6/25/2012

മരുഭൂമിയിലെ മഴ

     
ഇവിടെ ഈ മരുഭൂവില്‍ മഴപെയ്യാറൂണ്ടല്ലോ
പെയ്തതും തൊര്‍ന്നതും അറിയില്ലാരും...
ഒരു മഴയില്‍ത്തന്നെ പ്രളയമാകുന്നു
റോഡും നിരത്തും  കവിയുന്നു ....

നിമിഷനേരത്തിന്റെ കോലാഹലങ്ങള്‍
എല്ലാം ശമിക്കുന്നു ക്ഷണികമായി
എങ്കിലും കാക്കുന്നു ആ നിമിഷത്തിനെ
പാവം പ്രവാസികള്‍ ഞങ്ങളെന്നും

വരണ്ടതാണെങ്കിലും ഈ മഴ കണ്ടപ്പോള്‍
മനസ്സില്‍ കുളിര്‍മഴ പെയ്തുപോയി
ചിറകടിച്ചപ്പോള്‍ പറന്നു മനസ്സാല്‍
പച്ചില ചാര്‍ത്തോലും  കേരളത്തെ ...

ഒരു മഴ പെയതോന്നു തോര്‍ന്നാല്‍ പിന്നെ
മറുമഴയായി  മരമഴയായി ...
ഇലകളില്‍ നിന്നിറ്റു വീഴും ജലകണം
ഒരു ചെറു കാറ്റെങ്ങാന്‍ വന്നുപോയാല്‍ പിന്നെ ...
വീണ്ടും മഴയായ് മരമഴയായ്

മഴപെയ്തു തോര്‍ന്ന മരങ്ങളെ കാണുമ്പൊള്‍
നാണിച്ചു  ഈറന്‍  മുടിയുമായ് നില്‍ക്കും
പുതുമണവാട്ടിയായ്‌ തോന്നാറുണ്ട്

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികള്‍
കടലാസ്സുതോണി ഇറക്കിടുന്നു ...
അവര്‍ ഉല്ലാസമോടെ കളിച്ചിടുന്നു

ചില വെറിയന്മാര്‍ അവെല്ലാം തട്ടിത്തെറിപ്പിക്കും
 കണ്ണ് നിറഞ്ഞു കവിള് തുടുത്തു
വീണ്ടും മഴയായ് കണ്ണീര്‍ മഴയായ്
അവരുടെ ദുഖം മഴയാകുന്നു

മനതാരില്‍ ശോകം കാര്‍മേഘമായപ്പോള്‍
കണ്ണീര്‍ മഴയായ് പെയ്തു പോയി
ആരാരും കാണേണ്ടന്നോര്‍ത്ത്പോയെങ്കിലും
നീയത് കണ്ടെന്നറിയുന്നു ഞാന്‍

6/23/2012

ദശാവതാരം

                                                                                         
            സൂര്യന്‍ തന്റെ കത്തിജ്വലിക്കുന്ന തന്നെ ഉടയാടകള്‍ മാറ്റി ഇരുട്ടിന്റെ സ്വസ്തതയിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു ......'ഞാനും'.....

വെളിച്ചം വച്ചതുമുതല്‍ ഒരേ നാടകത്തില്‍ പലവേഷങ്ങള്‍ എന്നപോലെ ആടിത്തീര്ത്ത വേഷങ്ങളുടെ തളര്‍ച്ചയില്‍ ..... എന്റെ ലാവണത്തിലേക്ക് ....... ഞാന്‍ ഇന്ന് കെട്ടിയ വേഷങ്ങളുടെ ചായങ്ങള്‍ ഒന്നൊന്നായി മായ്ക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു ..... എല്ലാം മായ്ച്ചു എന്റെ സ്വന്തം സ്വത്വത്തിലേക്ക്‌ പോകാന്‍ ഞാന്‍ വെമ്പി ..... പക്ഷെ എല്ലാം വിഭാലം എന്ന് ദുഖത്തോടെ  മനസ്സിലാക്കി ....ഇനി എനിക്ക് എന്നിലേക്ക്‌ ഒരു മടക്കം സാധ്യമല്ല ഇന്ന് ഞാന്‍ ആര്‍ക്കൊക്കെയോ വേണ്ടി ഉള്ളതാണ് .... എല്ലാപേരും എന്റെ പ്രിയപ്പെട്ടവര്‍ എങ്കിലും ,,,,,,,, ഞാന്‍ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു .....

        ഇന്ന് ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ ഒന്നോന്നോയി  ഓര്‍ത്തുനോക്കി.... ലജ്ജയോടെ മനസ്സിലാക്കി ഒന്ന് പോലും മനസ്സില്‍ തട്ടി അഭിനയിച്ചിട്ടില്ല. പിന്നിട്ട വഴികളില്‍ സ്വസ്തതക്കായി പലതും പരീക്ഷിച്ചു. ആധുനികതയുടെ വര്‍ണശബളിമയില്‍ മുഖം ഒളിപ്പിച്ചു നോക്കി..... നാടന്‍ പാട്ടിന്റെ നിഷ്കളങ്കതയില്‍ ലയിക്കാന്‍ ശ്രമിച്ചു.....രതിയുടെ തീഷ്ണതയില്‍ മയങ്ങാന്‍ നോക്കി...... കുടുംബത്തിന്റെ ലാളനയില്‍ അലിഞ്ഞു എല്ലാറ്റില്‍ നിന്നും സ്വയം ഒളിച്ചു ഒരു പാവയായി കളിച്ചു നോക്കി..... പക്ഷെ പരാജയം അവിടെയും എനൂടൊപ്പം തന്നെ ഉണ്ടായിരുന്നു.

      കൈലാസത്തില്‍ നിന്നും പ്രതിധ്വനിച്ച ''ഓം ''കാരത്തിനോ..... വൈകുണ്ടത്തില്‍ നിന്നുള്ള നാരായണീയത്തിനോ ..... കുരിശിനോ... അല്ലാഹുവിനോ ഒന്നും എന്നെ സഹായിക്കാന്‍ ആകുന്നില്ല എന്ന് വ്യാകുലതയോടെ ഞാന്‍ മനസ്സിലാക്കുന്നു.

      മേടചൂടിലും കത്തുന്ന തീക്കര്ങ്ങള്‍ മുഴുവന്‍ തന്റെ തലയില്‍ ആവാഹിച്ചു ,,തന്റെ കൊമ്പുകളിലും, ഇലകളിലും,തടിയിലും തണലിലും കഴിയുന്ന സസ്യ ലതാദി കള്‍ക്കും  ജീവജാലങ്ങള്‍ക്കും കുളിരും ഭക്ഷണവും അഭയവും ഏകി അഭിമാനിച്ചു തലയുയര്‍ത്തി നില്‍ക്കുന്ന വന്‍ മരങ്ങളോട് എനിക്ക് ഇന്നും ആരാധനയാണ് ....ശരിക്കും ഞാന്‍ ആഗ്രഹിച്ചു അത്തരം ഒരു മനുഷ്യനാകാന്‍....പക്ഷെ എനിക്കാവുന്നില്ല ...... എന്റെ സ്വാര്ധത ....ഞാന്‍ സ്വയം ചിരിച്ചു. എന്നിട്ട് മനസ്സിലാക്കി എനിക്ക് ഒന്നും ആകാന്‍ കഴിയില്ല ...എനിക്ക് ഞാന്‍ പോലും ആകാന്‍ കഴിയുന്നില്ല.  

    കിഴക്കുണരുംപക്ഷി ചിലച്ചു തുടങ്ങി....സൂര്യന്‍ വീണ്ടും തന്റെ ചുട്ടുപൊള്ളുന്ന  ആടയാഭരണങ്ങള്‍ അണിഞ്ഞു സ്വയം ഉരുകാന്‍ തയ്യാറായി ...... മറ്റുള്ളവര്‍ക്ക് വേണ്ടി  കത്ത്തിജ്വലിക്കാന്‍.....മറ്റുള്ളവര്‍ക്ക് വെളിച്ചം നല്‍കാന്‍  സ്വയം നശിച്ചുകൊണ്ട് ....ഞാനും.......സ്വയം നിങ്ങള്‍ക്കായ് മറ്റുള്ളവര്‍ക്കായ്‌ ജീവിക്കാന്‍ എന്നിലെ സ്വത്വം വലിച്ചെറിഞ്ഞു  നിങ്ങള്‍ക്കായ്  ഒരു മുഖം മൂടിയുമായി ഇതാ  ഒരു പുതിയ ദിവസത്തിലേക്ക് .......

6/20/2012

സ്വപ്നം

                  
എന്‍ സ്വപ്നനീല  വിഹായസ്സിലിന്നൊരു
വെള്ളരിപ്പ്രാവ് പറന്നിരുന്നു
ചുണ്ടില്‍ ഒളിവില കൊമ്പുമായി അവള്‍
എന്‍ ചാരെ  ഇന്ന് പറന്നിരുന്നു

മോഹത്തിന്‍ പയിംപാല്‍ കുറുക്കി കൊടുത്തു
സ്നേഹക്കനിയും പകര്‍ന്നു നല്‍കി
കൊഞ്ചിക്കളിച്ചു  കളിപറഞ്ഞു
കിന്നാരമൊത്തിരി ഓതി നിന്നു

തത്തിക്കളിച്ചും കളിപറഞ്ഞും ഞങ്ങള്‍
സന്തോഷസാഗരം തീര്‍ത്തുവച്ചു
എന്നാല്‍  സ്വപ്നമതെന്നു തിരിച്ചറിഞ്ഞു
ഞാന്‍ എന്നിലെക്കിപ്പോള്‍ തിരിച്ചുവന്നു

ചിറകറ്റ വെള്ളരിപ്രാവ്‌ പോലെ
എന്‍ സ്വപ്നം  ചിറകു കരിഞ്ഞു വീണു
എങ്കിലും മോഹം കരിഞ്ഞതില്ല
ഒളിവില കൊമ്പുമായ് പാറിവരും അവള്‍
സ്നേഹമിതെങ്ങും  നിറച്ചു നല്‍കും

ഈ കെട്ട കാലത്തില്‍ നഷ്ടകാലത്ത്തില്‍
വെള്ളരിപ്രാവുകള്‍ പാറിടട്ടെ
എങ്ങും സ്നേഹം വിരിഞ്ഞിടട്ടെ
സ്വപ്നം സത്യമായ് തീര്‍ന്നിടട്ടെ











6/13/2012

നാടോടി

                     
ഇന്നെലെത്തെ അടിയുടെ വേദന ഉണര്‍ത്തി  ഉറക്കത്തില്‍നിന്നും
മുഖം അമര്‍ത്തിത്തുടച്ചു
ഉണങ്ങിയകണ്ണീര്‍ ചാലുകള്‍ കൈയില്‍.....
കീറത്തുണി  ഒന്നൂടെ വലിച്ചുമൂടി
തേങ്ങല്‍ തൊണ്ടയില്‍ ഒതുക്കി ......

കാലന്‍ കൊഴികൂകി ഇനി എഴുന്നേല്‍ക്കണം
നാടുതെണ്ടാന്‍.....
ഞാനൊരു നാടോടി .
വീടില്ല .....നാടില്ല നാടോടിക്ക്
ബന്തോല്ല സ്വന്തോല്ല നാടോടിക്ക് .

കാലത്തെണീറ്റു ചപ്രത്തലമുടി വാരിക്കെട്ടി
 കീറത്തുണിചേല വാരിമടക്കിമുട്ടിനുമെലെ ചുരുക്കിക്കെട്ടി
കീറത്തുണി ഭാണ്ഡം തോളിലേറ്റി
കരിവാരിത്തേച്ചു ശരീരമാകെ
തെണ്ടാനിറങ്ങി ....... ഞാന്‍ നാടോടി

സ്വപ്നങ്ങളില്ല ...ഞാന്‍ നാടോടി
മോഹങ്ങളില്ല ....ഞാന്‍ നാടോടി
നഷ്ട സ്വപ്നങ്ങളും ശിഷ്ടമോഹങ്ങളും
ഭാണ്ടാത്തിലാക്കി ഞാന്‍ പോകുന്നു ...

ആര്‍ക്കും വേണ്ടാത്തതെല്ലാം ഞാന്‍
എന്റെ ഭാണ്ടത്തിലാക്കി നിറയ്ക്കുന്നു
ആട്ടിപ്പായിക്കലും മ്ലേച്ചച്ചിരികളും
മാത്രം എനിക്കെന്നും നേട്ടങ്ങളായ്

ആഭാസചിരിയോടടുക്കും ചിലര്‍
പമ്മിപ്പുറകെ  കൂടും ചിലര്‍
പൊട്ടിത്തെറിച്ചും പുലഭ്യം പറഞ്ഞും
ഞാനൊരു മേലാപ്പണിഞ്ഞുനിന്നു
രാത്രി ഇരുട്ടത്ത് പതുങ്ങി എത്തുന്ന
ഭീകരന്മാരെന്നെ ഭയപ്പെടുത്തി

കൂട്ടര്‍ ചിലര്‍ എന്നെ ഒറ്റിക്കൊടുക്കും
വഴങ്ങീലേല്‍ അടിയുടെ പൂരമായി
എങ്കിലും മേലാപ്പനിച്ച്ഞ്ഞു നിന്നു
അസഭ്യം പറഞ്ഞും പുലഭ്യം പറഞ്ഞും
റൌഡിയെപ്പോലെ നടിച്ചു നിന്നു

ഇന്നെലെ കിട്ടിയ ഭേദ്യത്തിന്‍ പാടുകള്‍
നീലിച്ചു വിങ്ങി വിറങ്ങലിച്ചു
ഇപ്പോള്‍ മരവിപ്പ് മാത്രം അറിയുന്നു ഞാന്‍
ആര്‍ക്കൊവേണ്ടിയലയുന്നു ഞാന്‍
ഞാനൊരു മേലാപ്പണിഞ്ഞു നിന്നും
റൌഡിയെപ്പോലെ നടിച്ചു നിന്നു



6/07/2012

മോഹപ്പക്ഷി

.          
കരിഞ്ഞോരാമോഹങ്ങള്‍  ചികഞ്ഞെടുത്തവള്‍
സ്വന്തം  കാമനകള്‍  മെനഞ്ഞിരിക്കാം .....
നഷ്ട സ്വര്‍ഗത്തില്‍  ഊളിയിട്ടൊരു
 മോഹപ്പക്ഷിയെ  കണ്ടിരിക്കാം ....
രണ്ടിറ്റു  കണ്ണുനീര്‍  ഇറ്റിരിക്കാം
 പിന്നെ  എല്ലാം  വിധിയെന്ന്  പറഞ്ഞിരിക്കാം  ...

നിന്നെ അവളെന്നും നിനചിരിക്കാം
നീ എന്ന സ്വപ്നത്തില്‍  ലയിച്ചിരിക്കാം
വ്യാമോഹമായിരുന്നെങ്കിലും  നിന്നെ
അവള്‍ ഒരുപാടൊരുപാട് കൊതിച്ചിരുന്നു
അറിയുന്നു എങ്കിലും അറിയില്ല എന്നവള്‍
ഉറക്കെപ്പറയാന്‍ പഠിച്ചുവല്ലോ

കടലില്‍ തിരകള്‍ അല  തല്ലുന്നപോലെ
മഴ എന്നും കരള്‍ നൊന്തു തെങ്ങും പോലെ
ആരും കേള്‍ക്കാത്തെ കാറ്റ് കരഞ്ഞപോലെ
അവള്‍ എല്ലാം ഉള്ളില്‍ ഒതുക്കിവച്ചു
ആരും കാണാതെ കേള്‍ക്കാതെ തേങ്ങി നിന്നു
നെഞ്ചം പൊട്ടി ക്കരഞ്ഞിരുന്നു



6/03/2012

ഓര്‍മ്മകള്‍ മരിക്കുമോ


          നാട്ടില്‍  വന്നിട്ട്  കുറച്ചു ദിവസമായി . ഓരോ ദിവസവും മക്കളെയും കൊണ്ട് നാട് കാണിക്കുകയാണ്  ഞങ്ങളുടെ  ഇപ്പോഴത്തെ പ്രധാന ജോലി. അങ്ങിനെ ഇന്ന്   ഞങ്ങള്‍ മക്കളെയും കൊണ്ട് ഞാന്‍ പഠിച്ച സ്കൂള്‍ കാണിക്കാന്‍ കൊണ്ട് പോയി.
         കുമാരനാശാന്റെ ജന്മം കൊണ്ട് പുണ്യം കിട്ടിയ തോന്നക്കല്‍ എന്ന മനോഹര ഗ്രാമത്തിലെഇന്നും ആ ഗ്രാമീണത ഒട്ടും ചോര്‍ന്നുപോകാതെ നിലനില്‍ക്കുന്ന തോന്നക്കല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍. ആ സ്കൂളിനടുത്ത്  ഒരു  മഹാദേവ ക്ഷേത്രം ഉണ്ട്. ആദ്യം ഞങ്ങള്‍ അവിടെ പ്പോയി . ഞങ്ങള്‍ പഠിക്കുന്ന കാലത്ത്  മിക്ക ദിവസവും കൂട്ടുകാരുമായി ഇവിടെ വരുമായിരുന്നു ഈ വരവിനു ഭക്തി എന്നര്‍ഥ കൊടുക്കണ്ട കേട്ടോ കാരണം അമ്പലത്ത്തോട് ചേര്‍ന്നുള്ള കുളത്തില്‍ ധാരാളം ആമ്പല്‍ പൂകള്‍ ഉണ്ട് .പിന്നെ ധാരാളം മനോഹരമായ മീനുകളും ഇതൊക്കെ കാണാനാ ടീച്ചേര്‍സിന്റെ കണ്ണുവെട്ടിച്ചു ഇവിടെ വരുന്നത്. ഇവിടെ വരുന്ന മിക്ക ദിവസങ്ങളിലും  തിരികെ ക്ലാസ്സില്‍ എത്താന്‍ വൈകിയതിനു ശിക്ഷയും കിട്ടിയിട്ടുണ്ട് . എങ്കിലും ഇവിടെ വന്നു ആ മനോഹരമായമായ കാഴ്ച കാണാതിരിക്കാന്‍ ഞങ്ങള്‍ക്കാകില്ലയിരുന്നു. അന്നൊക്കെ നടന്ന പല കാര്യങ്ങളും  സംഭവങ്ങളും മനസ്സില്‍ ഓടിവന്നു . അവയി ചിലതൊക്കെ ഞാന്‍ മക്കളോട് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. അവള്‍ വളരെ ഉത്സാഹത്തില്‍ ആയിരുന്നു എന്റെ കഥകള്‍ കേട്ട് അവര്‍ക്ക് കുറച്ചു അസൂയ  ഉണ്ടായി എന്ന് വേണം പറയാന്‍കാരണം ദുബായിലെ സ്കൂളില്‍ പട്ടാളച്ചിട്ടയില്‍  വളര്‍ന്ന അവര്‍ക്ക് ഇതൊക്കെ കേട്ടാല്‍ അസൂയ ഉണ്ടായില്ലെന്കിലല്ലേ അത്ഭുതം ഉള്ളു. അവിടെ നിന്നും ക്ഷേത്രത്തിലും പോയി.

        ഞങ്ങള്‍ സ്കൂളില്‍ എത്തി. ഇന്ന് അവധി എങ്കിലും ഗേറ്റ് തുറന്നിരുന്നു ഞങ്ങള്‍ അകത്തുകടന്നു അന്നത്തെതിലും വലിയ വ്യത്യാസം ഒന്നും സ്കൂളിനു വന്നിട്ടില്ല ഒന്ന് രണ്ടു കെട്ടിടങ്ങള്‍ കൂടി നിര്‍മ്മിച്ചിട്ടുണ്ട് എന്നെ ഉള്ളു കൂടാതെ മനോഹരമായ ഒരു ചുറ്റുമതില്‍ ഇന്ന് കെട്ടിയിരിക്കുന്നു... ഞാന്‍ എന്റെ ക്ലാസികളിലൂടെ പഴയ ഓര്‍മ്മകളും പേറി നടന്നു പല സ്ഥലങ്ങളിലും  എനിക്ക് എന്റെ കൂട്ടുകാരുടെ പൊട്ടിച്ചിരികളും തമാശകളും കേള്‍ക്കാമായിരുന്നു .... അങ്ങിനെസന്തോഷങ്ങള്‍ മാത്രം തന്ന എന്റെ സ്കൂള്‍ ജീവിതം .ഞാന്‍ മക്കളുമായി എന്റെ അഞ്ചാം ക്ലാസില്‍ എത്തി പക്ഷെ എനിക്കവിടെ നിന്നും പോട്ടിചിരികളുടെ ഇടയില്‍  ഒരു തേങ്ങല്‍ അവ്യക്തമായി കേട്ടു. ഞാന്‍ ഞെട്ടി......

          മനസ്സ് വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ ചിറകടിച്ചു. കറുത്ത് പൊക്കം കുറഞ്ഞു കീറിയ പാവാടയും ഉടുപ്പും ഇട്ട സാറാമ്മ  എന്റെ നേരെ കണ്ണ് നിറച്ചു പൊട്ടിക്കരഞ്ഞു വരുന്നു. ഞാന്‍ ഞെട്ടി മാറി പക്ഷെ അവള്‍ കൂടുതല്‍ ഉച്ചത്തില്‍  കരയാന്‍ തുടങ്ങി ... ഈ സ്കൂളിലെ തന്നെ സാറായിരുന്നു എന്റെ അച്ഛന്‍  അതുകൊണ്ട് തന്നെ കുറച്ചു ഗമയും ഒക്കെ എനിക്കുണ്ടായിരുന്നു. ഞങ്ങളുടെ ക്ലാസ്സിലെ മിക്കകുട്ടികളും നല്ല നിലയില്‍ ഉള്ളവര്‍ ആയിരുന്നു അന്ന് യൂനിഫോറം എന്ന സബ്രദായം ഇല്ലായിരുന്നതുകൊണ്ട് തന്നെ നല്ല പളപള മിന്നുന്ന വസ്ത്രങ്ങളും മുന്തിയതരം ബാഗും ഒക്ക്കെയായിട്ടയിരുന്നു ഞങ്ങളുടെ ക്ലാസ്സിലെ മിക്കകുട്ടികളും വന്നിരുന്നത് .

         അതില്‍ നിന്നും തികച്ചും  വെത്യസ്തയായിരുന്നു സാറാമ്മ. എപ്പോഴും പഴകി കീറിയ വസ്ത്രങ്ങള്‍  അവള്‍ ഒരിക്കലും പാഠങ്ങള്‍ എഴുതുകയോ പഠിക്കുകയോ ചെയ്തിരുന്നില്ല. ഒരു ചോദ്യത്ത്തിനുപോലും  അവള്‍ ഉത്തരം പറഞ്ഞതായി ഞങ്ങള്‍ക്കറിയില്ല.അവള്‍ ആരോടും മിണ്ടില്ല ആരോടും കൂട്ടും കൂടാറില്ല. പക്ഷെ എല്ലാ ദിവസവും കൃത്യമായിത്തന്നെ ക്ലാസ്സില്‍ എത്തിയിരുന്നു . എന്തിനായിരുന്നു അവള്‍  സ്കൂളില്‍ വരുന്നത് എന്നറിയില്ല എല്ലാ ടീചെര്‍സിന്റെയും കളിയാക്കലിനും അപമാനി ക്കലിനും പാത്രീകരിച്ചു അവസാന ബഞ്ചില്‍ അവസാന സീറ്റില്‍ പതുങ്ങിയിരിക്കുന്ന സാറാമ്മ  കണ്ണില്‍ ഇന്നും പച്ചയിട്ട് നില്‍ക്കുന്നു. രണ്ടു തുള്ളി കണ്ണ് നീരും

        സാറാമ്മ ഉച്ചക്ക് ഞങ്ങള്‍  ഭക്ഷണം കഴിക്കുമ്പോള്‍ ഒരിക്കലും കഴിക്കാറില്ല എല്ലാപേരും കഴിച്ചു പോകുമ്പോള്‍ ആരും കാണാതെ  കഴിക്കും. അങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വികൃതിയായ കുട്ടിയായിരുന്നു രമണി . അവള്‍ എപ്പോഴും എന്തെങ്കിലും ഒക്കെ കുസൃതികള്‍ ഒപ്പിച്ചു എല്ലാപേരെയും ചിരിപ്പിച്ചു കൊണ്ടിരിക്കും. ഇപ്പോള്‍ അവള്‍ ഒരു ടീച്ചര ട്ടോ . അവിടെയും അവള്‍ അങ്ങിനെ തന്നെയാകും ഞാന്‍  പഠനത്തിനു ശേഷം അവളെ കണ്ടിട്ടേ ഇല്ല. അവള്‍ ഒരു ദിവസം കണ്ടു പിടിച്ചു. സാറാമ്മ ഇങ്ങനെ ആരെയും കാണിക്കാതെ കഴിക്കുന്ന വിശിഷ്ട ഭോജ്യം എന്തെന്ന്. പാവം  ആ ചോറ് പാത്രത്തില്‍ ഉണ്ടായിരുന്നത്  തലേന്നാളത്തെ പഴകിയതും ഒരു വല്ലാത്ത മണം ഉണ്ടായതുമായ കപ്പക്കറിയായിരുന്നു. രമണി അത് ക്ലാസ്സില്‍  എല്ലാപേരെയും കാണിച്ചു ഞങ്ങള്‍ കുട്ടികള്‍ എങ്കിലും സമൃദ്ധിയുടെ മടിത്തട്ടില്‍ മറ്റുള്ളവരുടെ ദുഃഖം മനസ്സിലാക്കാന്‍ അറിയാതെ ഞങ്ങള്‍ കൈകൊട്ടിച്ചിരിച്ചു. അല്ല ഞങ്ങള്‍ അട്ടഹസ്സിച്ചു ഈ ബഹളത്തില്‍ ആ കുട്ടിയുടെ ഹൃദയം പൊട്ടിയുള്ള കരച്ചില്‍ ഞങ്ങള്‍ കേട്ടില്ല. തീര്‍ത്തും അപമാനിതയായ ആ കുട്ടി പിന്നെ സ്കൂളില്‍ വന്നില്ല .

        ഞങ്ങള്‍ക്ക് വിഷമമായി. ടീച്ചര്‍ ശ്രദ്ധിച്ചു  അവളുടെ അഭാവം അങ്ങിനെ ടീച്ചര്‍ ഞങ്ങളോട് അന്വേഷിച്ചു ഞങ്ങള്‍ കാര്യം പറഞ്ഞു. ടീച്ചര്‍ ഞങ്ങളെ വഴക്ക്  പറഞ്ഞില്ല. എന്തുകൊണ്ട് ഇന്ന് എനിക്ക് മനസ്സിലാകുന്നു . അന്ന് വൈകിട്ട് ടീച്ചര്‍ ഞങ്ങളെയും കൂട്ടി സാറാമ്മയുടെ വീട്ടില്‍  പോയി. അവിടുത്തെ കാഴ്ച ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വിഷമിപ്പിച്ചു. വെറും  ഓലകൊണ്ട് കെട്ടിമറച്ച ഒരു കുടില്‍ അവിടെ കരഞ്ഞുകൊണ്ടിരിക്കുന്ന സാറാമ്മ. ഞങ്ങളെ കണ്ടതും പോട്ടികരഞ്ഞ്കൊണ്ടോടിവന്നു. അവളുടെ അമ്മ ചന്തയില്‍ എന്തോ കൊട്നുപോയി വിറ്റു കൊണ്ടുവരുന്നതായിരുന്നു ഒരേ ഒരു വരുമാനം പാവം ആ സ്ഥിതി ഞങ്ങളെയും കരയിച്ചു. ടീച്ചര്‍ ഞങ്ങളെ സമാധാനിപ്പിച്ചു എന്നിട്ട് സാറാമ്മയോട്  ഇനി മുതല്‍ ക്ലാസ്സില്‍ വരണം എന്ന് ഉപദേശിച്ചു കുറെ പൈസയും കൊടുത്തു കുറ്റബോധത്തോടെ ഞങ്ങളും ടീച്ചറോഡോപ്പം നടന്നു നീങ്ങി .

      പിറ്റേ ദിവസം മുതല്‍ സാറാമ്മ സ്കൂളില്‍ വീണ്ടും വന്നു തുടങ്ങി. ഞങ്ങള്‍ക്ക് സമാധാനവും . അന്നുമുതല്‍ അവള്‍ക്കുള്ള ഭക്ഷണം ടീച്ചര്‍ കൊണ്ട് കൊടുക്കും. ടീച്ചര്‍ ഞങ്ങളോട് പറഞ്ഞു നിങ്ങള്‍ക്കുള്ളതില്‍ നിന്നും  കുറച്ചു ഉടുപ്പുകള്‍ സാറാമ്മക്ക്  കൊടുക്കണം ഇനി  ആരും അവളെ  കരയിക്കരുത് .അവളും നിങ്ങളെ പ്പോലെ വളരേണ്ട കുട്ടിയാണ് എന്നൊക്കെ  ടീച്ചര്‍ പറഞ്ഞതിന്റെ മുഴുവന്‍ അര്‍ത്ഥവും അന്ന് മനസ്സിലായില്ല എങ്കിലും ഞങ്ങള്‍ ഒന്ന് മനസ്സിലാക്കി പാവങ്ങളെ ഒരിക്കലും അവരുടെ ഇല്ലായ്മ കണ്ടു ചിരിക്കില്ല എന്ന് ....

       എന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍  ഇറ്റിറ്റു വീണു എന്റെ തേങ്ങല്‍ അല്പം ഉച്ചത്തിലായി എന്ന് തോന്നി. കൂടയുണ്ടായിരുന്ന മക്കളും ശ്രീയേട്ടനും എന്റെ ഭാവ പ്പകര്‍ച്ച  കണ്ടു അന്തം വിട്ടുനിന്നു. ഞാന്‍ അവരോടു അമ്മ പണ്ട് ചെയ്ത ഈ ഒരു മഹാ തെറ്റ് പറഞ്ഞുകേള്‍പ്പിച്ചു . അറിവില്ലാത്ത ആ കാലത്ത് ചെയ്ത ആ തെറ്റ് ഇന്നും എന്റെ മനസ്സില്‍ നീറിക്കൊണ്ടിരുന്നു. ആ തേങ്ങല്‍ എനിക്കിപ്പോഴും കേള്‍ക്കാം