5/29/2012

ഉദയാസ്ഥമയങ്ങള്‍

                                                   
നാട്ടില്‍ വന്നിട്ട് ഒരാഴ്ച കഴിയുന്നു. ഏതാണ്ട് ബന്ധു  വീടുകള്‍ ഒക്കെ പോയി. ഇനി മോളും എന്റെ ശ്രീക്കുട്ടിയും മാത്രമുള്ള ഒരു ലോകത്തേക്ക് കുറച്ചു  ദിവസം. അതിനായി ഞാന്‍ ഇന്ത്യയുടെ തന്നെ തെക്ക് കന്യാകുമാരി തിരഞ്ഞെടുത്തു .എന്റെ ഈ തീരുമാനം അറിഞ്ഞു ഭാര്യക്കും മോള്‍ക്കും വളരെ സന്തോഷമായി അവര്‍ ഉത്സാഹത്തോടെ ഒരുക്കങ്ങള്‍ തുടങ്ങി.ഞാന്‍ സഹായിച്ചു. വെളുപ്പിന് പുറപ്പെട്ടു ഇടയ്ക്കു പത്മനാഭ സ്വാമിയെയും  സുചീന്ദ്രവും ഒക്കെ കണ്ടു വൈകിട്ടോടെ  കന്യാകുമാരിയില്‍ എത്തി അല്പം വൈകിയതിനാല്‍ ഇന്നത്തെ അസ്തമയം കാന കഴിയില്ല  അതിനാല്‍ ഒരു റൂം  എടുത്തു. സാധനങ്ങള്‍ എല്ലാം റൂമില്‍ വച്ച് ഞങ്ങള്‍ പുറത്തേക്കിറങ്ങി ബീച്ചിലും   ക്ഷേത്രത്തിലും  ഒക്കെ പോയി ചിപ്പിമാലകള്‍ കൊണ്ടുനടക്കുന്ന പെണ്‍കുട്ടികള്‍ ശ്രീക്കുട്ടിയും മോളും കിലുക്കാംപെട്ടി കണക്കെ  തിരകള്‍ക്കൊപ്പം
പൊട്ടിച്ചിരിച്ചു  കളിക്കുന്നു . ഞാന്‍ സൂര്യന്‍ മറഞ്ഞ ആകാശം നോക്കി മണലില്‍ ഇരുന്നു ... നക്ഷത്രങ്ങള്‍ അങ്ങിങ്ങായി  എന്നെ നോക്കി കണ്ണിറുക്കി . ചന്ദ്രന്‍  മേഘങ്ങള്‍ ക്കിടയിലൂടെ മുഖം മാര്‍ച്ചും  തെളിച്ചും   കളിക്കുന്നു... പെട്ടെന്ന് ശ്രീക്കുട്ടി ഒരുകൈ വെള്ള കൊണ്ടുവന്നു എന്റെ മേത്തോഴിച്ചു പൊട്ടിച്ചിരിച്ചു എന്നിട്ട് എന്റെ കൈ പിടിച്ചു വലിച്ചു ... ഞാനും അങ്ങിനെ വെള്ളത്തിലേക്കിറങ്ങി തിരകള്‍ക്കൊപ്പം ഞങ്ങള്‍ ആര്‍ത്തുചിരിച്ചു. നേരം നന്നായി ഇരുട്ടി തുടങ്ങി ഞങ്ങള്‍ ഭക്ഷണം കഴിച്ചു റൂമിലേക്ക്‌ തിരിച്ചു
       രാവിലെ  സൂര്യോദയം കാണണം അതിനായി നേരെത്തെ തന്നെ ഞങ്ങള്‍  കുളിച്ചു എല്ലാപേരും ഇറങ്ങി. സൂര്യോദയം കാണാന്‍ ആളുകള്‍ എത്തിതുടങ്ങിയിരുന്നു .ഞങ്ങളും അവരില്‍ ഒരാളായി ആകാശത്തേക്ക്  നോക്കി ഇരുന്നു . നല്ല തെളിച്ചമുള്ള മേഘങ്ങള്‍ ഇല്ലാത്തെ ആകാശം   അതുകൊണ്ടുതന്നെ പതിവിലും നന്നായി  സൂര്യോദയം കണ്ടു കണ്ണ് കുളിര്‍ത്തു  ''ഇനി വിവേകാനന്ദപ്പാറയില്‍ പോകാം നമുക്ക്'' ഞാന്‍ ശ്രീക്കുട്ടിയോടു പറഞ്ഞു. അവള്‍  നല്ല ഉത്സാഹത്തില ഒരു കൊച്ചുകുട്ടിയെപ്പോലെ അല്ല  ഒരു  ചിത്രശലഭത്തെ പ്പോലെ  പാറിനടക്കുന്നു.പാവം എന്റെ പ്രവാസം അവളെയും ഒരു  മരുഭൂമിയാകിയില്ലേ കുറെനാളത്തേക്ക് എങ്കിലും.  ഒരിക്കല്‍ പോലും അവള്‍ ഒരു പരാതി പറഞ്ഞിട്ടില്ല. അങ്ങിനെ ഞങ്ങള്‍ ബോട്ട് ജട്ടിയുടെ അടുത്തെത്തി ബോട്ടുകള്‍ വന്നും പോയും ഇരിക്കുന്നു ഞങ്ങളും അതില്‍ ഒരാളായി വരിയില്‍ നിന്നു. ഒരു ബോട്ട് വന്നു അതില്‍ നിന്നും ആളുകള്‍ കലപില കൂട്ടി ഇറങ്ങുന്നു .
        പെട്ടെന്ന് കണ്ണ് ഒരിടത്ത്തുടക്കി അതെ ... കണ്ടു ....മറക്കാന്‍ കഴിയാത്ത ആ മുഖം .... എത്ര മറക്കാന്‍ ശ്രമിച്ചാലും കൂടുതല്‍ തെളിയുന്ന മുഖം .... ഒരു  പെണ്‍കുട്ടിയെ കൈ പിടിച്ചു ബോട്ടില്‍  നിന്നും  ഇറങ്ങി വരുന്നു .... അവള്‍ ....ഒരിക്കല്‍ തന്റെ എല്ലാമായിരുന്ന എന്റേത് മാത്രം എന്ന് വിശ്വസിച്ചിരുന്ന പാറു എന്ന പാര്‍വതി. ശ്രീക്കുട്ടി തട്ടിവിളിച്ചപ്പോഴാണ് പരിസരം ഓര്‍ത്തത്. ബോട്ടില്‍ കയറാന്‍ ഞങ്ങടെ  ട്ടേണ്‍ ആയിരിക്കുന്നു തിരക്കിട്ട് മോളെയും ശ്രീക്കുട്ടിയും പിടിച്ചു ബോട്ടില്‍ കേറ്റി ഞാനും കേറി .. എല്ലാം യാന്ത്രികമായി. മനസ്സ് പാറുവില്‍ കുടുങ്ങിക്കിടന്നു. എന്തൊക്കെയോ ചെയ്തു ഒന്നുമോര്‍ക്കാതെ മനസ്സ് കൈവിട്ടുപോകുന്നു ... അവള്‍ എന്നെ കണ്ടിരിക്കുമോ കണ്ടു കാണില്ല കണ്ടാല്‍ അവള്‍ക്കിങ്ങനെ പോകാനാകില്ല കാലം എനിക്കുതന്ന മാറ്റങ്ങള്‍ എന്ന അവള്‍ക്കു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല ... ഈശ്വര  ഒന്ന് ചിരിക്കാന്‍ പോലും കഴിഞ്ഞില്ലല്ലോ. എന്തായാലും അവള്‍ സന്തുഷ്ട തന്നെ എന്ന് തോന്നുന്നു. ഈശ്വരന് ആയിരം സ്തുതി ..ഈ പറഞ്ഞത് അല്പം ഉറക്കെ യായിപ്പോയോ ആവൊ ശ്രീക്കുട്ടി ചോദിച്ചു എന്താ പറഞ്ഞെ എന്ന് .... ഞാന്‍ ഒന്നും ഇല്ലാന്ന് പറഞ്ഞൊഴിഞ്ഞു . ബോട്ട് പാറയില്‍ എത്തി ഞങ്ങള്‍ ഇറങ്ങി.
       മനസ്സ് തീര്‍ത്തും കൈവിട്ടുപോകുന്നു ... ശ്രീക്കുട്ടി വീണ്ടും എന്നോട് ചോദിച്ചു ''എന്തുപറ്റി ഒരു മൌനം എന്തെ സുഖമില്ലേ ...കുറച്ചു സമയമാന്യി ഞാന്‍ ശ്രദ്ധിക്കുന്നു ''ഏയി ഒന്നും ഇല്ല '' ഞാന്‍ പറഞ്ഞു അവള്‍ വിശ്വസിച്ച മട്ടില്ല. എനികിലും ഒന്നും മിണ്ടാതെ മോളെയും പിടിച്ചു  പരയുടെ സിടിലെക്കുള്ള പടികള്‍ കയറി തുടങ്ങി . ഞാന്‍ പിന്നാലെയും. ഐടെ അമ്പലത്തില്‍ കയറിയപ്പോള്‍ കിട്ടിയ പ്രസാദം ശ്രീക്കുട്ടി എന്റെ നെറ്റിയില്‍ ഇട്ടു ഒപ്പം മൂന്നു പിച്ചിപ്പൂ എനിക്ക് നീട്ടി എന്നിട്ട് പറഞ്ഞു ''ദാ ഇത് പോക്കറ്റില്‍ വച്ചേക്കൂ രാമേട്ടാ''....... ഞാന്‍ ഒന്ന് ഞെട്ടി ''ങേ'' അറിയാതെ ഒരു ശബ്ദം  എന്നില്‍നിന്നും ഉണ്ടായി ... മനസ്സു വശങ്ങള്‍ക്കു പിന്നിലേക്ക്‌ ചിറകടിച്ചു ....
      അന്ന് പൂനിലാവ്‌ പെയ്യുന്ന ആ രാത്രിയില്‍ എന്റെ പാറൂട്ടി അടുത്തുനിന്ന പിച്ചിയില്‍ നിന്നും മൂന്നു പൂവിറുത്ത് എന്റെ പോകെറ്റില്‍ ഇട്ടിട്ടു പറഞ്ഞു ''രാമേട്ടാ ഇനി മുതല്‍ എന്നും ഞാന്‍ ചേട്ടന് മൂന്നു പൂക്കള്‍ തരും ഒന്ന് ഞാന്‍ , മറ്റേതു ചേട്ടന്‍, അടുത്തത് നമുക്കുണ്ടാകുന്ന  കുഞ്ഞ്'' അന്ന് മുതല്‍ എല്ലാ ദിവസവും അവള്‍ എനിക്ക് പൂക്കള്‍ തന്നു. അന്ന് ഞാന്‍ ബോബ്ബെയ്ക്ക് ജോലിതേടി പോകുന്നത് വരെ. പിന്നെ ഇന്നാണ് ഞാന്‍ അവളെ കാണുന്നത് . ....... ശ്രീക്കുട്ടി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ഞാന്‍ ഒന്നുന്‍ കേട്ടില്ല വീണ്ടും അവള്‍ എന്റെ അസുഖത്തെ ക്കുറിച്ച് ചോദിച്ചു ....... പിന്നെ മോളുമായി കളികളിലേക്ക് തിരിഞ്ഞു പാവം വലിയ ഉത്സാഹത്തിലാണ്. കാത്തിരുന്നു കിട്ടിയ മരുഭൂവിലെ മഴയല്ലേ ... നനയട്ടെ എത്രദിവസം .... ഇപ്പോഴേ ബോസ്സ് വിളിതുടങ്ങി എന്നാ വരുന്നേ എന്ന് എന്തായാലും രണ്ടു മാസം എങ്കിലും എങ്ങിനെയും പിടിച്ചു നില്‍ക്കണം ....ഞാനും അവര്‍ക്കൊപ്പം കൂടി .  നല്ല തണുത്ത കാറ്റ്  തിരയില്‍  നനഞ്ഞു നില്‍ക്കുന്ന ശ്രീക്കുട്ടിയെ ഞാന്‍ ചേര്‍ത്ത് പിടിച്ചു .... എല്ലാം ഭൂതകാലം മുഴുവന്‍ എന്നില്‍ നിന്നും മാഞ്ഞുപോകണേ എന്ന് ഉദിച്ചു നില്‍ക്കുന്ന സൂര്യനെ നോക്കി ഉള്ളുരുകി പറഞ്ഞു. പക്ഷെ സൂര്യന്‍ തീരെ കേട്ടില്ല എന്റെ പ്രാര്‍ത്ഥന.  വീണ്ടും കൂടുതല്‍ ശക്തിയോടെ  പാര്‍വതി മനസ്സില്‍ എരിയാന്‍ തുടങ്ങി ....ഞങ്ങള്‍  ഐടെ നിന്നും തിരികെ ബീച്ചില്‍ എത്തി ... അവര്‍ രണ്ടുപേരും വീണ്ടും കടലിലേക്ക്‌ ഓടി ....ചിപ്പികള്‍ പെറുക്കാന്‍ തുടങ്ങി .ഞാന്‍ കൈവിരല്‍ കൊണ്ട് മണ്ണില്‍ വെറുതെ വരച്ചു ...... എന്തെനിക്കുപോലും അറിയാതെ ഉടന്‍ ഓടി തളര്‍ന്നു സ്ര്രെക്കുട്ടി അടുത്തെത്തി എന്നോടൊപ്പം ഇരുന്നു എന്റെ വരക്ണ്ട് അത്ഭുതപ്പെട്ടു ''ഹായ്‌ എത്രമനോഹരം ഇതാരാ .... സുന്ദരിയായിരിക്കുന്നല്ലോ '' ഒന്ന് ഞെട്ടിയ ഞാന്‍ നോക്കി അതെ ഞാന്‍ പാറൂനെ വരച്ചിരിക്കുന്നു അന്ന് ഒരിക്കല്‍ എന്റെ ബുക്കില്‍ കണ്ട ഒരു ചിത്രം പാര് കാണാന്‍ ഇടയായി ഞാന്‍ അന്നും ഒരുവിധം വരച്ചിരുന്നു പാറൂന് കോളെജിലേക്ക് റക്കോട് ഞാന വരച്ചിരുന്നത് . അന്ന് അവളുടെ നിര്‍ബന്തത്താല്‍ ഞാന്‍ അവളെ വരച്ചു കൊടുത്തു എന്തൊരു സന്തോഷമായിരുന്നു അവള്‍ക്കു. ഞാന്‍ വെറുതെ ചിരിച്ചു ശ്രീക്കുട്ടി എന്നെ ഒന്ന് നോക്കി വീണ്ടും  മോളോടൊപ്പം പോയി. ഞാന്‍ ഓര്‍ത്തു അന്ന് പസം കിട്ട്യുടനെ അവള്‍ എന്നെ കെട്ടിപിടിച്ചു നെറുകയി ഒരു ചുംബനം തന്നു ആദ്യത്തെ ചുംബനം ...... ഞാനും കൊടുത്തു കവിളില്‍ ഒരെണ്ണം ... ചുവന്നു തുടുത്ത മുഖവുമായി പടവും എടുത്തു ഓടിപ്പോയി അവള്‍ ... ഞാന്‍ അറിയാതെ ചിരിച്ചു പോയി..... ഹോ എല്ലാം ഓര്‍മ്മകള്‍ ...
      അവളെ നഷ്ടപെട്ടെന്നു ബോധ്യം വന്ന ആ നാളുകള്‍ അതെ ഞാന്‍ ലെഹരിയില്‍ എന്നെ മറക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ആ ദിനങ്ങള്‍ ... എത്രപ്രാവശ്യം ഞാന്‍ എന്നെ നശിപ്പിക്കാന്‍ ശ്രമിച്ചു.... പക്ഷെ മറക്കാന്‍ എനിക്ക് ഭയമായിരുന്നു ... നാട്ടിലേക്ക് വരാന്‍ തന്നെ മടി കാണിച്ചിരുന്ന  ആ നാളുകള്‍. ഇനി ഒരു കല്യാണം എന്തായാലും ഇല്ലാന്ന് നിനച്ചിരുന്നു എന്നാല്‍ ഒരേ ഒരു മകനേ എന്നെ അങ്ങിനെ വിടാന്‍ മാതൃ പിതൃ വാത്സല്യങ്ങള്‍ അനുവദിച്ചില്ല..എന്തെല്ലാം സംഭവങ്ങള്‍ അതിനിടയില്‍. തിരയുടെ കൂടെ കളിക്കാന്‍ പോയ ശ്രീക്കുട്ടി പെട്ടെന്ന് മടങ്ങി വന്നു ... അവള്‍ക്കെന്തോ സംശയം തട്ടിയിരിക്കുന്നു . അവള്‍ എന്റെ സമീപം ഇരുന്നു  എന്നിട്ട് ചോദിച്ചു ''എന്ത് പറ്റി രാമേട്ടാ... എന്താണെങ്കിലും എന്നോട് പറയു .... സുഖമില്ലേല്‍ നമുക്ക് തിരിച്ചു പോകാം... എന്താ ഇങ്ങനെ വിഷമിചിരിക്കുന്നത്?'' അവള്‍ എന്നോട് കൂടുതല്‍ ചേര്‍ന്നിരുന്നു ഞാന്‍ അവളുടെ കൈ പിടിച്ചു എന്റ കണ്ണുകള്‍ നിറഞ്ഞൊഴുകി . അമ്പരന്ന അവള്‍ എന്നതെന്ന് വീണ്ടും വീണ്ടും ചോദിച്ചു.
    ഞാന്‍ പറഞ്ഞു ''ശ്രീക്കുട്ടീ  ഞാന്‍ ഇവിടെ എന്റെ പാറൂനെ കണ്ടു . നമ്മള്‍ ബോട്ടില്‍ കയറുമ്പോള്‍.''''എന്നിട്ടെന്തേ ഇതുവരെ എന്നോട് പറഞ്ഞില്ല രാമേട്ടന് കാണണം എങ്കില്‍ നമുക്കവളെ നോക്കാം എവിടെയാ ആരാ അവള്‍ എന്നോടിതുവരെ പറഞ്ഞില്ലല്ലോ ''  ഞാന്‍ പറഞ്ഞു  അന്ന് ഞാന്‍ പഠനം കഴിഞ്ഞു നില്‍ക്കുന്ന സമയംഒരു ദിവസം തോളില്‍  ഒരു വലിയ ബാഗും തൂക്കി അച്ഛനോടും അമ്മയോടും ഒപ്പം അവള്‍ ഞങ്ങളുടെ പടികടന്നു വന്നു .. പാര്‍വതി  അമ്മയുടെ ഒരു അകന്ന ബന്ധക്കാരി. ഞങ്ങടെ വീട്ടില്‍ നിന്ന് പഠിക്കാന്‍ വന്നതാ  പേര് പാര്‍വതി ..എല്ലാപേരും അവളെ പാറൂന്ന വിളിക്കുന്നത്‌ ഞാനും അങ്ങിനെ തന്നെ വിളിച്ചു. ഞാന്‍ തന്നെ അവള്‍ക്കു  പാഠങ്ങള്‍ പറഞ്ഞു കൊടുത്തു ... ഞങ്ങള്‍ ഒരുമിച്ചു കോളേജില്‍  പോയി എന്നോ ആ ബന്ധം പ്രണയമായി പരിണമിച്ചു... നീണ്ട മൂന്നു വര്‍ഷക്കാലം ഞങ്ങള്‍ മതിമറന്നു പ്രണയിച്ചു വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അറിയുന്ന പ്രണയം ...എല്ലാപേരും ഞങ്ങള്‍ക്ക് അവസരം തന്നു അങ്ങിനെ ഇരിക്കെ ഞാന്‍ ബോംബെക്ക് പോയി .. ജോലി തേടിപ്പോയത  അവളുടെ പഠിപ്പുകഴിഞ്ഞു അവള്‍ നാട്ടിലേക്കും പോയി. പിന്നെ ഞങ്ങളുടെ ബന്ധം കത്തുകളിലൂടെയായി... നിര്‍ഭാഗ്യം എന്ന് പറയെട്ടെ എനിക്ക് അവിടെ വിചാരിച്ചപോലെ എളുപ്പം ജോലി കിട്ടിയില്ല എങ്കിലും ഞങ്ങള്‍ കത്തുകളിലൂടെ പരസ്പരം  സ്നേഹിച്ചു ഒരിക്കല്‍ ഒരു കത്തുവന്നു .. 'എനിക്ക്  വിവാഹം നിശ്ചയിച്ചു ഞാന്‍  ഇനി എന്തുചെയ്യും ആരും ഞാന്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ല ചേട്ടന്‍ പെട്ടെന്ന് വരൂ എന്നെ കൊണ്ട് പോകൂ'' എന്നൊക്കെ ഞാന്‍ എന്ത് ചെയ്യാന്‍ നിസ്സഹായന്‍ ആയി കണ്നീരോഴുക്കുകയല്ലാതെ ഞാന്‍ വീട്ടില്‍ പറഞ്ഞു അപ്പോള്‍ അവര്‍ പറഞ്ഞത് നിനെക്ക് ജോലിയൊന്നും ഇല്ലാതെ അവളെ നിനെക്ക് തരില്ല എന്നാ . അവള്‍ക്കു വേറെ അനുജത്തിമാര്‍ ഉണ്ട് ഇവളുടെത് കഴിഞ്ഞുവേണം  മറ്റുള്ളവരെ കല്യാണം കഴിപ്പിക്കാന്‍ അതുകൊണ്ട് തന്നെ കാത്തിരിക്കാന്‍ പറ്റില്ലാന്നു ... നിസ്സഹായനായ ഞാന്‍ എന്ത് ചെയ്യാന്‍ .. എനെ മറക്കാന്‍ പറഞ്ഞു ഞാന്‍ എന്റെ പാറൂന് കത്തെഴുതി  എന്നിട്ട് എല്ലാം മറക്കാന്‍  മദ്യത്തെ കൂട്ടുപിടിച്ചു.... ഞാന്‍ കുടിച്ചും കരഞ്ഞും അവിടെ .... എനിക്ക് എല്ലാപേരോടും ദേഷ്യം ആയിരുന്നു ... ഒരുവേള അവളോടുപോലും എനിക്ക് ദേഷ്യം തോന്നി പക്ഷെ ആ വാര്‍ത്ത എന്നെ വീണ്ടും തളര്‍ത്തി .....അതെ എന്റെ പാറൂട്ടി വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു ... പാവം അവള്‍ അല്ലാതെന്ന്തു ചെയ്യാന്‍ എന്നെപ്പോലെ നട്ടെല്ലില്ലാത്ത ഒരുത്തനെ അല്ലെ സ്നേഹിച്ചത് ...പക്ഷെ എനിക്ക് ഒന്നും ചെയ്യാന്‍ കഴഞ്ഞില്ല .... അവള്‍ എങ്ങിനെയോ ജീവിതത്തിലേക്ക് തിരികെ വന്നൂ ....അവള്‍ എന്ത് പറഞ്ഞിട്ടും   അവര്‍ക്ക് ഇഷ്ടമില്ലായിരുന്നു എനിക്ക് ജോലി ഇല്ലാത്തതായിരുന്നു പ്രശ്നം അവളുടെ മാമന്‍ മാര്‍ക്കായിരുന്നു    തീരെ ഇഷ്ടമില്ലാതിരുന്നത്  അങ്ങിനെ അവളെ  നിര്‍ബന്ധിച്ചു വേറെ കല്യാണം കഴിപ്പിച്ചു.
   ഇന്നവളെ ഇവിടെ കണ്ടപ്പോള്‍ ഒരു നിമിഷം ഞാന്‍ ... ശ്രീക്കുട്ടി എന്റെ മാറിലേക്ക്‌ ചഞ്ഞു എന്നിട്ട് കണ്ണുനീര്‍ വര്‍ത്ത് പറഞ്ഞു ''രാമേട്ടന്‍ വിഷമിക്കേണ്ട ഇനി എല്ലാറ്റിനും ഞാന്‍ ഉണ്ടല്ലോ . നമുക്കു അവള്‍ ഇവിടെ എവിടെ എങ്കിലും ഉണ്ടെങ്കില്‍ കണ്ടു പിടിക്കാം വിഷമിക്കേണ്ട''ഞാന്‍ പറഞ്ഞു ''വേണ്ട, അതെ എനിക്ക് നീയുണ്ട് എന്റെ ശ്രീക്കുട്ടി എനിക്കതുമതി  ശ്രീക്കുട്ടിയും മോളും മാത്രം മതി '' ഞാന്‍ അവളുടെ കൈ പിടിച്ചു എഴുന്നേറ്റു ഞങ്ങള്‍ കടലിലെ തിരകളെ ലെക്ഷ്യമാക്കി ഓടി ... പൊട്ടിച്ചിരിച്ചു എന്റെ മോളും......


 

1 അഭിപ്രായം:

Unknown പറഞ്ഞു...

അവള്‍ എന്നെ കെട്ടിപിടിച്ചു നെറുകയി ഒരു ചുംബനം തന്നു ആദ്യത്തെ ചുംബനം ...... ഞാനും കൊടുത്തു കവിളില്‍ ഒരെണ്ണം ... ചുവന്നു തുടുത്ത മുഖവുമായി പടവും എടുത്തു ഓടിപ്പോയി അവള്‍ ... ഞാന്‍ അറിയാതെ ചിരിച്ചു പോയി.....

രണ്ടു മനസ്സുകളുടെ പ്രണയത്തില്‍ നിന്നും ചികഞ്ഞെടുത്ത കദന മലരുകള്‍ കന്യാകുമാരീ കടല്‍ തീരത്ത് മനോഹരമാക്കിയിരിക്കുന്നു...
ഇതിലെ നായകനോടു അസൂയ തോന്നുന്നു...
ആശംസകള്‍...