ഒരു സ്വപ്നമാകും  ഇത് എന്ന് ഞാന്‍ ഒരു വേള കരുതി എങ്കിലും അയാള്‍ എന്നെ ഏല്‍പ്പിച്ച മേല്‍വിലാസം നടന്നതെല്ലാം സത്യം എന്നെന്നെ ഓര്‍മ്മിപ്പിച്ചു ......

    പുറത്ത് ബഹളം കൂടിക്കൂടി വന്നു .... പോലീസ് വാഹനത്തിന്റെ .... ആംബുലന്‍സിന്റെ .... ആകെ ബഹളം ഞാന്‍ പുറത്തേക്കിറങ്ങി ...അതാ ചോരയില്‍ കുളിച്ചു കിടക്കുന്നു ഒരു മനുഷ്യന്‍ .... അതെ അതയാള്‍ തന്നെയായിരുന്നു ... കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പ് എന്റെ സമീപത്തുണ്ടായിരുന്നയാള്‍...എനിക്കറിയാം അയാള്‍ മരണത്തിലേക്ക് മനപൂര്‍വം ചാടിയതായിരിക്കണം...അങ്ങിനെ തന്നെ ഞാന്‍ വിശ്വസിക്കുന്നു ....

     എനിക്ക് വേണമെങ്കില്‍ ആ വിലാസം അപ്പോള്‍ത്തന്നെ ചുരുട്ടി ചവറ്റുകൊട്ടയില്‍ കളഞ്ഞു ഒന്നും അറിയാത്ത ഭാവത്തില്‍  ഇരിക്കാംയിരുന്നു പക്ഷെ എന്ത് കൊണ്ടോ എനിക്കാവുന്നില്ല ... ആ  കുഞ്ഞ് ഇപ്പോള്‍ ...എനിക്ക് ആ കുഞ്ഞിനെ പറ്റി ചിന്തിക്കാതെ  വയ്യ ... അതിനാല്‍ ഞാന്‍ ഇതാ ആ അജ്ഞാത മേല്‍വിലാസം തേടി ഇന്ന് ഇവിടെ ....'' അവള്‍ പറഞ്ഞു നിര്‍ത്തി .......ഞാന്‍ അത്ഭുത സ്ഥബ്ദയായി ഇരുന്നുപോയി... ഒരു ഫാന്റസി കഥ കേട്ടപോലെ ....പക്ഷെ ഇത് കഥയല്ലല്ലോ ...ദാ..സത്യമായി ഇവള്‍ എന്റെ മുന്നില്‍ ...ഏതോ ഒരജ്ഞാതബാലികക്ക് അമ്മയാകാന്‍ പനിനീര്‍പ്പൂവും ചൂടി പ്പോകുന്നു...

     ട്രെയിന്‍ ഏതോ സ്റെഷനില്‍ നിര്‍ത്തി ... അവള്‍ ഒന്നും മിണ്ടാതെ ബാഗും എടുത്തു ആ സ്റെഷനില്‍ ഇറങ്ങി .... എന്നെ തിരിഞ്ഞൊന്നു നോക്കും എന്ന് ഞാന്‍ കരുതി . പക്ഷെ അതും ഉണ്ടായില്ല....ട്രനിനിന്റെ ചൂളം വിളിയും ....പാളങ്ങളുടെ ഞരക്കവും കൂടാതെ ഇതുവരെ കേട്ടിട്ടില്ലാത്തത്ര അലിവോടെ അമ്മെ ....അമ്മേ എന്നാ ഒരാര്‍ദ്രസ്വരം എന്റെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു.......

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

nannayittund...

grkaviyoor പറഞ്ഞു...

ഒരു സിനിമാ കഥപോലെ തോന്നിച്ചു ,ഒരു പക്ഷെ നാളെ ഒരു തിരകഥയായി മാറി കൂടയികയില്ല ,എന്നാല്‍ സമാന രീതിയില്‍ ഉള്ളവ വായിച്ചിരുന്നത് പോലെ തോന്നിക്കുന്നു എന്തായാലും കഥ ഇഷ്ടമായി

Unknown പറഞ്ഞു...

ഏതോ ഒരജ്ഞാതബാലികക്ക് അമ്മയാകാന്‍ പനിനീര്‍പ്പൂവും ചൂടി പ്പോകുന്നു...
മുന്‍ പരിചയമില്ലാത്തവര്‍ ആദ്യ സംഗമത്തില്‍ തന്നെ മനസ്സു കീഴ്പെടുത്തിയിരിക്കുന്നു.അയാള്‍ അവളുടേയും,അവള്‍ പറഞ്ഞകഥ കേട്ടയാത്രക്കാരിയുടേയും.ഇനി തീര്‍ച്ചയായും ആബാലികയുടെ മനസ്സും ....എല്ലാവരും അഞ്ജാതരായി വന്നവര്‍.അതാണിതിലെ പ്രത്യേകത.
ആശംസകള്‍...

rskurup പറഞ്ഞു...

naaannaayittunt.