4/26/2012

അവള്‍ വാടിയ മുല്ലപ്പൂവ്‌

                              
പുറത്തു നല്ല മഴയുടെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത് . ഓടിന്റെ പുറത്ത് വീഴുന്ന വെള്ളതുള്ളികളുടെ താളം. എന്നോ മറന്ന ആ ശബ്ദം ഇത് സത്യം തന്നെയാണോ. സത്യം  തന്നെ എന്ന് അടുത്ത് തന്നോട് ഒരു കൊഴുന്നു പോലെ ഒട്ടിച്ചേര്‍ന്നുകിട ക്കുന്ന സുഹ്ര ഓര്‍മ്മിപ്പിച്ചു. പാവം ഒന്നും അറിയാതെ ഉറങ്ങുന്നു ... എത്രയോ ഉറങ്ങാത്ത രാത്രികളുടെ അവസാനം അല്ലെ ഉറങ്ങട്ടെ. പക്ഷെ പുറത്ത് പെയ്യുന്ന മഴയുടെ താളം എന്നെ വല്ലാതെ കൊതിപ്പിച്ചു ആ മഴ ഒന്ന് കാണാന്‍. ഞാന്‍ എന്റെ നെഞ്ചില്‍ വച്ചിരുന്ന സുഹ്രയുടെ താഴമ്പൂ കൈകള്‍ പതുക്കെ എടുത്തു മാറ്റി എഴുന്നേറ്റു. ജനല് തുറന്നു . മഴ തകര്‍ത്തു പെയ്യുകയാണ്. ഞാന്‍ വന്നത് പ്രകൃതിയും ആഘോഷിക്കുന്നത് പോലെ എനിക്ക് തോന്നി. നീണ്ട രണ്ടു വര്‍ഷത്തെ പ്രവാസം. തണുത്ത കാറ്റു മുഖത്ത് തലോടി മഴത്തുള്ളികള്‍ കാറ്റില്‍ ചിതറി മുഖത്ത് ഉരസി. ഹ..  എന്ത് സുഖം. ജനലുകള്‍ അടക്കാതെ കര്‍ട്ടന്‍ ഒന്നുകൂടി നേരെ പിടിച്ചിട്ടു കിടക്കയില്‍ വന്നു സുഹ്രയെ ഒന്നുകൂടി ചേര്‍ത്തുപിടിച്ചു കിടന്നു അവള്‍ അപ്പോഴും നല്ല ഉറക്കത്തില്‍ തന്നെ. അങ്ങിനെ കിടന്നു ഉറങ്ങിയത് അറിഞ്ഞില്ല .

''ഇക്ക ഇക്കാ'' എന്നാ നനുത്ത ശബ്ദമാണ് ഉണര്‍ത്തിയത്. നോക്കുമ്പോള്‍ കുളിച്ചു തലയില്‍ നനഞ്ഞ തോര്‍ത്തുകൊണ്ട് കെട്ടി ഒരു മാലാഖയെപ്പോലെ   കൈയില്‍ ഒരു കപ്പു ചായയുമായി നില്‍ക്കുന്ന സുഹറയെയാണ് കണ്ടത്.''ഇതെന്തൊരു ഉറക്കമാ.ദാ താഴെ എല്ലാപേരും കാത്തിരിക്കുന്നു ഒരുമിച്ചു പ്രാതല്‍ കഴിക്കാന്‍ വേഗം കുളിച്ചു വരൂ '' അവള്‍ സോപ്പും തോര്‍ത്ത് തന്നിട്ട് പൊയ്. ഞാന്‍ കുളികഴിഞ്ഞു തഴെ ചെന്നപ്പോള്‍ സമൃദ്ധമായ തീന്മേശക്ക് ചുറ്റും എന്നെയും കാത്തു ഇരിക്കുന്നു ഉപ്പയും അളിയന്മാരും ഒക്കെ . എന്റെ വരവ് പ്രമാണിച്ച് എത്തിയതാണ് എല്ലാപേരും. നല്ല വെള്ളയ പ്പവും കോഴിക്കറിയും പഴവും ഒക്കെ നിരത്തിയിട്ടുണ്ട് മേശയില്‍. അവരോടൊപ്പം സന്തോഷത്തോടെ തമാശകള്‍ പറഞ്ഞുള്ള പ്രാതല്‍ എന്ത് രസം സന്തോഷം. പക്ഷെ വെറും രണ്ടു മാസത്തെ പരോള്‍ കിട്ടിയ തടവ്‌ പുള്ളി മാത്രമാണ് തന്‍ എന്നാ തിരിച്ചറിവ് അല്പം  ദുഃഖം തോന്നി ... വീണ്ടും ഈ സ്നേഹങ്ങള്‍ എല്ലാം ഉപേക്ഷിച്ചു പോകേണ്ടേ ആ ചുട്ടുപൊള്ളുന്ന കനലിലേക്ക് അകവും പുറവും കരിയാന്‍. പക്ഷെ പോയെ പറ്റൂ ...ക്ഷണികം എങ്കിലും ഈ സന്തോഷം ഇപ്പോള്‍ ആസ്വദിക്കാം നാളെ നാളെയല്ലേ... വിശാലമയിതന്നെ കപ്പികുടികഴിഞ്ഞു മുറ്റത്തേക്കിറങ്ങി...

     ഇന്നെലെ രാത്രി തകര്‍ത്തു പെയ്ത മഴയുടെ അവശിഷ്ടമെന്നോണം മരങ്ങളില്‍ തങ്ങി നില്‍ക്കുന്ന വെള്ളത്തുള്ളികള്‍. കാറ്റില്‍ ആ തുള്ളികള്‍ വേണ്ടും ഒരു ചെറു മഴപോലെ താഴേക്ക്‌ വീഴുന്നു.  പെട്ടന്നു ഗേറ്റില്‍ ഒരു മണിയടി നോക്കിയപ്പോള്‍ പത്രക്കാരന്‍ നാരയണേട്ടന്‍.... ''അഹ എപ്പോ എത്തി 
രണ്ടു മൂന്നു മാസം ഇവിടെ കാണില്ലേ '' സൈക്കിളില്‍ ഇരുന്നു തന്നെ ചോദിച്ചു ഉത്തരം കേള്‍ക്കാന്‍ നില്‍ക്കാതെ പേപ്പര്‍ ഗേറ്റിലൂടെ അകത്തേക്കിട്ടു പൊയ് . ഞാന്‍ പത്രം എടുത്തു വീട്ടിലേക്കു കയറി. ഉപ്പ ചാരുകസേരയില്‍ കിടക്കുന്നു ഞാന്‍ പപ്പേര്‍ ഉപ്പാക്ക് നീട്ടി അപ്പോഴേക്കും ഒരു കിലുക്കാം പെട്ടി കണക്കെ പൊട്ടിച്ചിരിച്ചു മിന്നൂട്ടി ഓടിവന്നു. അവളുടെ കൈയില്‍ ഞാന്‍ കൊണ്ട് കൊടുത്ത ബാര്‍ബി പാവ ഇരിക്കുന്നു ഒരു കുഞ്ഞിനെ ഒക്കത്തെടുക്കുന്ന പോലെ എടുത്താണ് വരവ്.. ആ വരവുകണ്ട് എല്ലാപേരും ചിരിച്ചു പോയി .
''ഞാന്‍ ഒന്ന് പീടിക വരെ പൊയട്ടു വരാം''എന്ന് ആരോടെന്നില്ലാതെ ഉറക്കെ പറഞ്ഞു ഞാന്‍ ഗേറ്റുകടന്നു റോഡിലേക്കിറങ്ങി. വിജനമായിക്കിടക്കുന്ന റോഡു ഞാന്‍ പോകുമ്പോള്‍ ടാര്‍ ചെയ്തിട്ടില്ലായിരുന്നു. കാല്‍നടക്കാര്‍ വളരെ കുറവ് ഇടയ്ക്കു പാഞ്ഞുപോകുന്ന കാറുകള്‍ പിന്നെ അപ്പൂര്‍വമായി ചില സൈക്കിള്‍ യാത്രക്കാരും. ഞാന്‍ മുന്നോട്ടു നടക്കവേ പെട്ടെന്ന് പുറകില്‍ നിന്നും ഒരു കുഞ്ഞിന്റെ ഉറച്ചുള്ള കരച്ചില്‍ കേട്ട് തിരിഞ്ഞു നോക്കി . കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല ... ഒന്നുകൂടി സൂക്ഷിച്ചു നോക്കി ... അതെ അവള്‍ തന്നെ ......മെല്ലിച്ചുണങ്ങിയ ആ സ്ത്രീ രൂപം ഒരുപാടു നാള്‍ എന്റെ ഉറക്കം കെടുത്തിയ എന്റെ സ്വപ്ന സുന്ദരിയുടെത് എന്ന് വിശ്വസിക്കാന്‍ കുറെ സമയം എടുത്തു .

ഒക്കത്ത് നിലവിളിചിരിക്കുന്ന ഒരു കുഞ്ഞു ,കരഞ്ഞു കൊണ്ട് തന്നെ വരുന്ന വേറൊന്നിനെ കൈയില്‍ പിടിചിട്ടുമുണ്ട്. അവളും തീരെ ക്ഷീണിതയാണ്. തീരെ പ്രതീക്ഷിക്കാതെ എന്നെ കണ്ടതിന്റെ ഞെട്ടലില്‍ അവള്‍ ഒന്ന് സ്തംഭിച്ചു. പിന്നെ ആ കണ്ണുകള്‍ സജലങ്ങള്‍ ആയി. എല്ലാം ഞാന്‍അറിയുന്നുണ്ടായിരുന്നു. 

സൈനബ ഞാന്‍ പഠിക്കുന്ന കാലം മുതല്‍ മനസ്സില്‍ താലോലിച്ച എന്റെ സ്വപ്നം. ഞങ്ങള്‍ ഒരുമിച്ചു എത്രമാത്രം സ്വപനങ്ങള്‍ കണ്ടു...എന്റെ ഓരോദിവസം പുലരുന്നതും അവളെ കാണാന്‍ വേണ്ടി മാത്രം ആയിരുന്ന ആ നല്ല നാളുകള്‍. വളരേണ്ടി ഇരുന്നില്ല .. എന്തെല്ലാം കോലാഹലങ്ങള്‍ആയിരുന്നു 
എന്നെ കാണാതെ ഉറക്കം വരില്ലാന്ന് പറഞ്ഞവള്‍... എന്റെ മുഖം ഒന്ന് വാടിയാല്‍ പോട്ടിക്കരയുന്നവള്‍..അന്ന് എല്ലാപേരുടെയും മുന്നില്‍ വച്ച് ...
എന്നോട് ഒപ്പം ഇറങ്ങി വരാം എന്ന് പറഞ്ഞ അവള്‍ അവസാനം കാലുമാറി എന്നെ അപമാനിച്ചു. കൊന്നു പുഴയില്‍ തള്ളിയാലും എനിക്ക് കെട്ടിച്ചു തരില്ലന്നും പറഞ്ഞു കലിതുള്ളി നിന്ന അവളുടെ ഉപ്പയുടെ ചോരക്കണ്ണുകള്‍ ഇന്നും നല്ലതുപോലെ ഓര്‍ക്കുന്നു . അവരെ കുറ്റം പറയാന്‍ പറ്റില്ല കാരണം അന്ന് എനിക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ലലോ. അവരാണേല്‍ നാട്ടില്‍ അറിയപ്പെടുന്ന പണക്കാര്‍. അങ്ങിനെ അവള്‍ ഒരു നല്ല സര്‍ക്കാര്‍ ഉദ്യോഗ സ്ഥന്റെ ഭാര്യയായി മുന്നിലൂടെ നടന്നുപോകുന്നത്‌ നിറകണ്ണുകളോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

പക്ഷെ അവളുടെ ഇന്നത്തെ അവസ്ഥ ആരെയും വേദനിപ്പികുന്നത. ഇരുപത്തി നാല് മണിക്കൂറും വെള്ളമടിച്ചു... പാവം അവള്‍ അതിനു ശേഷം സുഖം എന്തെ ന്നു അറിഞ്ഞിട്ടുണ്ടാവില്ല. ആ കോലം കണ്ടാല്‍ അറിയാം. സുന്ദരമായിരുന്ന ആ കണ്ണുകള്‍ കരുവാളിച്ചു... വയ്യ ഇതൊന്നും കാണാന്‍ വയ്യ .. വേച്ചുവേച്ചു കുഞ്ഞുമായി അവള്‍ അടുത്തെത്തി. എന്നെ കണ്ടതും ഒന്ന് നോക്കി മുഖത്തേക്ക് പിന്നെ ഒന്നും മിണ്ടാതെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നടന്നു പോയി. 
പക്ഷെ അവളുടെ തേങ്ങല്‍ എനിക്ക് കേള്‍ക്കാമായിരുന്നു ......അവളുടെ  ഹൃദയത്തിന്റെ വിങ്ങല്‍ എനിക്ക് കാണാമായിരുന്നു .....
 
 
 
 
 
...
 
 
 

4/21/2012

ഏകാന്തത

          
നാലുചുവരില്‍ തളച്ചിട്ട മോഹങ്ങള്‍ 
ഏകാന്ത വേളയില്‍ എത്തിനോക്കി 
മേനിയില്‍ നിന്നും സ്വതന്ത്രയാക്കി
മനം ഒരു മോഹപക്ഷിപോല്‍ 
പറന്നുയര്‍ന്നു  അവള്‍ 
മാനം മുട്ടെ പറന്നുയര്‍ന്നു

മരുഭൂവില്‍ നിന്നും മരുപ്പച്ച തേടി 
കാടിന്റെ പച്ചപ്പ്‌ സ്വപ്നംകണ്ട് 
അരുവിതന്‍ കുളിരില്‍ കുളിച്ചു തോര്‍ത്തി 
ചിലക്കും കിളികള്‍ക്ക് കിന്നാരമോതി 
കാറ്റിനോടോപ്പാം മത്സരിച്ചു പിന്നെ 
കൊച്ചു കുറുമ്പന്‍മാര്‍ തുള്ളിക്കളിക്കുന്ന
ചേറില്‍ ചവിട്ടി തുടിച്ചു തുള്ളി ......

എന്നോ മറന്ന ഇന്നെലെയില്‍ 
ഊളിയിട്ടോര്‍മ്മകള്‍ എത്തിനോക്കി 
പൊന്നിന്‍ കൊലുസ്സിട്ടു പൊട്ടിച്ചിരിച്ചു 
ഒരു പവാടക്കരിയായി ബാല്യമെത്തി 
അവള്‍ മണ്ണപ്പംചുട്ടും ക്സൃതികളിച്ചും 
ഓര്‍മ്മയ്ക്ക്‌ കിന്നരി ഏറെനല്കി 


മോഹങ്ങളും മോഹഭംങ്ങങ്ങളും ചേര്‍ന്ന 
കൌമാരം നാണിച്ചു കൂടെ എത്തി 
പ്രണയ മണി കിലുങ്ങി കണ്മഷി കലങ്ങി 
നേര്‍ത്തൊരു നൊമ്പരം ബാക്കിനല്കി 
ഒരു നെടുവീര്‍പ്പില്‍ എല്ലാം പറഞ്ഞു 
ഒരു കൊടും ചൂടായ് ചുട്ടുപൊള്ളി 

ചിറകു  കുഴഞ്ഞു കിതച്ചു  തളര്‍ന്നു 
പുറന്തോട് തേടി തിരികെ എത്തി 
ചിത്രശലഭത്തിന്‍ മോഹങ്ങള്‍ പേറി  
ഒരു പ്യൂപ്പയായി തപസ്സിരുന്നു .....






 




 




 





  

4/17/2012

കാഴ്ചകള്‍

                
കണ്ണും കാതും പൂട്ടുന്നു ഞാന്‍ വയ്യ!
ഈ കരളലിയിക്കും കാഴ്ചകള്‍ കാണാന്‍  
ഹൃദയം തുളക്കും രോദനം കേള്‍ക്കാന്‍  
എന്നോട് ക്ഷമിക്കുക !!!!

കറുത്തൊരു രാക്ഷസന്‍ ദമിഷ്ട്ര നീട്ടി
ഇരമ്പിയടുക്കുന്നു കുന്നു തോണ്ടാന്‍ 
പട്ടണമാക്കാന്‍ ....കാറുവരാന്‍ പിന്നെ 
സൗകര്യം ഏറെ വരുത്തിടെണ്ടേ......
പാവം ഭൂമിതന്‍ വേദന ആരുകാണാന്‍
അവളുടെ നെഞ്ചുകള്‍ മുറിച്ചുമാറ്റി 
നമ്മള്‍ റോഡും വീടും പണിഞ്ഞിടുന്നു

അച്ഛന്‍ മകള്‍ക്കൊരു പാവനല്കി ചൊല്ലി 
നീ ഇതാരോടും പറയില്ല എങ്കില്‍ ഞാന്‍ 
ഇനിയും പാവകള്‍  കൊണ്ട് തരാം 
അങ്ങിനെ അച്ഛന്‍ അവള്‍ക്കുനല്കി ഒരു 
ജീവന്‍ തുടിക്കുന്ന പവക്കുഞ്ഞു!!!

മുണ്ട് മുറുക്കി ഉടുത്തു വളര്‍ത്തിയ മക്കള്‍
മാതാപിതാക്കളെ ശത്രുവായ്‌ കാണുന്നു 
ശല്യം ഒഴിക്കാനവര്‍ അവര്‍ക്കായ് 
വൃദ്ധസദനങ്ങള്‍ കേട്ടിടുന്നു 

പരസ്പരം വെട്ടുന്നു കുത്തുന്നു  എങ്ങും
ചോരമണം .... രോദനം ...അട്ടഹാസം !!
വയ്യ ! എനിക്കൊന്നും കാണുവാന്‍ കേള്‍ക്കുവാന്‍ 
കാതും കണ്ണും പൂട്ടിടട്ടെ ഞാന്‍ 
നിങ്ങള്‍ എന്നോട് ക്ഷമിക്കുമല്ലോ   
  

4/13/2012

കാട്ടുതുളസ്സി

ഏവര്‍ക്കും എന്റെ വിഷു ആശംസകള്‍ 


                

നിറവും മണവും ഭംഗിയുമൊത്തുചേര്‍ന്ന 
പൂവുകള്‍ പലതുണ്ടെങ്കിലും കണ്ണന്‍ 
കൃഷ്ണ തുളസിയെ പ്രണയിച്ചു ഈ 
കാട്ടുതുളസിയെ പ്രണയിച്ചു .

ഓരോ ദളത്തിലും പ്രണയം നിറച്ചവള്‍
വനമാലയാക്കി നിവേദിച്ചു  
കണ്ണന്‍റെ മാറില്‍ ചാര്‍ത്തിച്ചു .....

പുഞ്ചിരിച്ചു ...... മുരളികയൂതി  
ആനന്ദനൃത്തനമാടി ....കണ്ണന്‍
അവള്‍ക്കായ് പാട്ടുകള്‍ പാടി.....

ലയിച്ചു പോയി ..... അവള്‍ മയങ്ങിപ്പോയി 
ആനന്ദനിര്‍വൃതിയില്‍ അലിഞ്ഞുപോയി  

നിറവും മണവും ഭംഗിയുമില്ലെങ്കിലും 
വനമാല കണ്ണന് എത്രയിഷ്ടം 
ഈ കാട്ടുതുളസിയെ  എത്രഇഷ്ടം

 

4/11/2012

മരീചിക തേടുന്ന മനസ്സ്

                                           
     നിലാവുള്ള രാത്രിയില്‍ ആകാശത്ത് നക്ഷത്രങ്ങള്‍ നോക്കി ഇരിക്കാന്‍ എനിക്കെന്നും ഇഷ്ടമായിരുന്നു . കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങള്‍ എന്നോട് കിന്നാരം പറയും. വെള്ളിമെഘങ്ങളൊപ്പം ഒളിച്ചുകളിക്കുന്ന അമ്പിളിമാമനെ കണ്ടി രിക്കാന്‍  എന്ത് രസമാണ്. ഇളം കാറ്റില്‍ തലയാട്ടി നില്‍ക്കുന്ന മരക്കൊമ്പുകളും  എങ്ങുനിന്നോ കേള്‍ക്കുന്ന തവളകളുടെ മഴ അറിയിപ്പും. ചില്ലിടുവിന്റെ ചിലപ്പും ഒക്കെ നാട്ടിലെ പ്രകൃതിക്കെന്തു ഭംഗി .

    ഇന്നിവിടെ ഈ നാട്ടില്‍ മനുഷ്യനിര്‍മ്മിത കൃതൃമ നഗരത്തില്‍ ....ഈ തിരക്കില്‍ അതൊന്നും ആരും ശ്രദ്ധിക്കാറില്ല .ഒരുപക്ഷേ ശ്രധിച്ചാലോ നിരാശ മാത്രം .
    ഉദയ സൂര്യന്റെ സുന്ദരത, അസ്തമയസൂര്യന്റെ വശ്യത ഒന്നും ഇവിടെ അനുഭവപ്പെടില്ല. കാറ്റിലാടി ഉലയുന്ന മരപ്പടര്‍പ്പ്കളോ കരിഞ്ഞു വീഴുന്ന കരിയിലയോ ഇല്ല അങ്ങിങ്ങ് നട്ടുപിടിപ്പിച്ച മരങ്ങള്‍ ഉണ്ടെന്നാലും അതില്‍നിന്നു ഒരു കരിയില വീണാല്‍ അപ്പോള്‍ തന്നെ അത് പെറുക്കി കളയാന്‍ ആളുണ്ട് കാരണം ഇത് 'clean city' അല്ലെ. ഇവിടെ കരിയില പാടില്ല...

   കൊണ്ക്രീറ്റു വനത്തില്‍ കുറെ മനുഷ്യമൃഗങ്ങള്‍ മാത്രം. കുട്ടികള്‍ക്ക് കളിയ്ക്കാന്‍ മണ്ണില്ല വിണ്ണില്ല  നക്ഷത്രമില്ല വെളുക്കെ ചിരിക്കുന്ന, മേഘങ്ങളോടു കണ്ണുപൊത്തിക്കളിക്കുന്ന അമ്പിളിമാമനും  ഇല്ല . ഉള്ളതോ ഓജസ്സും ഭംഗിയും ഇല്ലാത്ത മൂണ്‍ മാത്രം. ഇവിടെ നക്ഷത്ര കൂട്ടുകാരില്ല  ഉണ്ട് ഈ കണ്ണഞ്ചിപ്പിക്കുന്ന നിയോണ്‍ വെളിച്ചത്തില്‍ അവയെ കാണുകതന്നെ വളരെ പ്രയാസം അങ്ങിങ്ങ് ഒന്നോ രണ്ടോ വിളറിയ നിറത്തില്‍ മ്ലാനതയോടെ മങ്ങി മയങ്ങി നില്ക്കുന്നവ.
ആകാശത്തില്‍ ഒരു തുണ്ട് മേഘമില്ല കടും നിറത്തില്‍ ചലനമറ്റ കടലുപോലെ പരന്നു കിടക്കുന്നു.പറന്ന് കളിക്കാന്‍  പക്ഷികള്‍ ഇല്ലാതെ .... വിരസമായി മലര്‍ന്നു കിടക്കുന്നു .ഞാന്‍ ആലോചിക്കാറുണ്ട് .......ഇവിടുത്തെ ആകാശവും,നക്ഷത്രങ്ങളും, ചന്ദ്രനും ഒക്കെ ഒരു കുയിലിന്റെ പാട്ടിനായി, കിളികളുടെ ചിലപ്പിനായി,ഒരു തുണ്ട് മേഘത്തിനായി ഒക്കെ തപസ്സു ചെയ്യുകയാവും എന്ന് .   

നേരം വെളുപ്പിക്കുന്ന കിളിയോ കോകിഉനര്ത്തന് അങ്കവാലന്‍ കോഴിയോ   ഇല്ലാത്തതിനാല്‍   സൂര്യന്‍ ഉദിക്കുന്നത് അസ്തമിക്കുന്നതും അസ്തമിക്കുന്നതും
അതിന്റെ ഇഷ്ടം പോലെ തന്നെ . തണുപ്പുകാലത്ത് വലിച്ചു മൂടി കിടക്കുന്ന മടിയന്‍ സൂര്യന്‍ രാവിലെ  എട്ടു മണിക്കുശേഷവും സുഖഉറക്കം .. ഉണര്‍ന്നലോ ആറുമണിക്ക് മുന്നേ പണി നിര്‍ത്തി വിളക്കണച്ച് തന്റെ കമ്പിളി പുതപ്പി നുള്ളില്‍ ചുരുണ്ട് കൂടും.

    ചൂടുകലത്തോ പുള്ളിക്കാരന് ഉറക്കം  തീരെ കുറവ ചൂടുകൊണ്ടാകും അഞ്ചു മണിക്ക് മുന്നേ എഴുന്നേറ്റു തീഗോളം പോലുള്ള കണ്ണുകള്‍ ഉരുട്ടി എല്ലാം ഭസ്മമാക്കുന്ന അഗ്നിയായി മാറും.

    അപ്പോഴും മനസ്സിന്റെ പച്ചപ്പില്‍ അങ്ങകലെ ദൈവം സമ്മാനിച്ച ആ നാട്ടിലെ പുഴയുടെ കുണുങ്ങിയോട്ടവും, കിളികളുടെ കളകളാരവവും , അമ്പിളി മാമന്റെ ഒളിച്ചു കളിയും, പിച്ചിപ്പൂ വിതറിയ ആകാശവും ഒരു പുഷ്പാല  ന്ക്രിത ഉദ്യാനം പോലെ പൂത്തുലഞ്ഞു കിടക്കുന്നു ....... ആ പാതിരാപക്ഷി യുടെ ചിലപ്പുകേള്‍ക്കാന്‍, പൂവന്റെ ഉച്ചത്തിലുള്ള കൂവല്‍ കേള്‍ക്കാന്‍ ആ പച്ചപ്പ്‌ കാണാന്‍ നോക്കെത്ത ദൂരത്ത്‌ കണ്ണും നാട്ടു കാത്തിരിക്കുന്നു .... എന്നാവും ഒരു മടക്ക യാത്ര ?????
  
   

4/04/2012

പ്രണയം

                                           
ഏഴു നിറങ്ങളും ചാലിച്ചെഴുതിയ 
മഴവില്ല് പോലെ എന്‍ പ്രണയം 
കാണാന്‍ കൊതിച്ചു ഞാന്‍ ഓടിയണഞ്ഞപ്പോള്‍ 
മാരിവില്ലെങ്ങോ മറഞ്ഞു പോയി 


പിച്ച നടക്കുന്ന കാലം മുതല്‍ക്കു നാം 
ഒന്നിച്ചു തന്നെ നടന്നതല്ലേ 
എന്നിട്ടുമെന്തേ പറഞ്ഞില്ല നീ 
എന്നോട് പ്രണയ മാണെന്നന്ന്റിഞ്ഞീല സത്യം 

അന്നാ പുളിമര ചോട്ടിലിരുന്നമ്മള്‍
മണ്ണപ്പം ചുട്ടു  കളിച്ചനേരം 
ഞാനമ്മയായ് നിന്നെ ഊട്ടുംനേരം 
നിന്നില്‍ നിറഞ്ഞൊരു സ്നേഹത്തിനു 
പ്രണയം എന്നര്‍ത്ഥം നീ കണ്ടിരുന്നോ ?

നീ നട്ട ചെമ്പനീര്‍ ആദ്യമായ് പൂത്തപൂ 
എന്റെ മുടിയില്‍ തിരുകുംപോഴും 
നിന്‍കണ്ണില്‍ കണ്ട തിളക്കത്തിന് 
പ്രണയം എന്നര്‍ത്ഥം നിറഞ്ഞു നിന്നോ ?

അന്നൊര ചാറ്റല്‍ മഴയത്ത് നമ്മള്‍ 
ഒരു കുടക്കീഴില്‍ നടന്നപോഴും 
നിന്നില്‍ നിറഞ്ഞൊരാ സ്നേഹത്തില്‍ നീ 
പ്രണയം നിറച്ചതറിഞ്ഞീല കഷ്ടം!!

ആദ്യമായ് ദാവണി ചുറ്റി ഞാന്‍ 
വന്നപ്പോള്‍ നിന്‍ മുഖം 
പൂവായ് വടര്‍ന്നിരുന്നു  അതിനും 
ഒരു പ്രണയം എന്നര്‍ത്ഥം ഞാന്‍ കണ്ടില്ലല്ലോ 
 
ഇന്ന് നീ എന്തിനു പറയുന്നു സഖീ 
നേരം വൈകി പോയതില്ലേ 
ഇനി നീ മറക്കുക ഞാനും മറക്കട്ടെ 
എല്ലാം നീയും അറിഞ്ഞതല്ലേ 

ഏഴു നിറങ്ങളും ചാലിച്ചെഴുതിയ 
മഴവില്ല് പോലെ എന്‍ പ്രണയം 
മഴവില്ല് വന്നെന്നറിഞ്ഞു ഞാന്‍ ചെന്നപ്പോള്‍ 
മഴമേഘം മാത്രം ബാക്കിയായി 
 

 
   
 


  


  

4/02/2012

ഫീനിക്സ്

                                         
      രണ്ടുവര്‍ഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് വന്നതാണ്‌. ഞങ്ങള്‍ തറവാട്ടില്‍ രാവിലെ എത്തിയതാണ്.ഞങ്ങള്‍ വന്നത് പ്രമാണിച്ച് വീട്ടില്‍ എല്ലാപേരും എത്തീട്ടുണ്ട്ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഉത്സവ പ്രതീതി .ആഘോഷപൂര്‍വമുള്ള ഉച്ചയൂണിനു ശേഷം ഞാന്‍ പുറത്തേക്കിറങ്ങി. ഞാന്‍ പിച്ചവച്ച ,ചിത്രശലഭത്തിന്റെ കൂടെ  പറക്കാന്‍ ശ്രമിച്ച , കിലുക്കാം പെട്ടി കണ ക്കെ തുള്ളിച്ചടിയ, ശ്രീയെട്ടന്റെ കൈപിടിച്ച്  എല്ലാ പെണ്‍കുട്ടികളുടെയും അനിവാര്യതയിലേക്ക് കുടിയിരുത്തപ്പെട്ട എന്റെ വീട്. മോഹങ്ങളും മോഹ ഭംങ്ങഗളുംഒക്കെ ഇണചേര്‍ന്ന മനോവിചാരത്തോടെ ഞാന്‍ വടക്കേ പറമ്പി ലേക്ക് നടന്നു . ഹനുമാന്റെ കദളീവനം പോലെ മനോഹരമായ ഒരു വാഴ  ത്തോട്ടം പണ്ട് ഇവിടെ ഒരു കൊച്ചു ഓലപ്പുരയുണ്ടായിരുന്നു അപ്പേട്ടനും.... കാറ്റിന്റെ ഈണങ്ങളില്‍ എവിടെഒക്കെയോ മണിക്കുട്ടീ... എന്നാ വിളി കാതില്‍ പ്രതിധ്വനി ക്കുന്നു എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍  ഒഴുകി. 
      
     ''എന്തേ പാറൂട്ടീ ഒറ്റയ്ക്ക് ... ദിവാസ്വപ്നം കണാണോ'' ശ്രീയെട്ടന്റെ  ശബ്ദം.. മക്കളുമായി ശ്രീയേട്ടന്‍ ഒപ്പമെത്തി വാ നമുക്ക് കൊണ്ടുപോകാന്‍ പാകത്തില്‍ കുലയുണ്ടോന്നു നോക്കാം എന്നുപറഞ്ഞു തോട്ടത്തിലേക്കിറങ്ങി  വാഴത്തേന്‍     ഞങ്ങള്‍ക്ക് പറിച്ചു തന്നു. കുറേനേരം അവിടെ ചിലവഴിച്ചു. 

     ദിവസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം ഞാന്‍ എന്റെ വീടിറെ മട്ടുപ്പാവില്‍ പോക്കുവെയിലിന്റെ ഭംഗി ആസ്വദിച്ചു നില്‍ക്കുകയായിരുന്നു. പ്രവാസത്തില്‍ നഷ്ടപ്പെട്ടവിലപ്പെട്ട ഒരു ഭംഗി ... പകല്‍ വിടപറയുന്ന... പക്ഷികള്‍ കൂടണയുന്ന... ഭംഗികള്‍ മറയുന്ന...ഇരുട്ട് വ്യാപിക്കുന്നതിന്റെ ഒക്കെ സൂചന...എങ്കിലും സന്ധ്യേ നീ എത്ര സുന്ദരി !!! വരാന്‍ പോകുന്ന ഇരുട്ടിന്റെ കുറിച്ച് ചിന്തിക്കാതെ തന്റെ ചുവന്നു തുടുത്ത
മുഖത്തില്‍ കുങ്കുമപൊട്ടുകുത്തി മഞ്ഞ കസവണിഞ്ഞു  നില്‍ക്കുന്നകുലീനയായ സന്ധ്യ.... ഇവിടെ ഇങ്ങനെ ഇരി ക്കാന്‍ എന്തുരസമാണ് ഒരു തണുത്ത  കാറ്റ് എന്നെ തഴുകി കൊണ്ടിരുന്നു. 

     എന്റെ സുന്ദര ഏകാന്തതയെ തടസ്സപ്പെടുത്തി ഒരു കാര്‍ ഗേറ്റിനു മുന്നില്‍ വന്നു നിന്നു അതില്‍നിന്നും ഒരാള്‍ ഇറങ്ങി ഗേറ്റ് തുറക്കുന്നു ഞാന്‍ അമ്പര പ്പോടെ പെട്ടെന്ന് താഴെ ഇറങ്ങി ഗേറ്റിനടുത്തെത്തി ഇതിനിടെ കാര്‍ മുറ്റത്തെ ത്തിയിരുന്നു അതില്‍നിന്നും സുമുഖനായ ഒരാള്‍ ഇറങ്ങി എന്റെ അനുവാദത്തിനു കാത്തുനില്‍ക്കാതെ  നിറഞ്ഞ പുഞ്ചിരിയുമായി വീട്ടിനുള്ളി ലേക്ക് കയറി. എന്നിട്ട് ചോദിച്ചു ''നിനെക്കെന്നെ മനസ്സിലായില്ലേ..ഞാന്‍ നിന്റെ അപ്പേട്ടനാടി...എന്റെ മണിക്കുട്ടീ നീ എന്നെ മറന്നോ? ഞങ്ങള്‍ നാടുവിടുമ്പോള്‍ നീമാത്രമല്ലേ കരഞ്ഞത് ..പോകല്ലേന്നു പറഞ്ഞത് .. ഇന്ന് ഞാന്‍ തിരിച്ചുവന്നതും 
നിനെക്കുവേണ്ടിയാണ്..ഞാന്‍ ജീവിക്കുന്നു എന്ന് നിന്നെ   അറിയിക്കാന്‍ ... അയാള്‍ തുടര്‍ന്ന് കൊണ്ടിരുന്നു പിന്നീടൊന്നും ഞാന്‍ കേട്ടില്ല  ഞാന്‍ ഒരു പന്ത്രണ്ടു കാരിയായി മാറുകയായിരുന്നു . 

    ഞാന്‍ പിച്ചവച്ചത് മുതല്‍ എന്നെ കൈപിടിച്ച് നടത്താന്‍ അപ്പേട്ടന്‍ ഉണ്ടാ യിരുന്നു. മണിക്കുട്ടീന്നുള്ള വിളികേട്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നിരുന്നത്. വീട് അപ്പുറത്തെങ്കിലും   അപ്പേട്ടന്‍ പ്പോഴും ഞങ്ങളോടോപ്പമാണ് വിമലേച്ചി, നാട്ടുകാരുടെ എല്ലാം വിമലേച്ചി അപ്പേട്ടന്റെ അമ്മ  എന്റെ അമ്മയെ സഹായിക്കാന്‍  വീട്ടില്‍ ഉണ്ടാകും. ഒപ്പം അപ്പേട്ടനും . 

     മണ്ണപ്പം ചുടാനും ഊഞ്ഞാലാട്ടാനും കുളിക്കാനും കളിക്കാനും ഒക്കെ എനിക്കപ്പേട്ടന്‍ വേണം അപ്പേട്ടന് ഞാനും തോട്ടിലും തൊടിയിലും ഒക്കെയായി ഞങ്ങള്‍ ആടിപ്പാടിനടന്നു. സ്കൂളില്‍ പോകുമ്പോള്‍ എന്റെ ബോഡി ഗാടായി രുന്നു. എനിക്ക് അമ്പിളിമാമനെ വേണം എന്നുപറഞ്ഞാല്‍ അതിനും  ഒരു ശ്രമം നടത്തും അതാണെന്റെ അപ്പേട്ടന്‍...

     അപ്പേട്ടന്റെ അമ്മ ... മെലിഞ്ഞുണങ്ങി എങ്കിലും ഒരു താഴമ്പൂ പോലെ സുന്ദരിയായിരുന്നു .......ദുഃഖം തളംകെട്ടിനില്‍ക്കുന്ന കണ്ണുകള്‍ ഇപ്പോഴും നിറഞ്ഞു നിന്നിരുന്നു എങ്കിലും എവിടെയോ അവര്‍ പ്പോഴും ഒരു ചിരിച്ച മുഖം സൂക്ഷിച്ചിരുന്നു സ്നേഹസ്വരൂപിയായ അവരെ ഞാനും അമ്മെ എന്ന് വിളിച്ചിരുന്നു . പക്ഷെ അപ്പേട്ടന്റെ  അച്ഛന്‍ തുനേരവും ചാരായത്തില്‍ മുങ്ങി... ഒരിക്കല്‍പോലും ആരും അയാളെ സ്വബോധത്തോടെ കണ്ടിട്ടില്ല നാടുമുഴുവന്‍ കടം വാങ്ങി കുടിച്ചു നടക്കുന്ന വെറും ഒരാഭാസന്‍... സ്വന്തം ഭര്‍ത്താവിനെ നിയന്ത്രിക്കാനോ മറുത്തുപറയാനോ  ആ പാവം സ്ത്രീക്കറിയില്ലായിരുന്നു . വീടുകളില്‍ അടുക്കളപ്പണി ചെയ്തും പശുവിനെ വളര്‍ത്തിയും അവര്‍ മകനെ നന്നായി വളര്‍ത്താന്‍ പെടാപാട് പെടുകയായിരുന്നു..

     അങ്ങിനെ ഇരിക്കെ ഞങ്ങള്‍ സ്കൂളില്‍ നിന്നു മടങ്ങിവന്ന ഞങ്ങള്‍ കണ്ടത് മുട്ടത്തു ബോധമില്ലാതെ കിടക്കുന്ന അമ്മയെയും ചോരയില്‍ കുളിച്ചു  കിട ക്കുന്ന  അപ്പേട്ടന്റെ അച്ചനെയുമാണ് വീടിന്റെ സ്ഥാനത്ത് ഒരു പിടിച്ചാരവും. വാവിട്ടു നിലവിളിചോടിയ അപ്പേട്ടന്‍ .... ആരോക്കെയോചെര്‍ന്നു ആ അച്ഛനെയും അമ്മയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടെ അപ്പേട്ടനും.... എല്ലാം കണ്ടു പേടിച്ചു അലമുറയിട്ടു കരഞ്ഞ എന്നെ അമ്മ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. 

     അതിനു ശേഷം അവരെ ആരെയും ഞങ്ങള്‍ കണ്ടിട്ടേ ഇല്ല. ആ വാടക വീടിന്റെ  സ്ഥലം അച്ഛന്‍ ഒന്നാന്തരം വഴത്തോപ്പാക്കി ....അപ്പേട്ടന്റെ പൊട്ടി      ച്ചിരിയാണ് എന്നെ ചിന്തയില്‍ നിന്നുനര്ത്തിയത്. അപ്പേട്ടന്‍ ഏട്ടന്റെ ജീവിത വിജയം വിശദമായി അഭിമാനത്തോടെ പറയുകയായിരുന്നു അപ്പോഴും.ഞാന്‍ 
ഒന്നും കേട്ടില്ല ... ഒന്നുമാത്രം എനിക്ക് മനസ്സിലായി അപ്പേട്ടനും അമ്മയും ഇപ്പോഴും ജീവിച്ചിരിക്കുന്നു ... സുഖമായി സമ്പന്നനായി....എനിക്കത് മാത്രം അറിഞ്ഞാല്‍ മതിയായിരുന്നു .... 

    മനസ്സിന്റെ കോണില്‍ ഒരുഭാഗത്ത് ഞാനറിയാതെ എരിഞ്ഞുകൊണ്ടിരുന്ന ആ കനലില്‍ വെള്ളം ഒഴിച്ച് കേടുത്തിയതിന്റെ ചാരിതാര്‍ത്ഥ്യം .....ഞാന്‍ കണ്ണടച്ച് എല്ലാ ഈശ്വരന്‍മാര്‍ക്കും  നന്ദി പറഞ്ഞു .